തിരുവനന്തപുരം: വടക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ഹികാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെന്നും അതേസമയം അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
ഗുജറാത്ത് തീരത്തും വടക്കുകിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നീ സമുദ്രപ്രദേശങ്ങളിലും അടുത്ത 48 മണിക്കൂറിൽ കടൽ പ്രക്ഷുബ്ധമോ അത്യന്തം പ്രക്ഷുബ്ധമോ ആയിരിക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ച രാവിലെ വരെ വടക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോടു ചേർന്നുള്ള മധ്യപടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
അതേസമയം ഹികാ ചുഴലിക്കാറ്റ് മണിക്കൂറിൽ 21 കിലോമീറ്റർ വേഗത്തിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയാണ്. ഗുജറാത്തിലെ വെരാവൽ തീരത്തുനിന്ന് 560 കിലോമീറ്ററും പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്ന് 560 കിലോമീറ്ററും ഒമാനിലെ മസീറായിൽനിന്ന് 630 കിലോമീറ്റർ ദൂരത്തിലുമാണ് ഹികാ എത്തിയിരിക്കുന്നത്.
അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് നിഗമനം.
പിന്നീട് ശക്തി കുറയുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ തീവ്രന്യൂനമർദമായി മാറി ഒമാൻ തീരത്തേക്കു നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
ഗുജറാത്ത് തീരത്തും വടക്കുകിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നീ സമുദ്രപ്രദേശങ്ങളിലും അടുത്ത 48 മണിക്കൂറിൽ കടൽ പ്രക്ഷുബ്ധമോ അത്യന്തം പ്രക്ഷുബ്ധമോ ആയിരിക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ച രാവിലെ വരെ വടക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോടു ചേർന്നുള്ള മധ്യപടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
അതേസമയം ഹികാ ചുഴലിക്കാറ്റ് മണിക്കൂറിൽ 21 കിലോമീറ്റർ വേഗത്തിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയാണ്. ഗുജറാത്തിലെ വെരാവൽ തീരത്തുനിന്ന് 560 കിലോമീറ്ററും പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്ന് 560 കിലോമീറ്ററും ഒമാനിലെ മസീറായിൽനിന്ന് 630 കിലോമീറ്റർ ദൂരത്തിലുമാണ് ഹികാ എത്തിയിരിക്കുന്നത്.
അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് നിഗമനം.
പിന്നീട് ശക്തി കുറയുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ തീവ്രന്യൂനമർദമായി മാറി ഒമാൻ തീരത്തേക്കു നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.