തൊടുപുഴ: കെ.എം.മാണിയുടെ പിന്തുടർച്ചാവകാശം കേരള കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിനാണെന്നും ഇത് ഒരു കുടുംബത്തിന് അവകാശപ്പെട്ടതല്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ കുതന്ത്രങ്ങളാണ് ഒരുവിഭാഗത്തെ ഭരിക്കുന്നത്. പക്വതയില്ലാത്ത നേതൃത്വമാണ് ഇവരുടേത്. ദുരഭിമാനം മൂലം രണ്ടില ചിഹ്നം പോലും ഇവർ നഷ്ടപ്പെടുത്തി. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിൽ ഇതു പ്രതിഫലിക്കും.
യുഡിഎഫിലെ യഥാർത്ഥ ഘടകകക്ഷി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോണ്‍ഗ്രസാണ്. ജോസ് കെ.മാണി വിഭാഗത്തിന്റെ അംഗീകാരം അതിന് ആവശ്യമില്ല.പാർട്ടിയിലെ ബഹുഭൂരിപക്ഷവും പി.ജെ. ജോസഫിനൊപ്പമാണെന്നും ജോയി ഏബ്രഹാം പറഞ്ഞു.
കെ.എം.മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ കുതന്ത്രങ്ങളാണ് ഒരുവിഭാഗത്തെ ഭരിക്കുന്നത്. പക്വതയില്ലാത്ത നേതൃത്വമാണ് ഇവരുടേത്. ദുരഭിമാനം മൂലം രണ്ടില ചിഹ്നം പോലും ഇവർ നഷ്ടപ്പെടുത്തി. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിൽ ഇതു പ്രതിഫലിക്കും.
യുഡിഎഫിലെ യഥാർത്ഥ ഘടകകക്ഷി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോണ്‍ഗ്രസാണ്. ജോസ് കെ.മാണി വിഭാഗത്തിന്റെ അംഗീകാരം അതിന് ആവശ്യമില്ല.പാർട്ടിയിലെ ബഹുഭൂരിപക്ഷവും പി.ജെ. ജോസഫിനൊപ്പമാണെന്നും ജോയി ഏബ്രഹാം പറഞ്ഞു.