തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോടു പട്ടിക നൽകാൻ കഴിഞ്ഞദിവസം തന്നെ ജില്ലാ സെക്രട്ടറിമാരോടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്നലെത്തന്നെ ജില്ലാ സെക്രട്ടേറിയറ്റുകൾ ചേർന്നു സ്ഥാനാർഥികളുടെ ലിസ്റ്റ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റുകളുടെ ശിപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. എതിർപ്പുകൾ ഉണ്ടായില്ലെങ്കിൽ ജില്ലാ കമ്മിറ്റികൾ നൽകിയ പട്ടികയിൽനിന്നും ഇന്നുതന്നെ സ്ഥാനാർഥികളെ നിശ്ചയിക്കാനാണു സാധ്യത.
ഉപതെരഞ്ഞെടുപ്പ് ചർച്ചചെയ്യാൻ ഇന്നുതന്നെ ഇടതുമുന്നണി യോഗവും ചേരുന്നുണ്ട്. അഞ്ചു മണ്ഡലങ്ങളിലും സിപിഎമ്മാണു മത്സരിക്കുന്നത് എന്നതിനാൽ സ്ഥാനാർഥികളെ ഔദ്യോഗികമായി അംഗീകരിക്കേണ്ട അജൻഡ മാത്രമെ യോഗത്തിനുള്ളൂ.
ഉപതെരഞ്ഞെടുപ്പ് ചർച്ചചെയ്യാൻ ഇന്നുതന്നെ ഇടതുമുന്നണി യോഗവും ചേരുന്നുണ്ട്. അഞ്ചു മണ്ഡലങ്ങളിലും സിപിഎമ്മാണു മത്സരിക്കുന്നത് എന്നതിനാൽ സ്ഥാനാർഥികളെ ഔദ്യോഗികമായി അംഗീകരിക്കേണ്ട അജൻഡ മാത്രമെ യോഗത്തിനുള്ളൂ.