കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കാനുള്ള തിരുമാനത്തിൽനിന്നു സർക്കാർ പിന്മാറണമെന്ന് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കണ്‍സൾട്ടിംഗ് എൻജിനിയേഴ്സ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലം പൊളിക്കുന്നതു പരിസ്ഥിതി മലിനീകരണവും വൻ സാന്പത്തിക നഷ്ടവുമുണ്ടാക്കും. പാലത്തിൽ ലോഡ് ടെസ്റ്റ് നടത്തിയ ശേഷമാണു പൊളിക്കാനുള്ള തീരുമാനം എടുക്കേണ്ടത്.
കാറും ബൈക്കും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടുന്നതിൽ അപകടമില്ല. ഐഐടിയുടെ ആദ്യ റിപ്പോർട്ട് ലഭിച്ചശേഷം പാലം ശക്തിപ്പെടുത്താൻ മൂന്നു കോടി രൂപയോളം ചെലവഴിച്ചു. അതിനുശേഷം പൊളിച്ചുകളയാൻ പറയുന്നത് ഉചിതമല്ല. ഐഐടിയുടെ രണ്ടാമത്തെ റിപ്പോർട്ട് ഉടൻ പുറത്തുവിടണം.
പാലത്തിന്റെ തകർച്ചയുടെ യഥാർഥ കാരണം മനസിലാക്കാതെയാണ് അതു പൊളിക്കാൻ നീക്കം നടക്കുന്നത്. പാലത്തിൽ നടത്തിയ കോണ്‍ക്രീറ്റ് ടെസ്റ്റിൽ നല്ല പരിശോധനാ ഫലമാണു ലഭിച്ചത്. കാർബണ്‍ ഫൈബർ റാപ്പിംഗും സ്റ്റീൽ പ്ലേറ്റ് ബൗണ്ടിംഗും നടത്തിയാൽ പാലത്തെ ശക്തിപ്പെടുത്താം. പാലത്തിലുണ്ടായ വിള്ളലുകളുടെ വ്യാപ്തിയെക്കുറിച്ചും പഠനം നടത്തണം.
പാലത്തിന്റെ കുഴപ്പങ്ങൾ പരിഹരിച്ചാൽ നൂറു കൊല്ലംവരെ ആയുസുണ്ടാകും. പാലം പൊളിച്ചു പുതിയത് പണിതാൽ നൂറു വർഷത്തെ ആയുസ് ഉറപ്പുപറയാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് റെജി സക്കറിയ, കുര്യൻ മാത്യു, യാക്കൂബ് മോഹൻ, എസ്. സുരേഷ്, ഡോ. അനിൽ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കാറും ബൈക്കും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടുന്നതിൽ അപകടമില്ല. ഐഐടിയുടെ ആദ്യ റിപ്പോർട്ട് ലഭിച്ചശേഷം പാലം ശക്തിപ്പെടുത്താൻ മൂന്നു കോടി രൂപയോളം ചെലവഴിച്ചു. അതിനുശേഷം പൊളിച്ചുകളയാൻ പറയുന്നത് ഉചിതമല്ല. ഐഐടിയുടെ രണ്ടാമത്തെ റിപ്പോർട്ട് ഉടൻ പുറത്തുവിടണം.
പാലത്തിന്റെ തകർച്ചയുടെ യഥാർഥ കാരണം മനസിലാക്കാതെയാണ് അതു പൊളിക്കാൻ നീക്കം നടക്കുന്നത്. പാലത്തിൽ നടത്തിയ കോണ്‍ക്രീറ്റ് ടെസ്റ്റിൽ നല്ല പരിശോധനാ ഫലമാണു ലഭിച്ചത്. കാർബണ്‍ ഫൈബർ റാപ്പിംഗും സ്റ്റീൽ പ്ലേറ്റ് ബൗണ്ടിംഗും നടത്തിയാൽ പാലത്തെ ശക്തിപ്പെടുത്താം. പാലത്തിലുണ്ടായ വിള്ളലുകളുടെ വ്യാപ്തിയെക്കുറിച്ചും പഠനം നടത്തണം.
പാലത്തിന്റെ കുഴപ്പങ്ങൾ പരിഹരിച്ചാൽ നൂറു കൊല്ലംവരെ ആയുസുണ്ടാകും. പാലം പൊളിച്ചു പുതിയത് പണിതാൽ നൂറു വർഷത്തെ ആയുസ് ഉറപ്പുപറയാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് റെജി സക്കറിയ, കുര്യൻ മാത്യു, യാക്കൂബ് മോഹൻ, എസ്. സുരേഷ്, ഡോ. അനിൽ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.