പിറവം: വലിയ പള്ളിയിലെ ശിലാസ്ഥാപന പെരുന്നാൾ യാക്കോബായ സഭയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇതോടൊപ്പം പരിശുദ്ധ മോർ ബസേലിയോസ് യെൽദോ ബാവയുടെ ഓർമപ്പെരുന്നാളും നടന്നു. കോടതിവിധിയെത്തുടർന്നു പള്ളിക്കുള്ളിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ, കഴിഞ്ഞ ദിവസം കുർബാന അർപ്പിച്ച പള്ളിക്കവലയിലെ കുരിശടിക്കു സമീപമാണു ചടങ്ങുകൾ നടന്നത്.
രാവിലെ ഏഴിന് പ്രഭാത പ്രാർഥനയ്ക്കുശേഷം ആരംഭിച്ച പെരുന്നാൾ ചടങ്ങുകൾക്ക് കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. പള്ളിത്താഴത്തേക്കു പ്രദക്ഷിണം നടന്നു.
രാവിലെ ഏഴിന് പ്രഭാത പ്രാർഥനയ്ക്കുശേഷം ആരംഭിച്ച പെരുന്നാൾ ചടങ്ങുകൾക്ക് കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. പള്ളിത്താഴത്തേക്കു പ്രദക്ഷിണം നടന്നു.