തൃശൂർ: കഞ്ചാവുമായി പിടിക്കപ്പെട്ട പ്രതി കസ്റ്റഡിയിൽ മർദനമേറ്റു മരിച്ച കേസിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പ്രിവന്റീവ് ഓഫീസറും ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് അംഗവുമായ അമ്മാടം പെരുമ്പിള്ളിശേരി മുള്ളക്കര വീട്ടിൽ അനൂപ്കുമാർ (47), പ്രിവന്റീവ് ഓഫീസറും അയ്യന്തോൾ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗവുമായ എറിയാട് സ്വദേശി വലിയവീട്ടിൽ അബ്ദുൾ ജബ്ബാർ (50), എക്സൈസ് എൻഫോഴ്സ്മെന്റ്-ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് അംഗമായ സിവിൽ എക്സൈസ് ഓഫീസർ കാട്ടകാമ്പാൽ പെങ്ങാമുക്ക് മടിശേരി വീട്ടിൽ നിധിൻ എം. മാധവൻ (32) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
ഇവരെക്കൂടാതെ രണ്ടുപേരെക്കൂടി പാവറട്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസിൽ പ്രതിചേർത്തിട്ടുള്ള എക്സൈസ് സക്വാഡ് അംഗങ്ങളായ ഉൗരകം വലിയാട്ടുപറമ്പിൽ വി.എം. സ്മിബിൻ (31), മറ്റത്തൂർ മൂന്നുമുറി കുന്നത്തുപറമ്പിൽ വീട്ടിൽ മഹേഷ് (28) എന്നിവരാണ് കസ്റ്റഡിയിലുള്ളവർ. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.
ഇവരെക്കൂടാതെ രണ്ടുപേരെക്കൂടി പാവറട്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസിൽ പ്രതിചേർത്തിട്ടുള്ള എക്സൈസ് സക്വാഡ് അംഗങ്ങളായ ഉൗരകം വലിയാട്ടുപറമ്പിൽ വി.എം. സ്മിബിൻ (31), മറ്റത്തൂർ മൂന്നുമുറി കുന്നത്തുപറമ്പിൽ വീട്ടിൽ മഹേഷ് (28) എന്നിവരാണ് കസ്റ്റഡിയിലുള്ളവർ. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.