തളിപ്പറമ്പ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ നഴ്സിംഗ് വീസ വാഗ്ദാനം ചെയ്തു പത്തു കോടിയോളം രൂപ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍. വാട്ടര്‍ അഥോറിറ്റി തേക്കടി ഓഫീസിലെ പമ്പ് ഓപ്പറേറ്റര്‍ നെടുങ്കണ്ടം തൂക്കുപാലം പാറത്തോട് ബ്ലോക്ക് നമ്പര്‍ 391 ജമീല മന്‍സിലില്‍ പന്തമാക്കല്‍ അബ്ദുള്‍ നാസര്‍ എന്ന അബ്ദുള്‍ കെ. നാസര്‍ (56) ആണു പിടിയിലായത്.
പാലാവയല് തയ്യേനിയിലെ പാലപ്പറമ്പില്‍ ലിബിന് മാത്യുവിന്റെ പരാതിയില്‍ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ ചെറുപുഴ പോലീസും ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡും ചേര്‍ന്ന് സാഹസികമായാണ് അബ്ദുള്‍ നാസറിനെ പിടികൂടിയത്. കൂട്ടുപ്രതി കിഷോറിനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
കേരളം, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നായി നഴ്സിംഗ് ബിരുദധാരികളെ വ്യാമോഹിപ്പിച്ചാണു കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡന്റും വാട്ടർ അഥോറിറ്റി യൂണിയന് നേതാവുമായ അബ്ദുള്‍ നാസറും കൂട്ടാളികളും ചേര്‍ന്ന് വന്‍തുക തട്ടിയെടുത്തത്.
എറണാകുളത്തെ 32 പേരില്‍നിന്ന് ഇംഗ്ലണ്ടിലേക്കു വീസ നല്‍കാമെന്നു പറഞ്ഞ് 1.25 കോടി രൂപയും കോതമംഗലത്തെ സജിയില്‍നിന്ന് 45 ലക്ഷം രൂപയും അബ്ദുള്‍ നാസറും കൂട്ടരും തട്ടിയെടുത്തു.
തനിക്കും കൂട്ടുകാര്‍ക്കും മാള്‍ട്ടയിലേക്ക് വീസ വാഗ്ദാനം ചെയ്തതനുസരിച്ച് രണ്ടു വര്‍ഷം മുമ്പ് പരാതിക്കാരനായ ലിബിന് മാത്യു ശേഖരിച്ച 60 ലക്ഷം രൂപ അബ്ദുള്‍ നാസര്‍ തന്ത്രപൂര്‍വം കൈക്കലാക്കി. പാലാ സ്വദേശിയായ ജോഷിയുടെ 15 ലക്ഷം, കുമളിയിലെ ബേബിയുടെ 14 ലക്ഷം, കുമളിയിൽ വര്‍ക്ക് ഷോപ്പ് നടത്തുന്ന കുമാരന്റെ നാല് ലക്ഷം, ചെങ്ങന്നൂരിലെ പ്രദീപിന്റെ 9.5 ലക്ഷം, ഇടുക്കിയിലെ ഷീബ ഷിന്റോയുടെ മൂന്ന് ലക്ഷം, കണ്ണൂരിലെ ഡെന്നീസിന്റെ ഒരു ലക്ഷം, തൃശൂരിലെ ജോസഫിന്റെ അഞ്ചു ലക്ഷം രൂപ എന്നിവ അബ്ദുള്‍ നാസര്‍ തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്.
പാലാവയല് തയ്യേനിയിലെ പാലപ്പറമ്പില്‍ ലിബിന് മാത്യുവിന്റെ പരാതിയില്‍ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ ചെറുപുഴ പോലീസും ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡും ചേര്‍ന്ന് സാഹസികമായാണ് അബ്ദുള്‍ നാസറിനെ പിടികൂടിയത്. കൂട്ടുപ്രതി കിഷോറിനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
കേരളം, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നായി നഴ്സിംഗ് ബിരുദധാരികളെ വ്യാമോഹിപ്പിച്ചാണു കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡന്റും വാട്ടർ അഥോറിറ്റി യൂണിയന് നേതാവുമായ അബ്ദുള്‍ നാസറും കൂട്ടാളികളും ചേര്‍ന്ന് വന്‍തുക തട്ടിയെടുത്തത്.
എറണാകുളത്തെ 32 പേരില്‍നിന്ന് ഇംഗ്ലണ്ടിലേക്കു വീസ നല്‍കാമെന്നു പറഞ്ഞ് 1.25 കോടി രൂപയും കോതമംഗലത്തെ സജിയില്‍നിന്ന് 45 ലക്ഷം രൂപയും അബ്ദുള്‍ നാസറും കൂട്ടരും തട്ടിയെടുത്തു.
തനിക്കും കൂട്ടുകാര്‍ക്കും മാള്‍ട്ടയിലേക്ക് വീസ വാഗ്ദാനം ചെയ്തതനുസരിച്ച് രണ്ടു വര്‍ഷം മുമ്പ് പരാതിക്കാരനായ ലിബിന് മാത്യു ശേഖരിച്ച 60 ലക്ഷം രൂപ അബ്ദുള്‍ നാസര്‍ തന്ത്രപൂര്‍വം കൈക്കലാക്കി. പാലാ സ്വദേശിയായ ജോഷിയുടെ 15 ലക്ഷം, കുമളിയിലെ ബേബിയുടെ 14 ലക്ഷം, കുമളിയിൽ വര്‍ക്ക് ഷോപ്പ് നടത്തുന്ന കുമാരന്റെ നാല് ലക്ഷം, ചെങ്ങന്നൂരിലെ പ്രദീപിന്റെ 9.5 ലക്ഷം, ഇടുക്കിയിലെ ഷീബ ഷിന്റോയുടെ മൂന്ന് ലക്ഷം, കണ്ണൂരിലെ ഡെന്നീസിന്റെ ഒരു ലക്ഷം, തൃശൂരിലെ ജോസഫിന്റെ അഞ്ചു ലക്ഷം രൂപ എന്നിവ അബ്ദുള്‍ നാസര്‍ തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്.