കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് വിദേശ ഏജന്‍സികളുടെ സഹായം തേടും. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കൊലപാതകമായതിനാല്‍ ഫോറന്‍സിക് പരിശോധനയുമായി ബന്ധപ്പെട്ടാണ് വിദേശ ഏജന്‍സികളുടെ സഹായം തേടാനൊരുങ്ങുന്നത്. എല്ലാമരണങ്ങളും സയനൈഡ് നല്‍കിയാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ .
എന്നാല്‍ കുറഞ്ഞ അളവിലെ സൈനൈഡ് ഉള്ളിലെത്തിയുള്ളൂ എന്നതിനാൽ തെളിവുകള്‍ ലഭിക്കാനുള്ള സാധ്യതയിൽ പോലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ആഭ്യന്തരവകുപ്പ് മുഖേന വിദേശ ഏജന്‍സികളുടെ വിദഗ്ധസഹായം തേടുന്നത്. മൃതദേഹാവശിഷ്ടങ്ങളുടെ ട്രാന്‍സ് അനാലിസിസ് നടത്താന്‍ കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലാബോറട്ടറിയുടെ സേവനം തേടാനാണ് തീരുമാനിച്ചത്. ഇതിന് കഴിയാത്ത പക്ഷം കോടതി അനുമതിയോടെ തന്നെ വിദേശ ലാബിനെ സമീപിക്കും. സയനൈഡ് സാന്നിധ്യമുള്ളതിന്റെ തെളിവുകള്‍ ലഭിക്കാത്തപക്ഷം സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് നിലനില്‍ക്കില്ലെന്നാണ് പോലീസ് കരുതുന്നത് . കേസ് വെല്ലുവിളി നിറഞ്ഞതാണ്. കാലപ്പഴക്കവും സാക്ഷികളുടെ അഭാവവും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും ഇത് മറികടക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഇതിനിടെ ഷാജുവിന്റെ ആദ്യഭാര്യ സിലി, ഒന്നരവയസുള്ള മകൾ ആൽഫൈൻ എന്നിവരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സിലിയുടെ ബന്ധുക്കളിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ മൊഴിയെടുത്തു. സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, ബന്ധു കോടഞ്ചേരി സ്വദേശി വി.ഡി. സേവ്യർ എന്നിവരിൽനിന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ വിശദമായ മൊഴിയെടുത്തത്. സിലിയുടെ മരണശേഷം ജോളിയെ വിവാഹം ചെയ്യാൻ താൻ പ്രേരിപ്പിച്ചുവെന്ന ഷാജുവിന്റെ മൊഴി വാസ്തവവിരുദ്ധമാണെന്ന് സിലിയുടെ സഹോദരൻ സിജോ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ജോളിയെ ഷാജു പുനർവിവാഹം ചെയ്യുന്നതിനോട് തങ്ങൾക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ആ വിവാഹത്തിൽ താൻ സംബന്ധിച്ചിട്ടില്ലെന്നും സിജോ മൊഴി നൽകി.
സിലിയുടെയും മകളുടെയും പെട്ടെന്നുള്ള മരണത്തിൽ നേരത്തതന്നെ സംശയമുണ്ടായിരുന്നതായും കൂടത്തായി കൊലപാതക കേസിൽ ജോളി അറസ്റ്റിലായതോടെ സംശയം വർധിച്ചെന്നും ഇവർ മൊഴി നൽകി. ഷാജു പറയുന്നതുപോലെ സിലിക്കോ ആൽഫൈനോ പറയത്തക്ക അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടുപേരും മരിക്കുമ്പോൾ ഇപ്പോൾ ഭാര്യയായ ജോളി അടുത്തുണ്ടായിരുന്നു. ഭക്ഷണം നെറുകയിൽ കയറിയതാണ് ആൽഫൈനിന്റെ മരണകാരണമെന്ന് ആദ്യം പറഞ്ഞത് ജോളിയാണ്. ശരീരം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് തങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഷാജുവും പിതാവ് പൊന്നാമറ്റത്തിൽ സക്കറിയാസും എതിർത്തു.പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ശരീരം കീറിമുറിച്ച് വൃത്തികേടാകുമെന്നും അതു വേണോയെന്നുമാണ് രണ്ടുപേരുടെ കാര്യത്തിലും അവർ ചോദിച്ചതെന്നും ബന്ധുക്കൾ മൊഴി നൽകി.
