രാജാക്കാട്: ബൈക്ക് ജീപ്പിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. രാജാക്കാട് കുരങ്ങുപാറ വെട്ടിക്കാട്ട് വിജയൻ - പുഷ്പ ദന്പതികളുടെ മകൻ പ്രിൻസ് (35), തെക്കേപ്പറന്പിൽ വിൽസണ്- ശോഭന ദന്പതികളുടെ മകൻ അജീഷ് (35) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടമുണ്ടായത്.
പനച്ചിക്കുഴിയിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തശേഷം ബൈക്കിൽ രാജാക്കാടിനു വരുന്നതിനിടെ പുളിവേലിൽപ്പടി ഭാഗത്തുള്ള ചെറിയ വളവിനു സമീപം എതിരേ വന്ന ബൊലേറോ ജീപ്പു0മായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവ ർ ദൂരേക്കു തെറിച്ചുവീണു.
സമീപവാസികളും വഴിയാത്രക്കാരുംചേർന്ന് ഇരുവരെയും രാജാക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. രാജാക്കാട് സിഐ എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ഇന്നലെ സംസ്കരിച്ചു. ബേക്കറി ജോലിക്കാരനാണ് അജീഷ്. ഭാര്യ മായ മുല്ലക്കാനം തകരപ്പറന്പിൽ കുടുംബാംഗം. ഏകമകൾ: അക്ഷര (നാല്). സഹോദരി: അഞ്ജു. കൃഷിപ്പണിക്കാരനായ പ്രിൻസ് അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രിയ, ഇന്ദു.
പനച്ചിക്കുഴിയിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തശേഷം ബൈക്കിൽ രാജാക്കാടിനു വരുന്നതിനിടെ പുളിവേലിൽപ്പടി ഭാഗത്തുള്ള ചെറിയ വളവിനു സമീപം എതിരേ വന്ന ബൊലേറോ ജീപ്പു0മായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവ ർ ദൂരേക്കു തെറിച്ചുവീണു.
സമീപവാസികളും വഴിയാത്രക്കാരുംചേർന്ന് ഇരുവരെയും രാജാക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. രാജാക്കാട് സിഐ എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ഇന്നലെ സംസ്കരിച്ചു. ബേക്കറി ജോലിക്കാരനാണ് അജീഷ്. ഭാര്യ മായ മുല്ലക്കാനം തകരപ്പറന്പിൽ കുടുംബാംഗം. ഏകമകൾ: അക്ഷര (നാല്). സഹോദരി: അഞ്ജു. കൃഷിപ്പണിക്കാരനായ പ്രിൻസ് അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രിയ, ഇന്ദു.