കാസര്‍ഗോഡ്: ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മഞ്ചേശ്വരത്ത് വര്‍ഗീയവും പ്രാദേശികവുമായ ചേരിതിരിവ് സൃഷ്ടിക്കാനാണ് ബിജെപിയും സിപിഎമ്മും ഒരുപോലെ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയും വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം സ്ഥാനാര്‍ഥി ശങ്കർ റൈ പരസ്യമായി പറഞ്ഞിരിക്കുന്ന നിലപാട് പാര്‍ട്ടി അംഗീകരിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിക്ക് ഒരു നിലപാടും മുഖ്യമന്ത്രിക്ക് മറ്റൊരു നിലപാടുമാണുള്ളത്. ശബരിമല പ്രശ്നത്തെ ഒരിക്കലും ഒരു സുവര്‍ണാവസരമായി യുഡിഎഫ് കണ്ടിട്ടില്ല. അങ്ങനെ കണ്ടത് ബിജെപിയാണ്. വിവാദമുണ്ടാക്കി ബിജെപിക്ക് വളരാൻ വിത്തും വളവും കൊടുക്കുന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചത്. പക്ഷേ, കേരളജനത അത് തിരിച്ചറിഞ്ഞു.
ശബരിമലയിൽ കലാപമുണ്ടാക്കാനും ഭക്തജനങ്ങളുടെ വികാരങ്ങളെ തകര്‍ക്കാനും ശ്രമിച്ച രണ്ടുകൂട്ടര്‍ക്കുമെതിരേ കേരളത്തിലെ ജനങ്ങള്‍ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായാണ് യുഡിഎഫിന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടായത്.
ശബരിമലയെ ഒരു രാഷ്ട്രീയ പ്രശ്നമായി ഞങ്ങൾ കാണുന്നില്ല. അത് ആചാരത്തിന്റേയും അനുഷ്ഠാനത്തിന്റേയും വിശ്വാസസമൂഹത്തിന്റേയും താത്പര്യമായിട്ടാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനും യുവതീപ്രവേശനം തടയുന്നതിനുമായി നിയമനിര്‍മാണം നടത്തും. ഒരു ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനായി മഞ്ചേശ്വരത്തെ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവിന്റെ വികാരം സൃഷ്ടിക്കാനാണ് ബിജെപിയും സിപിഎമ്മും സൃഷ്ടിക്കുന്നത്. ഇതിനായി വര്‍ഗീയതയും ഭാഷയും പ്രാദേശികവികാരവും തരംപോലെ എടുത്ത് ഉപയോഗിക്കുകയാണ്. അതേസമയം നാനാത്വത്തില്‍ ഏകത്വവുമായി എല്ലാ ജനസമൂഹങ്ങളേയും ഒരുമിച്ചുകൊണ്ടുപോകുന്നതിനാണ് യുഡിഎഫ് എന്നും ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് മഞ്ചേശ്വരത്തും യുഡിഎഫിന്റെ നിലപാടെന്നും ആ നിലപാട് മഞ്ചേശ്വരത്തെ ജനങ്ങള്‍ ഒരിക്കല്‍കൂടി അംഗീകരിക്കുന്നതാകും തെരഞ്ഞെടുപ്പുഫലത്തില്‍ തെളിയുകയെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയും വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം സ്ഥാനാര്‍ഥി ശങ്കർ റൈ പരസ്യമായി പറഞ്ഞിരിക്കുന്ന നിലപാട് പാര്‍ട്ടി അംഗീകരിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിക്ക് ഒരു നിലപാടും മുഖ്യമന്ത്രിക്ക് മറ്റൊരു നിലപാടുമാണുള്ളത്. ശബരിമല പ്രശ്നത്തെ ഒരിക്കലും ഒരു സുവര്‍ണാവസരമായി യുഡിഎഫ് കണ്ടിട്ടില്ല. അങ്ങനെ കണ്ടത് ബിജെപിയാണ്. വിവാദമുണ്ടാക്കി ബിജെപിക്ക് വളരാൻ വിത്തും വളവും കൊടുക്കുന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചത്. പക്ഷേ, കേരളജനത അത് തിരിച്ചറിഞ്ഞു.
ശബരിമലയിൽ കലാപമുണ്ടാക്കാനും ഭക്തജനങ്ങളുടെ വികാരങ്ങളെ തകര്‍ക്കാനും ശ്രമിച്ച രണ്ടുകൂട്ടര്‍ക്കുമെതിരേ കേരളത്തിലെ ജനങ്ങള്‍ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായാണ് യുഡിഎഫിന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടായത്.
ശബരിമലയെ ഒരു രാഷ്ട്രീയ പ്രശ്നമായി ഞങ്ങൾ കാണുന്നില്ല. അത് ആചാരത്തിന്റേയും അനുഷ്ഠാനത്തിന്റേയും വിശ്വാസസമൂഹത്തിന്റേയും താത്പര്യമായിട്ടാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനും യുവതീപ്രവേശനം തടയുന്നതിനുമായി നിയമനിര്‍മാണം നടത്തും. ഒരു ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനായി മഞ്ചേശ്വരത്തെ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവിന്റെ വികാരം സൃഷ്ടിക്കാനാണ് ബിജെപിയും സിപിഎമ്മും സൃഷ്ടിക്കുന്നത്. ഇതിനായി വര്‍ഗീയതയും ഭാഷയും പ്രാദേശികവികാരവും തരംപോലെ എടുത്ത് ഉപയോഗിക്കുകയാണ്. അതേസമയം നാനാത്വത്തില്‍ ഏകത്വവുമായി എല്ലാ ജനസമൂഹങ്ങളേയും ഒരുമിച്ചുകൊണ്ടുപോകുന്നതിനാണ് യുഡിഎഫ് എന്നും ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് മഞ്ചേശ്വരത്തും യുഡിഎഫിന്റെ നിലപാടെന്നും ആ നിലപാട് മഞ്ചേശ്വരത്തെ ജനങ്ങള്‍ ഒരിക്കല്‍കൂടി അംഗീകരിക്കുന്നതാകും തെരഞ്ഞെടുപ്പുഫലത്തില്‍ തെളിയുകയെന്നും ചെന്നിത്തല പറഞ്ഞു.