തിരുവനന്തപുരം: ബാങ്ക് ഓഫീസർമാരുടെ സംഘടനകൾ നാളെ അർധരാത്രി മുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷൽ സർവീസസ് സെക്രട്ടറിയുമായി ഇന്നലെ സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല സമീപനമുണ്ടാകുമെന്ന ഉറപ്പ് ചർച്ചയിൽ ലഭിച്ചതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഏബ്രഹാം ഷാജി ജോണ്‍ അറിയിച്ചു.
പൊതുമേഖലാ ബാങ്കുകളുടെ ലയന നിർദേശം പിൻവലിക്കുക, ഉപാധികളില്ലാതെ ജീവനക്കാരുടെ ശന്പള പരിഷ്കരണം നടപ്പിലാക്കുക, പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ഒൻപതോളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഓഫീസർമാരുടെ സംഘടനകൾ 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ ലയന നിർദേശം പിൻവലിക്കുക, ഉപാധികളില്ലാതെ ജീവനക്കാരുടെ ശന്പള പരിഷ്കരണം നടപ്പിലാക്കുക, പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ഒൻപതോളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഓഫീസർമാരുടെ സംഘടനകൾ 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.