കോഴഞ്ചേരി: ഇരവിപേരൂർ ഗ്രാമത്തെ അപ്രതീക്ഷിതമായ ദുരന്തം വേട്ടയാടിയപോലെ. ഞായറാഴ്ച രാത്രി കുന്പനാടിനും ഇരവിപേരൂരിനും മധ്യേയുള്ള കല്ലുമാലിക്കൽപ്പടിയിൽ ഉണ്ടായ അപകടത്തിൽ മരിച്ച നാലു പേരും ഗുരുതര പരിക്കേറ്റ അനീഷും സുഹൃത്തുക്കളും ഒരേ നാട്ടുകാരുമാണ്.
ദീർഘകാലമായി അടുത്ത ബന്ധം പുലർത്തുന്ന അഞ്ചുപേരും ചേർന്നുള്ള യാത്രയെയാണ് ദുരന്തം വേട്ടയാടിയത്.ഞായറാഴ്ച രാത്രി 7.30 ഓടെ ഒന്നിച്ചുകൂടിയ ഇവർ കാറിൽ കോഴഞ്ചേരിവരെ പോയി തിരികെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
ഇരവിപേരൂർ തറവേലിൽ ശശിധരപ്പണിക്കരുടെ മകൻ അനൂപ് എസ്. പണിക്കർ (27), വാക്കേമണ്ണിൽ സാം തോമസിന്റെ മകൻ ബെൻ ഉമ്മൻ തോമസ് (30), മംഗലശേരിൽ എം.വി. തോമസിന്റെ മകൻ ജോബി തോമസ് (36), കോയിപ്പുറത്ത് പറന്പിൽ എം. ജോർജിന്റെ മകൻ അനിൽ ജോർജ് മാത്യു (42) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
കാറിൽ ഒപ്പമുണ്ടായിരുന്ന തറുവേലിൽ അനീഷ് കുമാർ (38) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ കഴിയുന്ന അനീഷ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. അനീഷിന്റെ പിതൃസഹോദര പുത്രനാണ് മരിച്ച അനൂപ്.
ബെന്നിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കാർ. ബെൻ തന്നെയാണ് കാറോടിച്ചിരുന്നത്. അമിതവേഗത്തിലായിരുന്ന കാർ എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിന്റെ ഒരുവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ബസിന്റെ ആക്സിൽ ഒടിയുകയും ടയർ ഒരു വശത്തേക്ക് ചരിയുകയും ചെയ്തു. ബസിനടിയിലായ കാറിൽ നിന്ന് അതിനകത്തുള്ളവരെ പുറത്തെത്തിക്കാൻ ഏറെ പണിപ്പെട്ടു.
ഓടിക്കൂടിയിരുന്നവർ ഉടൻതന്നെ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് അവസാനം കാർ പൊളിച്ച് ആളുകളെ പുറത്തെടുത്തത്. രാത്രി 8.45 ഓടെ അപകടമുണ്ടായെങ്കിലും കാറിൽ നിന്ന് ആളുകളെ പുറത്തേക്കെടുക്കാൻ അരമണിക്കൂറോളം വേണ്ടിവന്നു.അപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു. ജീവൻ ഉണ്ടായിരുന്ന അനിലിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്ന അനിലിനെ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. അപകടത്തിൽപെട്ട കാറിൽ തീ പടരുന്നത് കണ്ടു രക്ഷാപ്രവർത്തനത്തിനായി തീ അണപ്പ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതു പൊട്ടിത്തെറിച്ച് നാരങ്ങാനം മാവുങ്കൽ വി. അരുണ്‍കുമാറിനും ഗുരുതരപരിക്കേറ്റു.
മുഖത്തു സാരമായി പരിക്കേറ്റ അരുണ്‍കുമാർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ പ്ലാസ്റ്റിക് സർജറിക്കു വിധേയ നാക്കി. സമീപത്തുള്ള പെട്രോൾ പന്പിൽ മറ്റൊരു വാഹനത്തിൽ പെട്രോൾ അടിക്കാൻ നിൽക്കുന്പോഴാണ് അപകടം കണ്ട് അരുണ്‍കുമാർ ഓടിയെത്തിയത്.
ദീർഘകാലമായി അടുത്ത ബന്ധം പുലർത്തുന്ന അഞ്ചുപേരും ചേർന്നുള്ള യാത്രയെയാണ് ദുരന്തം വേട്ടയാടിയത്.ഞായറാഴ്ച രാത്രി 7.30 ഓടെ ഒന്നിച്ചുകൂടിയ ഇവർ കാറിൽ കോഴഞ്ചേരിവരെ പോയി തിരികെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
ഇരവിപേരൂർ തറവേലിൽ ശശിധരപ്പണിക്കരുടെ മകൻ അനൂപ് എസ്. പണിക്കർ (27), വാക്കേമണ്ണിൽ സാം തോമസിന്റെ മകൻ ബെൻ ഉമ്മൻ തോമസ് (30), മംഗലശേരിൽ എം.വി. തോമസിന്റെ മകൻ ജോബി തോമസ് (36), കോയിപ്പുറത്ത് പറന്പിൽ എം. ജോർജിന്റെ മകൻ അനിൽ ജോർജ് മാത്യു (42) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
കാറിൽ ഒപ്പമുണ്ടായിരുന്ന തറുവേലിൽ അനീഷ് കുമാർ (38) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ കഴിയുന്ന അനീഷ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. അനീഷിന്റെ പിതൃസഹോദര പുത്രനാണ് മരിച്ച അനൂപ്.
ബെന്നിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കാർ. ബെൻ തന്നെയാണ് കാറോടിച്ചിരുന്നത്. അമിതവേഗത്തിലായിരുന്ന കാർ എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിന്റെ ഒരുവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ബസിന്റെ ആക്സിൽ ഒടിയുകയും ടയർ ഒരു വശത്തേക്ക് ചരിയുകയും ചെയ്തു. ബസിനടിയിലായ കാറിൽ നിന്ന് അതിനകത്തുള്ളവരെ പുറത്തെത്തിക്കാൻ ഏറെ പണിപ്പെട്ടു.
ഓടിക്കൂടിയിരുന്നവർ ഉടൻതന്നെ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് അവസാനം കാർ പൊളിച്ച് ആളുകളെ പുറത്തെടുത്തത്. രാത്രി 8.45 ഓടെ അപകടമുണ്ടായെങ്കിലും കാറിൽ നിന്ന് ആളുകളെ പുറത്തേക്കെടുക്കാൻ അരമണിക്കൂറോളം വേണ്ടിവന്നു.അപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു. ജീവൻ ഉണ്ടായിരുന്ന അനിലിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്ന അനിലിനെ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. അപകടത്തിൽപെട്ട കാറിൽ തീ പടരുന്നത് കണ്ടു രക്ഷാപ്രവർത്തനത്തിനായി തീ അണപ്പ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതു പൊട്ടിത്തെറിച്ച് നാരങ്ങാനം മാവുങ്കൽ വി. അരുണ്‍കുമാറിനും ഗുരുതരപരിക്കേറ്റു.
മുഖത്തു സാരമായി പരിക്കേറ്റ അരുണ്‍കുമാർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ പ്ലാസ്റ്റിക് സർജറിക്കു വിധേയ നാക്കി. സമീപത്തുള്ള പെട്രോൾ പന്പിൽ മറ്റൊരു വാഹനത്തിൽ പെട്രോൾ അടിക്കാൻ നിൽക്കുന്പോഴാണ് അപകടം കണ്ട് അരുണ്‍കുമാർ ഓടിയെത്തിയത്.