തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ തിരുവനന്തപുരം മേയർവി.കെ. പ്രശാന്തിന്റെ പേര് ഒന്നാം സ്ഥാനത്തുൾപ്പെടുത്തി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനാർഥി പ്പട്ടിക പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകി. പ്രശാന്തിനെ കൂടാതെ കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.കെ. മധു എന്നിവരാണു പട്ടികയിലുള്ളത്.
മേയർ എന്ന നിലയിൽ പ്രളയകാലത്തു നടത്തിയ പ്രവർത്തനങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയതും യുവാവെന്ന പരിഗണനയുമാണു പ്രശാന്തിനെ സ്ഥാനാർഥിയാക്കാനുള്ള മാനദണ്ഡമായി സിപിഎം ജില്ലാ നേതൃത്വം കാണുന്നത്. ഏതുവിധേനയും മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. ഉപതെരഞ്ഞെടുപ്പിൽ കൂടി തോറ്റാൽ ജില്ലയിലെ പാർട്ടിക്കു കടുത്ത ക്ഷീണമുണ്ടാകുമെന്നു തിരിച്ചറിഞ്ഞാണ് ഇങ്ങനെയൊരു ശിപാർശ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമെടുക്കാനാണു സാധ്യത.
മേയർ എന്ന നിലയിൽ പ്രളയകാലത്തു നടത്തിയ പ്രവർത്തനങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയതും യുവാവെന്ന പരിഗണനയുമാണു പ്രശാന്തിനെ സ്ഥാനാർഥിയാക്കാനുള്ള മാനദണ്ഡമായി സിപിഎം ജില്ലാ നേതൃത്വം കാണുന്നത്. ഏതുവിധേനയും മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. ഉപതെരഞ്ഞെടുപ്പിൽ കൂടി തോറ്റാൽ ജില്ലയിലെ പാർട്ടിക്കു കടുത്ത ക്ഷീണമുണ്ടാകുമെന്നു തിരിച്ചറിഞ്ഞാണ് ഇങ്ങനെയൊരു ശിപാർശ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമെടുക്കാനാണു സാധ്യത.