കല്‍പ്പറ്റ: പങ്കാളിത്ത പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വീസ് സംഘടനകള്‍ മൗനം പുലര്‍ത്തുന്നതില്‍ യുവ ഉദ്യോഗസ്ഥരില്‍ അമര്‍ഷം പുകയുന്നു. പ്രബല സര്‍വീസ് സംഘടനാ നേതൃത്വവുമായി അകലുകയാണ് പുതുതലമുറ ജീവനക്കാര്‍. ഇടതു വലത് സര്‍വീസ് സംഘടനകളില്‍ അംഗങ്ങളായ പങ്കാളിത്ത പെന്ഷന് ജീവനക്കാര്‍ രാഷ്ട്രീയ ഭേദമന്യേ സംഘടന രൂപീകരിച്ച് സമരം ആരംഭിച്ചുകഴിഞ്ഞു. സര്‍വീസ് സംഘടനകള്‍ക്കു പിരിവു നല്‍കുന്നതും പങ്കാളിത്ത പെന്‍ഷന്‍കാരായ യുവ ഉദ്യോഗസ്ഥര്‍ അവസാനിപ്പിച്ചു.
2013 ഏപ്രില്‍ ഒന്നിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് പങ്കാളിത്ത പെന്ഷന് പദ്ധതി. ഒരേ ജോലിക്ക് രണ്ടുതരം ശമ്പളവും പെന്ഷന് ആനുകൂല്യങ്ങളും ലഭിക്കുന്ന ജീവനക്കാരെ സൃഷ്ടിക്കാൻ ഈ സംവിധാനം കാരണമായി. സര്‍വീസ് സംഘടനകളുടെ തലപ്പത്ത് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍കാരാണുള്ളത്. ഇവര്‍ പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ വിമുഖത കാട്ടിയതാണ് പുതുതലമുറ ഉദ്യോഗസ്ഥര്‍ക്കു സ്വയം സംഘടിക്കുന്നതിനും പ്രക്ഷോഭത്തിനിറങ്ങുന്നതിനും പ്രേരണയായത്. പങ്കാളിത്ത പെന്‍ഷന്‍കാരില്‍ ചിലര്‍ മുന്‍കൈയെടുത്തു രൂപീകരിച്ച സമൂഹമാധ്യമ കൂട്ടായ്മയില്‍ കാല് ലക്ഷത്തില്‍പരം ജീവനക്കാര്‍ ഇപ്പോള്‍ അംഗങ്ങളാണ്. 2013ല്‍ ഇടത് സര്‍വീസ് സംഘടനകള്‍ ശക്തമായ സമരമാണ് പങ്കാളിത്ത പെന്‍ഷനെതിരേ നടത്തിയത്. എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്ന് മുന്നണി നേതാക്കള്‍ പല വേദികളിലും പ്രഖ്യാപിച്ചിരുന്നു.
2013 ഏപ്രില്‍ ഒന്നിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് പങ്കാളിത്ത പെന്ഷന് പദ്ധതി. ഒരേ ജോലിക്ക് രണ്ടുതരം ശമ്പളവും പെന്ഷന് ആനുകൂല്യങ്ങളും ലഭിക്കുന്ന ജീവനക്കാരെ സൃഷ്ടിക്കാൻ ഈ സംവിധാനം കാരണമായി. സര്‍വീസ് സംഘടനകളുടെ തലപ്പത്ത് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍കാരാണുള്ളത്. ഇവര്‍ പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ വിമുഖത കാട്ടിയതാണ് പുതുതലമുറ ഉദ്യോഗസ്ഥര്‍ക്കു സ്വയം സംഘടിക്കുന്നതിനും പ്രക്ഷോഭത്തിനിറങ്ങുന്നതിനും പ്രേരണയായത്. പങ്കാളിത്ത പെന്‍ഷന്‍കാരില്‍ ചിലര്‍ മുന്‍കൈയെടുത്തു രൂപീകരിച്ച സമൂഹമാധ്യമ കൂട്ടായ്മയില്‍ കാല് ലക്ഷത്തില്‍പരം ജീവനക്കാര്‍ ഇപ്പോള്‍ അംഗങ്ങളാണ്. 2013ല്‍ ഇടത് സര്‍വീസ് സംഘടനകള്‍ ശക്തമായ സമരമാണ് പങ്കാളിത്ത പെന്‍ഷനെതിരേ നടത്തിയത്. എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്ന് മുന്നണി നേതാക്കള്‍ പല വേദികളിലും പ്രഖ്യാപിച്ചിരുന്നു.