കുമളി: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുമളിക്കുസമീപം ചക്കുപള്ളം മാങ്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന തൊഴിലാളിയായ മുത്തുലക്ഷ്മി (38) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മണികണ്ഠൻ (45) കുമളി പോലീസിൽ കീഴടങ്ങി.
ഇന്നലെ രാവിലെ ആറോടെയാണ് സംഭവമെന്ന് നാട്ടുകാർ പറയുന്നു. ലക്ഷ്മിയുടെ കഴുത്തിൽ ഷാൾ പോലുള്ള വസ്ത്രം ചുറ്റിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ പഞ്ചായത്തിൽനിന്ന് മാലിന്യം ശേഖരിക്കാനെത്തിയ വാഹനത്തിൽ ലക്ഷ്മി മാലിന്യം നിക്ഷേപിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതുകഴിഞ്ഞാണ് കൊലപാതകമെന്നാണ് സൂചന.
തോട്ടം തൊഴിലാളിയായ ഇവർ ഭക്ഷണം പാചകംചെയ്യുന്നതിനിടയിൽ കൊല ചെയ്യപ്പെട്ടതാകാമെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ട ത്. രാവിലത്തെ പാചകം ചെയ്തിരുന്ന ഭക്ഷണം അടുപ്പിൽ ഉണ്ടായിരുന്നു.
സംഭവത്തിനുശേഷം ഒറ്റമുറി വീട് പൂട്ടി മണികണ്ഠൻ സ്വന്തം ബൈക്കിൽ പോലീസ് സ്റ്റേഷനലിലെത്തുകയായിരുന്നു. രാവിലെ അമിതവേഗതയിൽ ബൈക്കോടിച്ചുപോകുന്ന മണികണ്ഠനെ നാട്ടുകാർ ശ്രദ്ധിച്ചിരുന്നു.
കുമളി സിഐ വി.കെ. ജയപ്രകാശ്, എസ്ഐ പ്രശാന്ത് നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും ശാസ്ത്രീയ പരിശോധന വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും.പത്താം ക്ലാസ് വിദ്യാർഥി മാധവൻ, ഒൻപതാം ക്ലാസ് വിദ്യാർഥിനി ഋതിക എന്നിവർ മക്കളാണ്. ഇവർ സമീപത്തുള്ള ബന്ധുവീട്ടിൽ താമസിച്ചാണ് പഠനം നടത്തുന്നത്.
ഇന്നലെ രാവിലെ ആറോടെയാണ് സംഭവമെന്ന് നാട്ടുകാർ പറയുന്നു. ലക്ഷ്മിയുടെ കഴുത്തിൽ ഷാൾ പോലുള്ള വസ്ത്രം ചുറ്റിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ പഞ്ചായത്തിൽനിന്ന് മാലിന്യം ശേഖരിക്കാനെത്തിയ വാഹനത്തിൽ ലക്ഷ്മി മാലിന്യം നിക്ഷേപിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതുകഴിഞ്ഞാണ് കൊലപാതകമെന്നാണ് സൂചന.
തോട്ടം തൊഴിലാളിയായ ഇവർ ഭക്ഷണം പാചകംചെയ്യുന്നതിനിടയിൽ കൊല ചെയ്യപ്പെട്ടതാകാമെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ട ത്. രാവിലത്തെ പാചകം ചെയ്തിരുന്ന ഭക്ഷണം അടുപ്പിൽ ഉണ്ടായിരുന്നു.
സംഭവത്തിനുശേഷം ഒറ്റമുറി വീട് പൂട്ടി മണികണ്ഠൻ സ്വന്തം ബൈക്കിൽ പോലീസ് സ്റ്റേഷനലിലെത്തുകയായിരുന്നു. രാവിലെ അമിതവേഗതയിൽ ബൈക്കോടിച്ചുപോകുന്ന മണികണ്ഠനെ നാട്ടുകാർ ശ്രദ്ധിച്ചിരുന്നു.
കുമളി സിഐ വി.കെ. ജയപ്രകാശ്, എസ്ഐ പ്രശാന്ത് നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും ശാസ്ത്രീയ പരിശോധന വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും.പത്താം ക്ലാസ് വിദ്യാർഥി മാധവൻ, ഒൻപതാം ക്ലാസ് വിദ്യാർഥിനി ഋതിക എന്നിവർ മക്കളാണ്. ഇവർ സമീപത്തുള്ള ബന്ധുവീട്ടിൽ താമസിച്ചാണ് പഠനം നടത്തുന്നത്.