കോട്ടയം: ജനക്കൂട്ടത്തെക്കാണിച്ച് സുപ്രീംകോടതി വിധി മറികടക്കാൻ ശ്രമിക്കുന്നത് മൗഢ്യമാണെന്ന് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറൊസ്. അന്ത്യോഖ്യയെ മറക്കണമെന്നോ അവരോട് യാതൊരുബന്ധവും പാടില്ല എന്നോ ഓർത്തഡോക്സ് സഭ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
1934-ലെ ഭരണഘടനയിൽ വിവക്ഷിക്കുന്നതിൽ അധികമായി ആരെങ്കിലും അന്ത്യോഖ്യ പാത്രിയർക്കീസിന് അധികാരം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അതിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. അങ്ങനെ ചിന്തിക്കുന്നവർ പുതിയ പള്ളികൾ സ്ഥാപിച്ച് അവരുടെ വിശ്വാസം സംരക്ഷിക്കേണ്ടിവരും. 1934 ഭരണഘടനയനുസരിച്ച് നിൽക്കാൻ ആഗ്രഹിക്കുന്ന ആരെയും പള്ളികളിൽനിന്നു പുറത്താക്കുകയോ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യുകയില്ലെന്നും മാർ ദിയസ്ക്കോറൊസ് പറഞ്ഞു.
1934-ലെ ഭരണഘടനയിൽ വിവക്ഷിക്കുന്നതിൽ അധികമായി ആരെങ്കിലും അന്ത്യോഖ്യ പാത്രിയർക്കീസിന് അധികാരം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അതിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. അങ്ങനെ ചിന്തിക്കുന്നവർ പുതിയ പള്ളികൾ സ്ഥാപിച്ച് അവരുടെ വിശ്വാസം സംരക്ഷിക്കേണ്ടിവരും. 1934 ഭരണഘടനയനുസരിച്ച് നിൽക്കാൻ ആഗ്രഹിക്കുന്ന ആരെയും പള്ളികളിൽനിന്നു പുറത്താക്കുകയോ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യുകയില്ലെന്നും മാർ ദിയസ്ക്കോറൊസ് പറഞ്ഞു.