കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി കുടിയിറക്കപ്പെട്ടവർക്കുള്ള മൂലന്പിള്ളിയിലെയും കൊല്ലം ജില്ലയിലെ കോവിൽത്തോട്ടത്തെയും പുനരിധിവാസ പാക്കേജുകൾ സംബന്ധിച്ച് ഉപതെരഞ്ഞടുപ്പിനു മുന്പ് മുന്നണികൾ നിലപാട് വ്യക്തമാക്കണമെന്നു കെഎൽസിഎ ആവശ്യപ്പെട്ടു.
മൂലന്പിള്ളിയിൽ വാസയോഗ്യമായ സ്ഥലം ലഭ്യമാക്കുംവരെ പ്രതിമാസം 5000 രൂപ വാടക നൽകാമെന്നു പറഞ്ഞിരുന്നുവെങ്കിലും അതു നടപ്പായിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് വീതം പദ്ധതിയിൽ ജോലി നൽകുമെന്ന് ഉത്തരവിലുണ്ടെങ്കിലും അതും നടപ്പിലാക്കിയില്ല. വാഴക്കാല വില്ലേജിൽ തുതിയൂർ ഇന്ദിരാനഗറിൽ വാസയോഗ്യമല്ലെന്നു പൊതുമരാമത്ത് വകുപ്പു തന്നെ സാക്ഷ്യപ്പെടുത്തിയ 113 പ്ലോട്ടുകൾ അളന്നു തിരിച്ചെങ്കിലും ഇനിയും സ്കെച്ച് തയാറാക്കിയിട്ടില്ല. കടമക്കുടി, മുളവുകാട് പ്രദേശത്ത് തീരനിയന്ത്രണവിജ്ഞാപന പരിധിയിൽ വരുന്ന പ്രദേശങ്ങളാണു നൽകിയിരിക്കുന്നത്. അവിടെ കെട്ടിടനിർമാണ അനുമതി ലഭ്യമാക്കണം.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ടു കൊല്ലം ജില്ലയിൽ കോവിൽതോട്ടം വില്ലേജിൽ മൂന്നു വർഷത്തിനുള്ളിൽ നടത്തുമെന്ന് ഉറപ്പുനൽകിയിരുന്ന പുനരവധിവാസം എട്ടു വർഷമായിട്ടും നൽകിയിട്ടില്ല. 500 കുടുംബങ്ങൾ ഇപ്പോഴും ഭവനമില്ലാത്ത അവസ്ഥയിലാണ്. അവർക്കു വാടക നൽകുമെന്നും ജോലി നൽകുമെന്നും പ്രഖ്യാപിച്ചിരുന്ന പാക്കേജിലെ ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. പ്രദേശത്തെ സ്ഥാപനങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്നു കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ ആവശ്യപ്പെട്ടു.
മൂലന്പിള്ളിയിൽ വാസയോഗ്യമായ സ്ഥലം ലഭ്യമാക്കുംവരെ പ്രതിമാസം 5000 രൂപ വാടക നൽകാമെന്നു പറഞ്ഞിരുന്നുവെങ്കിലും അതു നടപ്പായിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് വീതം പദ്ധതിയിൽ ജോലി നൽകുമെന്ന് ഉത്തരവിലുണ്ടെങ്കിലും അതും നടപ്പിലാക്കിയില്ല. വാഴക്കാല വില്ലേജിൽ തുതിയൂർ ഇന്ദിരാനഗറിൽ വാസയോഗ്യമല്ലെന്നു പൊതുമരാമത്ത് വകുപ്പു തന്നെ സാക്ഷ്യപ്പെടുത്തിയ 113 പ്ലോട്ടുകൾ അളന്നു തിരിച്ചെങ്കിലും ഇനിയും സ്കെച്ച് തയാറാക്കിയിട്ടില്ല. കടമക്കുടി, മുളവുകാട് പ്രദേശത്ത് തീരനിയന്ത്രണവിജ്ഞാപന പരിധിയിൽ വരുന്ന പ്രദേശങ്ങളാണു നൽകിയിരിക്കുന്നത്. അവിടെ കെട്ടിടനിർമാണ അനുമതി ലഭ്യമാക്കണം.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ടു കൊല്ലം ജില്ലയിൽ കോവിൽതോട്ടം വില്ലേജിൽ മൂന്നു വർഷത്തിനുള്ളിൽ നടത്തുമെന്ന് ഉറപ്പുനൽകിയിരുന്ന പുനരവധിവാസം എട്ടു വർഷമായിട്ടും നൽകിയിട്ടില്ല. 500 കുടുംബങ്ങൾ ഇപ്പോഴും ഭവനമില്ലാത്ത അവസ്ഥയിലാണ്. അവർക്കു വാടക നൽകുമെന്നും ജോലി നൽകുമെന്നും പ്രഖ്യാപിച്ചിരുന്ന പാക്കേജിലെ ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. പ്രദേശത്തെ സ്ഥാപനങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്നു കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ ആവശ്യപ്പെട്ടു.