തിരുവനന്തപുരം : കേരള പോലീസിന്റെ അഭിമാന പദ്ധതിയായ സൈബർ ഡോം ഇക്കൊല്ലത്തെ സിവിൽ സർവീസസ് മെയിൻ പരീക്ഷയിൽ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം നടന്ന പൊതുവിജ്ഞാന പരീക്ഷയുടെ മൂന്നാം പേപ്പറിലാണ് പത്തുമാർക്കിന്റെ ചോദ്യം പ്രത്യക്ഷപ്പെട്ടത്. എന്താണ് സൈബർഡോം പ്രോജക്ട് എന്നും ഇന്ത്യയിൽ ഇന്റർനെറ്റ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് ഇത് എത്രമാത്രം ഉപയോഗപ്രദമാണെന്നുമായിരുന്നു ചോദ്യം.
സൈബർ മേഖലയിലെ കുറ്റകൃത്യങ്ങൾ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹകരണത്തോടെ കേരളാ പോലീസ് ആരംഭിച്ച പദ്ധതിയാണ് സൈബർഡോം. വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സംഘടനകൾ, സന്നദ്ധസംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് സൈബർഡോമിന്റെ പ്രവർത്തനം.
ഫിക്കി, സെക്യൂരിറ്റി വാച്ച് ഇന്ത്യ, സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് അവാർഡ്, ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡർഷിപ്പ് അവാർഡ്, സെക്യൂരിറ്റി വാച്ച് ഇന്ത്യ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുളളിൽ സൈബർഡോമിനെ തേടിയെത്തിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രാഹം ആണ് സൈബർഡോമിന്റെ നോഡൽ ഓഫീസർ.
സൈബർ മേഖലയിലെ കുറ്റകൃത്യങ്ങൾ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹകരണത്തോടെ കേരളാ പോലീസ് ആരംഭിച്ച പദ്ധതിയാണ് സൈബർഡോം. വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സംഘടനകൾ, സന്നദ്ധസംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് സൈബർഡോമിന്റെ പ്രവർത്തനം.
ഫിക്കി, സെക്യൂരിറ്റി വാച്ച് ഇന്ത്യ, സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് അവാർഡ്, ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡർഷിപ്പ് അവാർഡ്, സെക്യൂരിറ്റി വാച്ച് ഇന്ത്യ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുളളിൽ സൈബർഡോമിനെ തേടിയെത്തിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രാഹം ആണ് സൈബർഡോമിന്റെ നോഡൽ ഓഫീസർ.