കാഞ്ഞിരപ്പള്ളി: അടുത്ത ബല്ലോടുകൂടി കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ 34-ാമത് സാമൂഹ്യ നാടകം ആരംഭിക്കുന്നു. കേരളത്തിൽ പ്രഫഷണൽ നാടകരംഗത്ത് ആരും അവതരിപ്പിക്കാത്ത നൂതന വെളിച്ച വ്യതിയാന സംവിധാനങ്ങളോടെയാണ് അമലയുടെ നാടകം ആസ്വാദകരിലേക്കെത്തിക്കുന്നത്. വിസ്മയം ജനിപ്പിക്കുന്ന അമേരിക്കൻ സാങ്കേതിക വിദ്യയും ലൈറ്റിംഗ് സംവിധാനവുമായാണ് അമലയുടെ "ദൂരം' എന്ന നാടകം അരങ്ങിൽ എത്തുന്നത്.
ഫ്ളോറിഡ സ്വദേശികളായ ടെക്നീഷൻമാരാണ് നൂതന ലൈറ്റിംഗ് സംവിധാനമായ ഡിഎംഎക്സ് (ഡിജിറ്റൽ മെട്രിക്സ്) സോഫ്റ്റ് വേർ പുതിയ നാടകത്തിനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു പ്രഫഷണൽ നാടക സമിതി ഇത്തരം ലൈറ്റിംഗ് സംവിധാനത്തോടെ നാടകം അരങ്ങിലെത്തിക്കുന്നത്.
അമലയുടെ ആദ്യകാല ഡയറക്ടറായ ഫാ. ജോസ് കല്ലുകളമാണ് ഇത്തരമൊരു ആശയം രൂപപ്പെടുത്തിയത്. മെഗാ സ്റ്റേജ് ഷോകളിലും ഡിജെകളിലും ഉപയോഗിക്കുന്ന ലൈറ്റിംഗാണ് ഇപ്പോൾ നാടകരംഗത്ത് അവതരിപ്പിച്ചിരിക്കുന്നത്.
കഥയ്ക്കനുസരിച്ചു മഞ്ഞ്, മഴ, തീ, പുക തുടങ്ങിയവ വേദിയിൽ സ്വാഭാവികതയോടെ അവതരിപ്പിക്കാൻ ഈ സംവിധാനത്തിനു സാധിക്കും. കൂടാതെ, വെളിച്ചം ഏതു നിറങ്ങളിൽ എവിടെ എത്തിക്കണമെന്ന നിർദേശം കംപ്യൂട്ടറിന്റെ സഹായത്തോടെ ലൈറ്റിൽ എത്തിക്കുന്പോൾ കാണികൾക്ക് അത് നവ്യാനുഭവമാകും. അമേരിക്കയിൽ ഫ്ളോറിഡ സ്വദേശികളായ വോൾട്ടർ എഡ്വാഴ്സ്, ജോണ് എഡ്വാഴ്സ് എന്നിവരാണ് ലൈറ്റിംഗ് വിസ്മയം അമലയ്ക്കായി ഒരുക്കുന്നത്.
കാഞ്ഞിരപ്പള്ളി അമലയുടെ 34ാമത്തെ നാടകമാണ് "ദൂരം.' കേരളത്തിലാദ്യമായി ഡിജിറ്റൽ റിക്കാർഡിംഗ് സംവിധാനം അവതരിപ്പിച്ചത് അമല ഡിജിറ്റൽ റിക്കാർഡിംഗ് സ്റ്റുഡിയോയാണ്. ക്രിസ്തീയ ഭക്തിഗാനങ്ങൾ അമലയുടെ സ്റ്റുഡിയോയിൽത്തന്നെ റിക്കോർഡ് ചെയ്തു പുറത്തിറക്കിക്കൊണ്ടാണ് 1985ൽ അമല മാധ്യമരംഗത്തേക്കു ചുവടുവയ്ക്കുന്നത്. തുടർന്നു ദൂരദർശനിൽ ഡൽഹിയിൽനിന്നുൾപ്പെടെ ക്രിസ്മസ് പ്രോഗ്രാം അവതരിപ്പിച്ചു തുടങ്ങിയതോടെ അമല ദൃശ്യമാധ്യമരംഗത്തേക്കു കടന്നു. തുടർന്ന് നല്ല ആശയങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാടകരംഗത്തേക്കു ചുവടുവച്ചു. ബൈബിൾ നാടകവും സാമൂഹിക നാടകവും അമല അവതരിപ്പിച്ചു.
കേരള പ്രഫഷണൽ നാടകരംഗത്ത് ആദ്യമായി ഡിഎംഎക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന "ദൂരം' എന്ന നാടകത്തിന്റെ ഉദ്ഘാടനം ഇന്നു രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടക്കുമെന്നു ഡയറക്ടർ ഫാ. ജോസഫ് കൊച്ചുവീട്ടിൽ അറിയിച്ചു. ദൂരത്തിന് അഡ്വ. മണിലാൽ രചനയും രാജീവൻ മമ്മിളി സംവിധാനവും നിർവഹിച്ചിരിക്കുന്നു.
