തലയോലപ്പറന്പ്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്വകാര്യ ബസിടിച്ചു വീട്ടമ്മ മരിച്ചു. കൂത്താട്ടുകുളം കാരമല ഇലഞ്ഞിക്കൽ ഒൗസേഫിന്റെ ഭാര്യ മറിയക്കുട്ടി (60) ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പേരക്കുട്ടി ജിസ്ന (എട്ട്) എതിർദിശയിലേയ്ക്ക് തെറിച്ച് വീണതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം 6.30നു കോട്ടയം-എറണാകുളം റോഡിൽ തലപ്പാറ ജംഗ്ഷനിലായിരുന്നു അപകടം. പാലക്കുഴയിലെ കുടുംബ വീട്ടിൽ വന്ന പേരക്കുട്ടിയെ തലയോലപ്പറന്പ് വടകരയിലുള്ള മകളുടെ വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുവിടുന്നതിനായി തലപ്പാറ ജംഗ്ഷനിൽ ബസിറങ്ങിയശേഷം എറണാകുളം ഭാഗത്തേക്കുള്ള ബസിൽ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന സെന്റ് മേരീസ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് തലപ്പാറ ജംഗ്ഷനിലെ അനധികൃത ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടയിൽ റോഡ് ബ്ലോക്കായതിനെ തുടർന്ന് ഡ്രൈവർ ബസ് അശ്രദ്ധയായി മുന്നോട്ടെടുക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.
മറിയക്കുട്ടിയുടെ ശരീരത്തിലുടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് ടയറിനടിയിൽ കിടന്ന ഇവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മറിയക്കുട്ടിയെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കോട്ടയം - എറണാകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തലയോലപ്പറന്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ - ദീപ, ദീപ്തി. മരുമക്കൾ: ജോണ് തോമസ് വടകര (കൊച്ചിൻ റിഫൈനറി), പീറ്റർ മാത്യു കൂത്താട്ടുകുളം (ഐസിഡിഎസ് ഓഫീസ് ചേർപ്പ് തൃശൂർ)
ഇന്നലെ വൈകുന്നേരം 6.30നു കോട്ടയം-എറണാകുളം റോഡിൽ തലപ്പാറ ജംഗ്ഷനിലായിരുന്നു അപകടം. പാലക്കുഴയിലെ കുടുംബ വീട്ടിൽ വന്ന പേരക്കുട്ടിയെ തലയോലപ്പറന്പ് വടകരയിലുള്ള മകളുടെ വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുവിടുന്നതിനായി തലപ്പാറ ജംഗ്ഷനിൽ ബസിറങ്ങിയശേഷം എറണാകുളം ഭാഗത്തേക്കുള്ള ബസിൽ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന സെന്റ് മേരീസ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് തലപ്പാറ ജംഗ്ഷനിലെ അനധികൃത ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടയിൽ റോഡ് ബ്ലോക്കായതിനെ തുടർന്ന് ഡ്രൈവർ ബസ് അശ്രദ്ധയായി മുന്നോട്ടെടുക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.
മറിയക്കുട്ടിയുടെ ശരീരത്തിലുടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് ടയറിനടിയിൽ കിടന്ന ഇവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മറിയക്കുട്ടിയെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കോട്ടയം - എറണാകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തലയോലപ്പറന്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ - ദീപ, ദീപ്തി. മരുമക്കൾ: ജോണ് തോമസ് വടകര (കൊച്ചിൻ റിഫൈനറി), പീറ്റർ മാത്യു കൂത്താട്ടുകുളം (ഐസിഡിഎസ് ഓഫീസ് ചേർപ്പ് തൃശൂർ)