മരിച്ച ടോം തോമസിന്റെ പേരിലുള്ള സ്വത്തുകള്‍ ജോളിയുടെ പേരിലേക്ക് മാറ്റിക്കൊണ്ടുള്ള വ്യാജ വില്പത്രം തയാറാക്കാൻ സഹായിച്ച തഹസില്‍ദാർ ജയശ്രീ, ജോളിയുടെ പേരിലേക്ക് മാറ്റിയ ഭൂമിയുടെ നികുതിയടയ്ക്കാൻ ശ്രമിച്ച പ്രാദേശിക ലീഗ്നേതാവ് ഇമ്പിച്ചി മൊയ്തീൻ തുടങ്ങി ഏതാനും പേരെ അന്വേഷണ സംഘം ഇന്നലെ ചോദ്യംചെയ്തു. ജോളിയുടെ പേരിലുള്ളത് വ്യാജവില്‍പത്രമാണെന്ന് തഹസില്‍ദാര്‍ക്ക് അറിയാമായിരുന്നിട്ടും ജോളിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വിട്ടുവീഴ്ചചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനു പണം കൈപ്പറ്റിയോ എന്നതും ജോളി കൊലപാതകം നടത്തിയതിനെ കുറിച്ചും തഹസില്‍ദാര്‍ക്ക് അറിയുമോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ജോളിയിൽനിന്ന് അരലക്ഷം രൂപ വായ്പ വാങ്ങിയിരുന്നതായും പണം തിരിച്ചുകൊടുത്തെന്നുമുള്ള ഇമ്പിച്ചി മൊയ്തീന്റെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
അതേസമയം, വിൽപത്രം തയാറാക്കിയതിൽ ജയശ്രീക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ജോളിയുമായി സൗഹൃദമുള്ള ബിഎസ്എന്‍എല്‍ ജീവനക്കാരൻ ജോൺസൺ ഇന്നലെ രംഗത്തുവന്നു. പോലീസ് അന്വേഷണം ആരംഭിച്ച ശേഷമുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ ഫോണ്‍വഴി ബന്ധപ്പെട്ടത് കക്കയം സ്വദേശിയായ ജോണ്‍സണിനെയാണ്.
ഈ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ താമസിക്കുന്ന കൂടത്തായി വിട്ടുപോകരുതെന്ന് ഇയാളോട് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോളിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും വ്യാജ വില്പത്രം തയാറാക്കിയതിനെക്കുറിച്ചും ജോണ്സണ് അറിയാമെന്നാണ് പോലീസ് കരുതുന്നത്. ജോളിയെ അറിയാമെന്നും പണമിടപാടുകള്‍ ഒന്നുമില്ലെന്നും ജോണ്സണ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സ്വര്‍ണം പലപ്പോഴായി പണയം വയ്ക്കാനായി ജോളിയില്‍നിന്നു വാങ്ങിയിട്ടുണ്ട്. വ്യാജവില്‍പത്രത്തെക്കുറിച്ചുള്ള പരാതി റോയിയുടെ സഹോദരന് റോജോ പോലീസിനു നല്കിയപ്പോൾ തഹസില്‍ദാര്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് വില്പത്രം വ്യാജമാണെന്ന് മനസിലായതെന്നു ജോൺസൺ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി പരാതി നല്കിയ റോജോയോട് നേരിട്ടെത്താന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലുള്ള റോജോ ഉടന്‍ നാട്ടിലെത്തും. കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ജോളിയെ ഉടനെ കസ്റ്റഡിയില്‍ വാങ്ങും.
ഇതിനിടെ എൻഐടിക്കടുത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ രാമകൃഷ്ണന്റെ ദുരൂഹ മരണം സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. 2016 മേയ് 17നാണ് ജോളിയുടെ സുഹൃത്തായ രാമകൃഷ്ണന് മരിച്ചത്. കൂടത്തായിയിലെ ആറുപേര്‍ മരിച്ചതു പോലെ രാമകൃഷ്ണനും കുഴഞ്ഞുവീണാണ് മരിച്ചത്. സ്ഥലം വിറ്റ വകയിൽ വിലയായ 55 ലക്ഷം രൂപ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നും ഈ തുക സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്നും രാമകൃഷ്ണന്റെ മകൻ രോഹിത് പറഞ്ഞിരുന്നു. തുടര്‍ന്നാണ് രാമകൃഷ്ണന്റെ മരണത്തെക്കുറിച്ചും അന്വേഷിക്കുന്നത്. അച്ഛന്റെ മരണത്തിൽ ജോളിക്ക് പങ്കുണ്ടെന്ന സംശയമുണ്ടെന്നാണ് രോഹിത് പറഞ്ഞത്.