കുടുംബബന്ധത്തിൽ എന്നോ രൂപപ്പെട്ട ദൂരത്തിൽ, ജീവിതത്തിലെ പ്രതീക്ഷകളുടെ അവസാന നാന്പും എരിഞ്ഞമർന്നിട്ടും ജീവിതം തിരിച്ചുപിടിക്കാൻ ഉറപ്പിച്ച ഒരു അമ്മയുടെയും അച്ഛന്റെയും കഥയാണിത്.
ഫ്ളോറിഡ സ്വദേശികളായ ടെക്നീഷൻമാരാണ് നൂതന ലൈറ്റിംഗ് സംവിധാനമായ ഡിഎംഎക്സ് (ഡിജിറ്റൽ മെട്രിക്സ്) സോഫ്റ്റ് വേർ പുതിയ നാടകത്തിനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു പ്രഫഷണൽ നാടക സമിതി ഇത്തരം ലൈറ്റിംഗ് സംവിധാനത്തോടെ നാടകം അരങ്ങിലെത്തിക്കുന്നത്.
അമലയുടെ ആദ്യകാല ഡയറക്ടറായ ഫാ. ജോസ് കല്ലുകളമാണ് ഇത്തരമൊരു ആശയം രൂപപ്പെടുത്തിയത്. മെഗാ സ്റ്റേജ് ഷോകളിലും ഡിജെകളിലും ഉപയോഗിക്കുന്ന ലൈറ്റിംഗാണ് ഇപ്പോൾ നാടകരംഗത്ത് അവതരിപ്പിച്ചിരിക്കുന്നത്.
കഥയ്ക്കനുസരിച്ചു മഞ്ഞ്, മഴ, തീ, പുക തുടങ്ങിയവ വേദിയിൽ സ്വാഭാവികതയോടെ അവതരിപ്പിക്കാൻ ഈ സംവിധാനത്തിനു സാധിക്കും. കൂടാതെ, വെളിച്ചം ഏതു നിറങ്ങളിൽ എവിടെ എത്തിക്കണമെന്ന നിർദേശം കംപ്യൂട്ടറിന്റെ സഹായത്തോടെ ലൈറ്റിൽ എത്തിക്കുന്പോൾ കാണികൾക്ക് അത് നവ്യാനുഭവമാകും. അമേരിക്കയിൽ ഫ്ളോറിഡ സ്വദേശികളായ വോൾട്ടർ എഡ്വാഴ്സ്, ജോണ് എഡ്വാഴ്സ് എന്നിവരാണ് ലൈറ്റിംഗ് വിസ്മയം അമലയ്ക്കായി ഒരുക്കുന്നത്.
കാഞ്ഞിരപ്പള്ളി അമലയുടെ 34ാമത്തെ നാടകമാണ് "ദൂരം.' കേരളത്തിലാദ്യമായി ഡിജിറ്റൽ റിക്കാർഡിംഗ് സംവിധാനം അവതരിപ്പിച്ചത് അമല ഡിജിറ്റൽ റിക്കാർഡിംഗ് സ്റ്റുഡിയോയാണ്. ക്രിസ്തീയ ഭക്തിഗാനങ്ങൾ അമലയുടെ സ്റ്റുഡിയോയിൽത്തന്നെ റിക്കോർഡ് ചെയ്തു പുറത്തിറക്കിക്കൊണ്ടാണ് 1985ൽ അമല മാധ്യമരംഗത്തേക്കു ചുവടുവയ്ക്കുന്നത്. തുടർന്നു ദൂരദർശനിൽ ഡൽഹിയിൽനിന്നുൾപ്പെടെ ക്രിസ്മസ് പ്രോഗ്രാം അവതരിപ്പിച്ചു തുടങ്ങിയതോടെ അമല ദൃശ്യമാധ്യമരംഗത്തേക്കു കടന്നു. തുടർന്ന് നല്ല ആശയങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാടകരംഗത്തേക്കു ചുവടുവച്ചു. ബൈബിൾ നാടകവും സാമൂഹിക നാടകവും അമല അവതരിപ്പിച്ചു.
കേരള പ്രഫഷണൽ നാടകരംഗത്ത് ആദ്യമായി ഡിഎംഎക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന "ദൂരം' എന്ന നാടകത്തിന്റെ ഉദ്ഘാടനം ഇന്നു രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടക്കുമെന്നു ഡയറക്ടർ ഫാ. ജോസഫ് കൊച്ചുവീട്ടിൽ അറിയിച്ചു. ദൂരത്തിന് അഡ്വ. മണിലാൽ രചനയും രാജീവൻ മമ്മിളി സംവിധാനവും നിർവഹിച്ചിരിക്കുന്നു.
കുടുംബബന്ധത്തിൽ എന്നോ രൂപപ്പെട്ട ദൂരത്തിൽ, ജീവിതത്തിലെ പ്രതീക്ഷകളുടെ അവസാന നാന്പും എരിഞ്ഞമർന്നിട്ടും ജീവിതം തിരിച്ചുപിടിക്കാൻ ഉറപ്പിച്ച ഒരു അമ്മയുടെയും അച്ഛന്റെയും കഥയാണിത്.