കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിലെ നവീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് നവംബർ 20 മുതൽ 2020 മാർച്ച് 28 വരെ റണ്‍വേ അടച്ചിടുന്നതിനെതുടർന്നു വിമാന സർവീസുകൾ മുടങ്ങുമെന്നതിനാൽ ഇക്കാലയളവിൽ കൊച്ചിയിലെ നേവൽ എയർ സ്റ്റേഷനിൽനിന്നു പകരം സംവിധാനം ഒരുക്കുമെന്നു കേന്ദ്ര സിവിൽ എവിയേഷൻ മന്ത്രി ഹർദീപ് എസ്. പുരി.
കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് നെടുന്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറി വിമാനസർവീസുകൾ അപ്പാടെ മുടങ്ങിയപ്പോൾ കൊച്ചി വെല്ലിംഗ്ഡണ്‍ ഐലൻഡിലെ വിമാനത്താവളം ഉപയോഗപ്പെടുത്തിയ മാതൃകയിൽ ഇപ്പോഴത്തെ സാഹചര്യവും പരിഗണിക്കണമെന്ന മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ കത്തിനയച്ച മറുപടിയിലാണു കേന്ദ്രമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ബോയിംഗ് വിമാനങ്ങൾ ഒഴികെ എടിആർ72/ക്യു400 വിമാനങ്ങളുടെ താത്കാലിക സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഇക്കാര്യത്തിനായി വിമാനക്കന്പനികളുടെ സഹകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചതായി കെ.വി. തോമസ് പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് നെടുന്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറി വിമാനസർവീസുകൾ അപ്പാടെ മുടങ്ങിയപ്പോൾ കൊച്ചി വെല്ലിംഗ്ഡണ്‍ ഐലൻഡിലെ വിമാനത്താവളം ഉപയോഗപ്പെടുത്തിയ മാതൃകയിൽ ഇപ്പോഴത്തെ സാഹചര്യവും പരിഗണിക്കണമെന്ന മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ കത്തിനയച്ച മറുപടിയിലാണു കേന്ദ്രമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ബോയിംഗ് വിമാനങ്ങൾ ഒഴികെ എടിആർ72/ക്യു400 വിമാനങ്ങളുടെ താത്കാലിക സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഇക്കാര്യത്തിനായി വിമാനക്കന്പനികളുടെ സഹകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചതായി കെ.വി. തോമസ് പ്രസ്താവനയിൽ വ്യക്തമാക്കി.