കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ ഒന്നാംപ്രതി കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന്റെ എംഡി സുമിത് ഗോയൽ ഗൂഢാലോചനയുടെ അച്ചുതണ്ടാണെന്നും രാഷ്ട്രീയ നേതാക്കളുൾപ്പെടെ ആർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്ന് ഇയാൾക്കറിയാമെന്നും വിജിലൻസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. സുമിത് ഗോയൽ നൽകിയ ജാമ്യാപേക്ഷയിൽ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈഎസ്പി ആർ. അശോക് കുമാർ നൽകിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സുമീത് ഗോയലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.
സുമിത് ഗോയൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു വിജിലൻസ് വ്യക്തമാക്കുന്നു. പൊതുസേവകർക്ക് ഏതു മാർഗത്തിലാണ് കൈക്കൂലി നൽകിയതെന്ന് ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വൻകിട രാഷ്ട്രീയ നേതാക്കളിൽനിന്നു പ്രശ്നമുണ്ടാകുമെന്നു ഭയന്നാണു സുമിത് ഗോയൽ സത്യം വെളിപ്പെടുത്താത്തതെന്നു കരുതുന്നു.
ആർഡിഎസ് പ്രോജക്ട്സ് എന്ന കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ കുറഞ്ഞ തുകയ്ക്കു ഫ്ളൈ ഓവർ നിർമാണക്കരാർ ഏറ്റെടുത്ത സുമിത് ഗോയൽ മുൻകൂർ തുക വാങ്ങി സാന്പത്തിക പ്രതിസന്ധി മറികടക്കാൻ വിനിയോഗിച്ചെന്നും വിജിലൻസിന്റെ സ്റ്റേറ്റ്മെന്റിൽ പറയുന്നു. സർക്കാർ മുൻകൂർ നൽകിയ പണം നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചു. ഇതിനാൽ ഫ്ളൈ ഓവർ നിർമാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു.
ഖജനാവിന് നഷ്ടമുണ്ടാക്കിയതിനു പുറമേ പാലം അപകടത്തിലുമായി. സാന്പത്തിക ക്രമക്കേടുകൾ നടത്താൻ ഗൂഢാലോചന നടത്തി പൊതുസേവകരെ ഒപ്പം നിർത്തനായി കൈക്കൂലി നൽകി. നിർമാണക്കരാറിലില്ലാതെ മുൻകൂർ തുക വാങ്ങിയതു ക്രമക്കേടാണ്. കൈക്കൂലി നൽകിയതിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ ആർഡിഎസിലെ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനുമുന്പ് സുമിത് ഗോയലിന് ജാമ്യം നൽകരുത്.
ഫ്ളൈ ഓവർ നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സർക്കാർ നിർബന്ധിച്ചെന്ന സുമിത് ഗോയലിന്റെ വാദം ശരിയല്ല. പിടിച്ചെടുത്ത രേഖകളിലൊന്നും ഇതിനു തെളിവില്ല.
വേഗം പണിതീർക്കാൻ നിർബന്ധിച്ചതിനാലാണു മുൻകൂർ പണം വാങ്ങിയതെന്ന വാദവും ശരിയല്ല. ഇയാളുടെ ബാങ്ക്, കംപ്യൂട്ടർ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളെ രക്ഷപ്പെടാൻ ഇയാൾ സഹായിക്കുമെന്നും വിജിലൻസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.
സുമിത് ഗോയൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു വിജിലൻസ് വ്യക്തമാക്കുന്നു. പൊതുസേവകർക്ക് ഏതു മാർഗത്തിലാണ് കൈക്കൂലി നൽകിയതെന്ന് ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വൻകിട രാഷ്ട്രീയ നേതാക്കളിൽനിന്നു പ്രശ്നമുണ്ടാകുമെന്നു ഭയന്നാണു സുമിത് ഗോയൽ സത്യം വെളിപ്പെടുത്താത്തതെന്നു കരുതുന്നു.
ആർഡിഎസ് പ്രോജക്ട്സ് എന്ന കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ കുറഞ്ഞ തുകയ്ക്കു ഫ്ളൈ ഓവർ നിർമാണക്കരാർ ഏറ്റെടുത്ത സുമിത് ഗോയൽ മുൻകൂർ തുക വാങ്ങി സാന്പത്തിക പ്രതിസന്ധി മറികടക്കാൻ വിനിയോഗിച്ചെന്നും വിജിലൻസിന്റെ സ്റ്റേറ്റ്മെന്റിൽ പറയുന്നു. സർക്കാർ മുൻകൂർ നൽകിയ പണം നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചു. ഇതിനാൽ ഫ്ളൈ ഓവർ നിർമാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു.
ഖജനാവിന് നഷ്ടമുണ്ടാക്കിയതിനു പുറമേ പാലം അപകടത്തിലുമായി. സാന്പത്തിക ക്രമക്കേടുകൾ നടത്താൻ ഗൂഢാലോചന നടത്തി പൊതുസേവകരെ ഒപ്പം നിർത്തനായി കൈക്കൂലി നൽകി. നിർമാണക്കരാറിലില്ലാതെ മുൻകൂർ തുക വാങ്ങിയതു ക്രമക്കേടാണ്. കൈക്കൂലി നൽകിയതിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ ആർഡിഎസിലെ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനുമുന്പ് സുമിത് ഗോയലിന് ജാമ്യം നൽകരുത്.
ഫ്ളൈ ഓവർ നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സർക്കാർ നിർബന്ധിച്ചെന്ന സുമിത് ഗോയലിന്റെ വാദം ശരിയല്ല. പിടിച്ചെടുത്ത രേഖകളിലൊന്നും ഇതിനു തെളിവില്ല.
വേഗം പണിതീർക്കാൻ നിർബന്ധിച്ചതിനാലാണു മുൻകൂർ പണം വാങ്ങിയതെന്ന വാദവും ശരിയല്ല. ഇയാളുടെ ബാങ്ക്, കംപ്യൂട്ടർ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളെ രക്ഷപ്പെടാൻ ഇയാൾ സഹായിക്കുമെന്നും വിജിലൻസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.