വൈക്കം: യാത്രക്കാർ ഇറങ്ങിക്കഴിയും മുന്പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിനടിയിൽ അകപ്പെട്ട് വീട്ടമ്മ തൽക്ഷണം മരിച്ചു. വൈക്കം അയ്യർ കുളങ്ങര ചിറ്റേത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ വസുമതി (78) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.15ന് ദളവാക്കുളം ബസ് ടെർമിനലിനു മുന്നിലായിരുന്നു അപകടം.
പ്രിയദർശിനി എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്ന് ഇവർ ഇറങ്ങുന്നതിനു മുന്പ് ബസ് മുന്നോട്ടെടുത്തപ്പോൾ ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു. ഇവരുടെ ദേഹത്തുകൂടെ ബസിന്റെ പിൻ ചക്രം കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വസുമതി തൽക്ഷണം മരിച്ചു. സംസ്കാരം നടത്തി. മക്കൾ: പ്രസന്നൻ, ബിന്ദു. മരുമ ക്കൾ: വിജിമോൾ (വൈക്കം ടൗ ൺ ക്ഷീരസംഘം സെക്ര ട്ടറി), ഗിരീഷ്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പ്രിയദർശിനി എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്ന് ഇവർ ഇറങ്ങുന്നതിനു മുന്പ് ബസ് മുന്നോട്ടെടുത്തപ്പോൾ ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു. ഇവരുടെ ദേഹത്തുകൂടെ ബസിന്റെ പിൻ ചക്രം കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വസുമതി തൽക്ഷണം മരിച്ചു. സംസ്കാരം നടത്തി. മക്കൾ: പ്രസന്നൻ, ബിന്ദു. മരുമ ക്കൾ: വിജിമോൾ (വൈക്കം ടൗ ൺ ക്ഷീരസംഘം സെക്ര ട്ടറി), ഗിരീഷ്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.