തിരുവനന്തപുരം: കുടുംബം ക്രിസ്തീയജീവിതത്തിന്റെ ഇരിപ്പിടവും സഭയുടെയും രാജ്യത്തിന്റെയും അടിസ്ഥാനവുമാണെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ അസംബ്ലി ഉദ്ഘാടനംചെയ്യുകയായിരുന്നു ബാവാ.
ദൈവം വസിക്കുന്ന മനുഷ്യഭവനമാണു കുടുംബം. എന്നാൽ, ആധുനിക കാലഘട്ടത്തിൽ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് കുടുംബങ്ങളാണ്. കുടുംബങ്ങളിൽ ദൈവഭയം നഷ്ടപ്പെട്ടാൽ ദേവാലയങ്ങൾ ശൂന്യമാകുമെന്നും ബാവാ പറഞ്ഞു.
സഭാ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്റർ കേന്ദ്രീകരിച്ച് നടക്കുന്ന അസംബ്ലിയിൽ സഭയിലെ എല്ലാ മെത്രാപ്പോലിത്താമാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കെടുക്കുന്നു. ഇന്നലെ രാവിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ്, സഭാതലവന്മാരായിരുന്ന ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, സിറിൽ ബസേലിയോസ് കാതോലിക്കാബാവാ എന്നിവരുടെ കബറിടത്തിൽ ധൂപപ്രാർഥന നടത്തി. തുടർന്ന് കാതോലിക്കാബാവായും മറ്റ് മെത്രാപ്പോലിത്താമാരും കബറിങ്കൽ പ്രവേശിച്ച് പ്രാർഥിച്ചു.
കാതോലിക്കാബാവാ പതാക ഉയർത്തി. ഉദ്ഘാടന സമ്മേളനത്തിൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, വി. സി. ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടിംഗ് സെഷനിൽ വിവിധ ഭദ്രാസന പ്രതിനിധികളും സന്യാസ സമൂഹ പ്രതിനിധികളും അതാത് തലങ്ങളിൽ നടന്ന അസംബ്ലി റിപ്പോർട്ട് അവതരിപ്പിച്ചു. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് സെഷന് നേതൃത്വം നൽകി. ഫാ. വർഗീസ് അങ്ങാടിയിൽ അസംബ്ലി പ്രതിനിധികളെ പരിചയപ്പെടുത്തി. അസംബ്ലി മാർഗരേഖ ബിഷപ് തോമസ് മാർ യൗസേബിയോസ് അവതരിപ്പിച്ചു. വിവിധ സെഷനുകൾക്ക് ഡോ. ലിസമ്മ അലക്സ്, ഫാ. ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഗ്രൂപ്പ് ചർച്ച നടന്നു.
അസംബ്ലി ഇന്ന് വൈകിട്ട് അവസാനിക്കും. രാവിലെ നടക്കുന്ന സെഷനിൽ ഗ്രൂപ്പുകൾ ചർച്ച ചെയ്ത വിഷയങ്ങളുടെ റിപ്പോർട്ടിംഗ് നടക്കും. ബിഷപ് ജോസഫ് മാർ തോമസ് നേതൃത്വം നൽകും. വിവിധ സെഷനുകൾക്ക് മോണ്‍. ചെറിയാൻ താഴമണ്‍, സജി ജോണ്‍, ഏലൻ ജോണ്‍ എന്നിവർ നേതൃത്വം നൽകും. അസംബ്ലി പ്രമേയവും ശിപാർശകളും അവതരിപ്പിക്കും. കാതോലിക്കാബാവാ സമാപനസന്ദേശം നൽകും. ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് പ്രസംഗിക്കും. അസംബ്ലിയിൽ വിവിധ ഭദ്രാസനങ്ങൾക്ക് പുറമേ ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൻ, അമേരിക്ക, അയർലൻഡ്, ജർമനി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും സംബന്ധിക്കുന്നു.
ദൈവം വസിക്കുന്ന മനുഷ്യഭവനമാണു കുടുംബം. എന്നാൽ, ആധുനിക കാലഘട്ടത്തിൽ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് കുടുംബങ്ങളാണ്. കുടുംബങ്ങളിൽ ദൈവഭയം നഷ്ടപ്പെട്ടാൽ ദേവാലയങ്ങൾ ശൂന്യമാകുമെന്നും ബാവാ പറഞ്ഞു.
സഭാ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്റർ കേന്ദ്രീകരിച്ച് നടക്കുന്ന അസംബ്ലിയിൽ സഭയിലെ എല്ലാ മെത്രാപ്പോലിത്താമാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കെടുക്കുന്നു. ഇന്നലെ രാവിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ്, സഭാതലവന്മാരായിരുന്ന ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, സിറിൽ ബസേലിയോസ് കാതോലിക്കാബാവാ എന്നിവരുടെ കബറിടത്തിൽ ധൂപപ്രാർഥന നടത്തി. തുടർന്ന് കാതോലിക്കാബാവായും മറ്റ് മെത്രാപ്പോലിത്താമാരും കബറിങ്കൽ പ്രവേശിച്ച് പ്രാർഥിച്ചു.
കാതോലിക്കാബാവാ പതാക ഉയർത്തി. ഉദ്ഘാടന സമ്മേളനത്തിൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, വി. സി. ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടിംഗ് സെഷനിൽ വിവിധ ഭദ്രാസന പ്രതിനിധികളും സന്യാസ സമൂഹ പ്രതിനിധികളും അതാത് തലങ്ങളിൽ നടന്ന അസംബ്ലി റിപ്പോർട്ട് അവതരിപ്പിച്ചു. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് സെഷന് നേതൃത്വം നൽകി. ഫാ. വർഗീസ് അങ്ങാടിയിൽ അസംബ്ലി പ്രതിനിധികളെ പരിചയപ്പെടുത്തി. അസംബ്ലി മാർഗരേഖ ബിഷപ് തോമസ് മാർ യൗസേബിയോസ് അവതരിപ്പിച്ചു. വിവിധ സെഷനുകൾക്ക് ഡോ. ലിസമ്മ അലക്സ്, ഫാ. ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഗ്രൂപ്പ് ചർച്ച നടന്നു.
അസംബ്ലി ഇന്ന് വൈകിട്ട് അവസാനിക്കും. രാവിലെ നടക്കുന്ന സെഷനിൽ ഗ്രൂപ്പുകൾ ചർച്ച ചെയ്ത വിഷയങ്ങളുടെ റിപ്പോർട്ടിംഗ് നടക്കും. ബിഷപ് ജോസഫ് മാർ തോമസ് നേതൃത്വം നൽകും. വിവിധ സെഷനുകൾക്ക് മോണ്‍. ചെറിയാൻ താഴമണ്‍, സജി ജോണ്‍, ഏലൻ ജോണ്‍ എന്നിവർ നേതൃത്വം നൽകും. അസംബ്ലി പ്രമേയവും ശിപാർശകളും അവതരിപ്പിക്കും. കാതോലിക്കാബാവാ സമാപനസന്ദേശം നൽകും. ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് പ്രസംഗിക്കും. അസംബ്ലിയിൽ വിവിധ ഭദ്രാസനങ്ങൾക്ക് പുറമേ ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൻ, അമേരിക്ക, അയർലൻഡ്, ജർമനി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും സംബന്ധിക്കുന്നു.