എന്നാല്‍ കുറഞ്ഞ അളവിലെ സൈനൈഡ് ഉള്ളിലെത്തിയുള്ളൂ എന്നതിനാൽ തെളിവുകള്‍ ലഭിക്കാനുള്ള സാധ്യതയിൽ പോലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ആഭ്യന്തരവകുപ്പ് മുഖേന വിദേശ ഏജന്‍സികളുടെ വിദഗ്ധസഹായം തേടുന്നത്. മൃതദേഹാവശിഷ്ടങ്ങളുടെ ട്രാന്‍സ് അനാലിസിസ് നടത്താന്‍ കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലാബോറട്ടറിയുടെ സേവനം തേടാനാണ് തീരുമാനിച്ചത്. ഇതിന് കഴിയാത്ത പക്ഷം കോടതി അനുമതിയോടെ തന്നെ വിദേശ ലാബിനെ സമീപിക്കും. സയനൈഡ് സാന്നിധ്യമുള്ളതിന്റെ തെളിവുകള്‍ ലഭിക്കാത്തപക്ഷം സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് നിലനില്‍ക്കില്ലെന്നാണ് പോലീസ് കരുതുന്നത് . കേസ് വെല്ലുവിളി നിറഞ്ഞതാണ്. കാലപ്പഴക്കവും സാക്ഷികളുടെ അഭാവവും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും ഇത് മറികടക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഇതിനിടെ ഷാജുവിന്റെ ആദ്യഭാര്യ സിലി, ഒന്നരവയസുള്ള മകൾ ആൽഫൈൻ എന്നിവരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സിലിയുടെ ബന്ധുക്കളിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ മൊഴിയെടുത്തു. സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, ബന്ധു കോടഞ്ചേരി സ്വദേശി വി.ഡി. സേവ്യർ എന്നിവരിൽനിന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ വിശദമായ മൊഴിയെടുത്തത്. സിലിയുടെ മരണശേഷം ജോളിയെ വിവാഹം ചെയ്യാൻ താൻ പ്രേരിപ്പിച്ചുവെന്ന ഷാജുവിന്റെ മൊഴി വാസ്തവവിരുദ്ധമാണെന്ന് സിലിയുടെ സഹോദരൻ സിജോ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ജോളിയെ ഷാജു പുനർവിവാഹം ചെയ്യുന്നതിനോട് തങ്ങൾക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ആ വിവാഹത്തിൽ താൻ സംബന്ധിച്ചിട്ടില്ലെന്നും സിജോ മൊഴി നൽകി.
സിലിയുടെയും മകളുടെയും പെട്ടെന്നുള്ള മരണത്തിൽ നേരത്തതന്നെ സംശയമുണ്ടായിരുന്നതായും കൂടത്തായി കൊലപാതക കേസിൽ ജോളി അറസ്റ്റിലായതോടെ സംശയം വർധിച്ചെന്നും ഇവർ മൊഴി നൽകി. ഷാജു പറയുന്നതുപോലെ സിലിക്കോ ആൽഫൈനോ പറയത്തക്ക അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടുപേരും മരിക്കുമ്പോൾ ഇപ്പോൾ ഭാര്യയായ ജോളി അടുത്തുണ്ടായിരുന്നു. ഭക്ഷണം നെറുകയിൽ കയറിയതാണ് ആൽഫൈനിന്റെ മരണകാരണമെന്ന് ആദ്യം പറഞ്ഞത് ജോളിയാണ്. ശരീരം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് തങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഷാജുവും പിതാവ് പൊന്നാമറ്റത്തിൽ സക്കറിയാസും എതിർത്തു.പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ശരീരം കീറിമുറിച്ച് വൃത്തികേടാകുമെന്നും അതു വേണോയെന്നുമാണ് രണ്ടുപേരുടെ കാര്യത്തിലും അവർ ചോദിച്ചതെന്നും ബന്ധുക്കൾ മൊഴി നൽകി.
