കൊച്ചി: പീഡനങ്ങളും വിശ്രമമില്ലാത്ത ജോലിയും കാരണം കേരളത്തിലെ നാട്ടാനകളുടെ മരണനിരക്ക് വർഷംതോറും വർധിക്കുകയാണെന്നു വ്യക്തമാക്കി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു. 2017 ൽ 17 നാട്ടാനകൾ ചരിഞ്ഞപ്പോൾ കഴിഞ്ഞവർഷം മരണം ഇരട്ടിയായെന്നും ഈ വർഷം ഇതുവരെ 14 ആനകൾ ചരിഞ്ഞെന്നും വിദഗ്ധസമിതിയെ ഉദ്ധരിച്ച് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ വ്യക്തമാക്കി.
ആനകളെ പീഡിപ്പിക്കുന്നത് തടയണമെന്നും നാട്ടാന പരിപാലനച്ചട്ടം പാലിച്ച് ആനകളെ എഴുന്നള്ളിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടു സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽ (എസ്പിസിഎ) ഇടുക്കി ജില്ലാ സെക്രട്ടറി എം.എൻ. ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ച അഭിഭാഷകൻ റിപ്പോർട്ട് നൽകിയത്. ഹൈക്കോടതിയുടെ നിർദേശാനുസരണം സംസ്ഥാന മൃഗക്ഷേമ ബോർഡംഗമായ ഡോ. പി.എസ്. ഈസയും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഉത്തരവാദിത്വപ്പെട്ട വെറ്ററിനറി ഡോക്ടർമാർതന്നെ ചട്ടവും വ്യവസ്ഥകളും ലംഘിച്ച് ആനകളെ എഴുന്നള്ളിക്കാൻ ആരോഗ്യ-ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്നു റിപ്പോർട്ട് പറയുന്നു. ആനയുടമകളിൽനിന്ന് ആനകളെ നിശ്ചിതകാലത്തേക്കു വാടകയ്ക്കും പാട്ടത്തിനും ഇടനിലക്കാർ എടുക്കുന്നത് തടയണം. ഇടനിലക്കാർ ഏക്കം (വാടക) നൽകി ഏറ്റെടുക്കുന്ന ആനകളുടെ ക്ഷേമം നോക്കാറില്ല. ഉത്സവക്കമ്മിറ്റിക്കാർ ഇടനിലക്കാരെയാണു പ്രധാനമായും ആശ്രയിക്കുന്നത്.
ഏക്കം ഏർപ്പാട് നിരോധിക്കണം. രോഗബാധിതരായ ആനകളെ എഴുന്നള്ളത്തിനുപയോഗിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കും. പോഷകാഹാരക്കുറവ്, തെറ്റായ ആഹാരരീതി, വിശ്രമമില്ലാത്ത ജോലി, പീഡനം തുടങ്ങിയവയാണ് ആനകളുടെ മരണനിരക്ക് ഉയരാൻ കാരണം. 65 വയസ് പിന്നിട്ട ആനകളെ ഇത്തരം പരിപാടികൾക്ക് ഉപയോഗിക്കുന്നത് സന്പൂർണമായും നിരോധിക്കണം. വിദഗ്ധസമിതിയുടെ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ 507 നാട്ടാനകളുണ്ട്. ഇവയിൽ 97 എണ്ണം പിടിയാനകളാണ്. ഇടുക്കി ജില്ലയിൽ ഒന്പത് ആനസഫാരി കേന്ദ്രങ്ങളിലായി 43 ആനകളെ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആനകളെ പീഡിപ്പിക്കുന്നത് തടയണമെന്നും നാട്ടാന പരിപാലനച്ചട്ടം പാലിച്ച് ആനകളെ എഴുന്നള്ളിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടു സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽ (എസ്പിസിഎ) ഇടുക്കി ജില്ലാ സെക്രട്ടറി എം.എൻ. ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ച അഭിഭാഷകൻ റിപ്പോർട്ട് നൽകിയത്. ഹൈക്കോടതിയുടെ നിർദേശാനുസരണം സംസ്ഥാന മൃഗക്ഷേമ ബോർഡംഗമായ ഡോ. പി.എസ്. ഈസയും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഉത്തരവാദിത്വപ്പെട്ട വെറ്ററിനറി ഡോക്ടർമാർതന്നെ ചട്ടവും വ്യവസ്ഥകളും ലംഘിച്ച് ആനകളെ എഴുന്നള്ളിക്കാൻ ആരോഗ്യ-ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്നു റിപ്പോർട്ട് പറയുന്നു. ആനയുടമകളിൽനിന്ന് ആനകളെ നിശ്ചിതകാലത്തേക്കു വാടകയ്ക്കും പാട്ടത്തിനും ഇടനിലക്കാർ എടുക്കുന്നത് തടയണം. ഇടനിലക്കാർ ഏക്കം (വാടക) നൽകി ഏറ്റെടുക്കുന്ന ആനകളുടെ ക്ഷേമം നോക്കാറില്ല. ഉത്സവക്കമ്മിറ്റിക്കാർ ഇടനിലക്കാരെയാണു പ്രധാനമായും ആശ്രയിക്കുന്നത്.
ഏക്കം ഏർപ്പാട് നിരോധിക്കണം. രോഗബാധിതരായ ആനകളെ എഴുന്നള്ളത്തിനുപയോഗിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കും. പോഷകാഹാരക്കുറവ്, തെറ്റായ ആഹാരരീതി, വിശ്രമമില്ലാത്ത ജോലി, പീഡനം തുടങ്ങിയവയാണ് ആനകളുടെ മരണനിരക്ക് ഉയരാൻ കാരണം. 65 വയസ് പിന്നിട്ട ആനകളെ ഇത്തരം പരിപാടികൾക്ക് ഉപയോഗിക്കുന്നത് സന്പൂർണമായും നിരോധിക്കണം. വിദഗ്ധസമിതിയുടെ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ 507 നാട്ടാനകളുണ്ട്. ഇവയിൽ 97 എണ്ണം പിടിയാനകളാണ്. ഇടുക്കി ജില്ലയിൽ ഒന്പത് ആനസഫാരി കേന്ദ്രങ്ങളിലായി 43 ആനകളെ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.