ചങ്ങനാശേരി: എൻഎസ്എസിന്റെ നയം സമദൂരമാണെങ്കിലും ഉപതെരഞ്ഞെടുപ്പിൽ ശരിദൂര നയം സ്വീകരിക്കുമെന്ന് എൻഎസ്എസ് ജറൽസെക്രട്ടറി ജി. സുകുമാരൻ നായർ. ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പെരുന്ന എൻഎസ്എസ് കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ വിജയദശമി നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്ക സമുദായങ്ങളെ എങ്ങനെയും ദ്രോഹിക്കുന്ന നയമാണ് സർക്കാരിനുള്ളത്. വിവേചനവും അവഗണനവും കാട്ടുന്ന സംസ്ഥാന സർക്കാരിനെതിരേ ശക്തമായി പ്രതികരിക്കണമെന്നും എൻഎസ്എസ് ജനറൽസെക്രട്ടറി സമുദായാംഗങ്ങളോട് ആഹ്വാനം ചെയ്തു.
സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധിയാക്കണമെന്ന എൻഎസ്എസ് ആവശ്യപ്പെട്ടപ്പോൾ ഈ ദിനം നവോത്ഥാനദിനമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഇടതുമുന്നണി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ വിശ്വാസികൾക്കെതിരായ നിലപാടാണു സ്വീകരിച്ചത്. നിങ്ങൾ കിടന്നോ ഞങ്ങൾ പുതപ്പിക്കാം എന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ശബരിമല വിഷയം ഓർഡിനൻസിലൂടെ പരിഹരിക്കാമായിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഇതു ചെയ്തില്ല. സുപ്രീകോടതി വിധി എതിരായാൽ നിയമനിർമാണം നടത്താമെന്നാണ് അടുത്തിടെ കോന്നിയിൽ ഒരു കേന്ദ്രമന്ത്രി പറഞ്ഞത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടു സ്വീകരിക്കാത്തതിൽ അതൃപ്തിയുണ്ടെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് സവർണ, അവർണ ചേരിതിരിവും മുന്നോക്ക, പിന്നോക്ക വിഭാഗീയതയും ജാതീയമായ വേർതിരിവിലൂടെ വർഗീയതയും വളർത്താനാണ് സംസ്ഥാന സർക്കാരും സർക്കാരിനു നേതൃത്വം നൽകുന്ന സിപിഎമ്മും ശ്രമിക്കുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻനായർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ.എം. ശശികുമാർ, കരയോഗം രജിസ്ട്രാർ പി.എൻ. സുരേഷ്, താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, വൈസ് പ്രസിഡന്റ് വി.ജി. ഭാസ്കരൻ നായർ എന്നിവർ പ്രസംഗിച്ചു.
സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധിയാക്കണമെന്ന എൻഎസ്എസ് ആവശ്യപ്പെട്ടപ്പോൾ ഈ ദിനം നവോത്ഥാനദിനമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഇടതുമുന്നണി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ വിശ്വാസികൾക്കെതിരായ നിലപാടാണു സ്വീകരിച്ചത്. നിങ്ങൾ കിടന്നോ ഞങ്ങൾ പുതപ്പിക്കാം എന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ശബരിമല വിഷയം ഓർഡിനൻസിലൂടെ പരിഹരിക്കാമായിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഇതു ചെയ്തില്ല. സുപ്രീകോടതി വിധി എതിരായാൽ നിയമനിർമാണം നടത്താമെന്നാണ് അടുത്തിടെ കോന്നിയിൽ ഒരു കേന്ദ്രമന്ത്രി പറഞ്ഞത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടു സ്വീകരിക്കാത്തതിൽ അതൃപ്തിയുണ്ടെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് സവർണ, അവർണ ചേരിതിരിവും മുന്നോക്ക, പിന്നോക്ക വിഭാഗീയതയും ജാതീയമായ വേർതിരിവിലൂടെ വർഗീയതയും വളർത്താനാണ് സംസ്ഥാന സർക്കാരും സർക്കാരിനു നേതൃത്വം നൽകുന്ന സിപിഎമ്മും ശ്രമിക്കുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻനായർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ.എം. ശശികുമാർ, കരയോഗം രജിസ്ട്രാർ പി.എൻ. സുരേഷ്, താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, വൈസ് പ്രസിഡന്റ് വി.ജി. ഭാസ്കരൻ നായർ എന്നിവർ പ്രസംഗിച്ചു.