തലശേരി: കോഴിക്കോട് നഗരത്തിലെ പരീക്ഷാകേന്ദ്രത്തിൽ വിദ്യാർഥിനിയെ പ്രണയംനടിച്ചു പീഡിപ്പിക്കുകയും മതം മാറ്റത്തിനു പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ രണ്ടു മാസമായിട്ടും പോലീസ് നടപടി എടുക്കാത്തത് ആശങ്കാജനകമാണെന്നും കെസിവൈഎം തലശേരി അതിരൂപത സമിതി.
പ്രണയം നടിച്ച് ഇതര മതങ്ങളിലെ പെൺകുട്ടികളെ മതംമാറ്റുന്ന ഗൂഢസംഘങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം സംഘങ്ങളുമായി ഈ സംഭവത്തിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രസിഡന്റ് സിജോ കണ്ണേഴത്ത് ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതു സംസ്ഥാനത്തു നിലനിൽക്കുന്ന നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. അതിനാൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അതിരൂപത സമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ അതിരൂപത പ്രസിഡന്റ് സിജോ കണ്ണേഴത്ത് അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. സോണി വടശേരിൽ, ജനറൽ സെക്രട്ടറി വിപിൻ മാറുക്കാട്ടുകുന്നേൽ, ടോമിൻ തോമസ് പോൾ, ബോണി ജോൺ, ജോയൽ തൊട്ടിയിൽ, എബിൻ കുമ്പുക്കൽ, ജിതിൻ മുടപ്പാലയിൽ, സിജോ അമ്പാട്ട്, വി.ജെ. ചിഞ്ചു, ഡെൽന മരിയ, സിസ്റ്റർ പ്രീതി മരിയ സിഎംസി എന്നിവർ പങ്കെടുത്തു.
പ്രണയം നടിച്ച് ഇതര മതങ്ങളിലെ പെൺകുട്ടികളെ മതംമാറ്റുന്ന ഗൂഢസംഘങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം സംഘങ്ങളുമായി ഈ സംഭവത്തിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രസിഡന്റ് സിജോ കണ്ണേഴത്ത് ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതു സംസ്ഥാനത്തു നിലനിൽക്കുന്ന നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. അതിനാൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അതിരൂപത സമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ അതിരൂപത പ്രസിഡന്റ് സിജോ കണ്ണേഴത്ത് അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. സോണി വടശേരിൽ, ജനറൽ സെക്രട്ടറി വിപിൻ മാറുക്കാട്ടുകുന്നേൽ, ടോമിൻ തോമസ് പോൾ, ബോണി ജോൺ, ജോയൽ തൊട്ടിയിൽ, എബിൻ കുമ്പുക്കൽ, ജിതിൻ മുടപ്പാലയിൽ, സിജോ അമ്പാട്ട്, വി.ജെ. ചിഞ്ചു, ഡെൽന മരിയ, സിസ്റ്റർ പ്രീതി മരിയ സിഎംസി എന്നിവർ പങ്കെടുത്തു.