കഴക്കൂട്ടം: ഗുരുതരാവസ്ഥയിൽ പാരിപ്പള്ളിയിൽ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ നാലുവയസുകാരി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. വർക്കല മുട്ടപ്പലം ചാവടിമുക്ക് ഒലിപ്പുവിള വീട്ടിൽ നിന്നു പാരിപ്പള്ളി ചിറക്കര ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ദീപു-രമ്യ ദമ്പതികളുടെ മകൾ ദിയയാണു മരിച്ചത്.
അമ്മ കുട്ടിയെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, കുട്ടിയുടെ മരണം മർദനം മൂലമല്ലെന്നും കടുത്ത ന്യുമോണിയയും മസ്തിഷ്കജ്വരവും മൂലമാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ മാതാപിതാക്കളെ വിട്ടയച്ചു.രണ്ടുമൂന്നു ദിവസമായി ദിയയ്ക്കു പനിയുണ്ടായിരുന്നു.
പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പാരിപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ കുട്ടിയുടെ ശരീരത്ത് അടിയേറ്റ പാടുകൾ കണ്ടതിനാൽ ആശുപത്രി അധികൃതർ പാരിപ്പള്ളി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അടിയന്തര ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദേശ പ്രകാരം പോലീസ് സംരക്ഷണത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരുംവഴി കഴക്കൂട്ടം വെട്ടുറോഡിനു സമീപംവെച്ച് കുട്ടിയുടെ നില ഗുരുതരമാകുകയും രക്തം ഛർദിക്കുകയും ചെയ്തു. തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടറുടെ നിർദേശപ്രകാരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നല്കുന്നതിനിടെ മരിക്കുകയുമായിരുന്നു. മരണത്തെ തുടർന്ന് വനിതാ പോലീസ് കഴക്കൂട്ടം പോലീസിൽ വിവരം അറിയിക്കുകയും സിഐ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. കുട്ടിയുടെ ഇരു കാലുകളിലും കമ്പു കൊണ്ടടിച്ച നിരവധി പാടുകൾ പോലീസിന്റെയും ഡോക്ടറുടെയും ശ്രദ്ധയിൽപ്പെടുകയും ഉടൻതന്നെ അമ്മയെ പോലീസ് നിരീക്ഷണത്തിലാക്കുകയും പാരിപ്പള്ളി പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ ശേഷം മാതാപിതാക്കളെ പാരിപ്പള്ളി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആഹാരം കഴിക്കാതിരുന്നതിന് കുട്ടിയെ അടിച്ചതായി അമ്മ രമ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ദീപുവും രമ്യയും പ്രണയവിവാഹിതരാണ്. ചെങ്ങന്നൂർ സ്വദേശിയായ രമ്യ നഴ്സായിരുന്നു. ഹൈദരാബാദിൽ വച്ച് പ്രണയത്തിലായ ഇവർ അഞ്ചു വർഷം മുമ്പാണ് വിവാഹിതരായത്. വെൽഡിംഗ് തൊഴിലാളിയാണ് ദീപു. തൊഴിൽ സംബന്ധമായാണ് ചിറക്കരയിൽ വാടകയ്ക്ക് താമസിക്കുന്നത്. രമ്യ ജോലിക്ക് പോകുന്നില്ല. ദയ ഇളയ മകളാണ്.
കുഞ്ഞിനെ തല്ലിയതിന് ബാലനീതി വകുപ്പ് പ്രകാരം അമ്മയ്ക്കെതിരെ പോലീസ് കേസ് എടുക്കും.മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷം ഹാജരാകണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.
അമ്മ കുട്ടിയെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, കുട്ടിയുടെ മരണം മർദനം മൂലമല്ലെന്നും കടുത്ത ന്യുമോണിയയും മസ്തിഷ്കജ്വരവും മൂലമാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ മാതാപിതാക്കളെ വിട്ടയച്ചു.രണ്ടുമൂന്നു ദിവസമായി ദിയയ്ക്കു പനിയുണ്ടായിരുന്നു.
പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പാരിപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ കുട്ടിയുടെ ശരീരത്ത് അടിയേറ്റ പാടുകൾ കണ്ടതിനാൽ ആശുപത്രി അധികൃതർ പാരിപ്പള്ളി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അടിയന്തര ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദേശ പ്രകാരം പോലീസ് സംരക്ഷണത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരുംവഴി കഴക്കൂട്ടം വെട്ടുറോഡിനു സമീപംവെച്ച് കുട്ടിയുടെ നില ഗുരുതരമാകുകയും രക്തം ഛർദിക്കുകയും ചെയ്തു. തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടറുടെ നിർദേശപ്രകാരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നല്കുന്നതിനിടെ മരിക്കുകയുമായിരുന്നു. മരണത്തെ തുടർന്ന് വനിതാ പോലീസ് കഴക്കൂട്ടം പോലീസിൽ വിവരം അറിയിക്കുകയും സിഐ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. കുട്ടിയുടെ ഇരു കാലുകളിലും കമ്പു കൊണ്ടടിച്ച നിരവധി പാടുകൾ പോലീസിന്റെയും ഡോക്ടറുടെയും ശ്രദ്ധയിൽപ്പെടുകയും ഉടൻതന്നെ അമ്മയെ പോലീസ് നിരീക്ഷണത്തിലാക്കുകയും പാരിപ്പള്ളി പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ ശേഷം മാതാപിതാക്കളെ പാരിപ്പള്ളി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആഹാരം കഴിക്കാതിരുന്നതിന് കുട്ടിയെ അടിച്ചതായി അമ്മ രമ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ദീപുവും രമ്യയും പ്രണയവിവാഹിതരാണ്. ചെങ്ങന്നൂർ സ്വദേശിയായ രമ്യ നഴ്സായിരുന്നു. ഹൈദരാബാദിൽ വച്ച് പ്രണയത്തിലായ ഇവർ അഞ്ചു വർഷം മുമ്പാണ് വിവാഹിതരായത്. വെൽഡിംഗ് തൊഴിലാളിയാണ് ദീപു. തൊഴിൽ സംബന്ധമായാണ് ചിറക്കരയിൽ വാടകയ്ക്ക് താമസിക്കുന്നത്. രമ്യ ജോലിക്ക് പോകുന്നില്ല. ദയ ഇളയ മകളാണ്.
കുഞ്ഞിനെ തല്ലിയതിന് ബാലനീതി വകുപ്പ് പ്രകാരം അമ്മയ്ക്കെതിരെ പോലീസ് കേസ് എടുക്കും.മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷം ഹാജരാകണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.