കൊച്ചി: മരടിലെ വിവാദ ഫ്ളാറ്റുകൾ തീരനിയമ ലംഘനത്തിനു പുറമേ കായൽ കൈയേറ്റം നടത്തിയതായും സർവേ റിപ്പോർട്ട്. ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി സർവേ ഡിപ്പാർട്ട്മെന്റ് നടത്തിയ റീ സർവേയിലാണു കൈയേറ്റം കണ്ടെത്തിയത്. നിയമലംഘനം കണ്ടെത്തിയ നാല് ഫ്ളാറ്റുകളിൽ എച്ച് ടു ഒ ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഒന്നര മീറ്റർ നീളത്തിൽ കായൽ കൈയേറി നിർമിച്ചതായി കണ്ടെത്തിയത്.