മൂവാറ്റുപുഴ: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെയുള്ള നാലു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. കഴിഞ്ഞ മാസം 30 നാണ് പ്രതികളെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്.
പാലം നിർമിച്ച കോണ്ട്രാക്ടർ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതി ആർബിഡിസികെ ജോയിന്റ് ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, മൂന്നാം പ്രതി കിറ്റോകോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, നാലാം പ്രതി പിഡബ്ല്യുഡി മുൻ സെക്രട്ടറി ടി.ഒ. സൂരജ് എന്നിവർ കഴിഞ്ഞ 26 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്.
പാലം നിർമിച്ച കോണ്ട്രാക്ടർ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതി ആർബിഡിസികെ ജോയിന്റ് ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, മൂന്നാം പ്രതി കിറ്റോകോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, നാലാം പ്രതി പിഡബ്ല്യുഡി മുൻ സെക്രട്ടറി ടി.ഒ. സൂരജ് എന്നിവർ കഴിഞ്ഞ 26 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്.