മരിച്ച ടോം തോമസിന്റെ പേരിലുള്ള സ്വത്തുകള്‍ ജോളിയുടെ പേരിലേക്ക് മാറ്റിക്കൊണ്ടുള്ള വ്യാജ വില്പത്രം തയാറാക്കാൻ സഹായിച്ച തഹസില്‍ദാർ ജയശ്രീ, ജോളിയുടെ പേരിലേക്ക് മാറ്റിയ ഭൂമിയുടെ നികുതിയടയ്ക്കാൻ ശ്രമിച്ച പ്രാദേശിക ലീഗ്നേതാവ് ഇമ്പിച്ചി മൊയ്തീൻ തുടങ്ങി ഏതാനും പേരെ അന്വേഷണ സംഘം ഇന്നലെ ചോദ്യംചെയ്തു. ജോളിയുടെ പേരിലുള്ളത് വ്യാജവില്‍പത്രമാണെന്ന് തഹസില്‍ദാര്‍ക്ക് അറിയാമായിരുന്നിട്ടും ജോളിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വിട്ടുവീഴ്ചചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനു പണം കൈപ്പറ്റിയോ എന്നതും ജോളി കൊലപാതകം നടത്തിയതിനെ കുറിച്ചും തഹസില്‍ദാര്‍ക്ക് അറിയുമോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ജോളിയിൽനിന്ന് അരലക്ഷം രൂപ വായ്പ വാങ്ങിയിരുന്നതായും പണം തിരിച്ചുകൊടുത്തെന്നുമുള്ള ഇമ്പിച്ചി മൊയ്തീന്റെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
അതേസമയം, വിൽപത്രം തയാറാക്കിയതിൽ ജയശ്രീക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ജോളിയുമായി സൗഹൃദമുള്ള ബിഎസ്എന്‍എല്‍ ജീവനക്കാരൻ ജോൺസൺ ഇന്നലെ രംഗത്തുവന്നു. പോലീസ് അന്വേഷണം ആരംഭിച്ച ശേഷമുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ ഫോണ്‍വഴി ബന്ധപ്പെട്ടത് കക്കയം സ്വദേശിയായ ജോണ്‍സണിനെയാണ്.
ഈ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ താമസിക്കുന്ന കൂടത്തായി വിട്ടുപോകരുതെന്ന് ഇയാളോട് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോളിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും വ്യാജ വില്പത്രം തയാറാക്കിയതിനെക്കുറിച്ചും ജോണ്സണ് അറിയാമെന്നാണ് പോലീസ് കരുതുന്നത്. ജോളിയെ അറിയാമെന്നും പണമിടപാടുകള്‍ ഒന്നുമില്ലെന്നും ജോണ്സണ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സ്വര്‍ണം പലപ്പോഴായി പണയം വയ്ക്കാനായി ജോളിയില്‍നിന്നു വാങ്ങിയിട്ടുണ്ട്. വ്യാജവില്‍പത്രത്തെക്കുറിച്ചുള്ള പരാതി റോയിയുടെ സഹോദരന് റോജോ പോലീസിനു നല്കിയപ്പോൾ തഹസില്‍ദാര്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് വില്പത്രം വ്യാജമാണെന്ന് മനസിലായതെന്നു ജോൺസൺ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി പരാതി നല്കിയ റോജോയോട് നേരിട്ടെത്താന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലുള്ള റോജോ ഉടന്‍ നാട്ടിലെത്തും. കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ജോളിയെ ഉടനെ കസ്റ്റഡിയില്‍ വാങ്ങും.
ഇതിനിടെ എൻഐടിക്കടുത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ രാമകൃഷ്ണന്റെ ദുരൂഹ മരണം സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. 2016 മേയ് 17നാണ് ജോളിയുടെ സുഹൃത്തായ രാമകൃഷ്ണന് മരിച്ചത്. കൂടത്തായിയിലെ ആറുപേര്‍ മരിച്ചതു പോലെ രാമകൃഷ്ണനും കുഴഞ്ഞുവീണാണ് മരിച്ചത്. സ്ഥലം വിറ്റ വകയിൽ വിലയായ 55 ലക്ഷം രൂപ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നും ഈ തുക സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്നും രാമകൃഷ്ണന്റെ മകൻ രോഹിത് പറഞ്ഞിരുന്നു. തുടര്‍ന്നാണ് രാമകൃഷ്ണന്റെ മരണത്തെക്കുറിച്ചും അന്വേഷിക്കുന്നത്. അച്ഛന്റെ മരണത്തിൽ ജോളിക്ക് പങ്കുണ്ടെന്ന സംശയമുണ്ടെന്നാണ് രോഹിത് പറഞ്ഞത്.