കട്ടപ്പന: പട്ടയവ്യവസ്ഥയുടെ മറപിടിച്ചു മഹാജനസമൂഹത്തിന്റെ ഉപജീവനാവകാശം ഉദ്യോഗസ്ഥപ്രഭുക്കൾ നിഷേധിക്കുന്പോൾ ജനസംരക്ഷകരെന്നു പച്ചകുത്തി രംഗത്തുള്ള രാഷ്ട്രീയ നേതാക്കൾ വായ് തുറക്കുന്നില്ല. ഇടുക്കി ജില്ലയിൽ മാത്രം അഞ്ചു ലക്ഷത്തിലധികവും മറ്റു ജില്ലകളിൽ അതിലേറയും ആളുകളുടെ ജീവിതത്തെ പ്രത്യക്ഷമായി ബാധിക്കുന്ന വിഷയത്തിൽ ഒരു മാസമായിട്ടും മുഖ്യധാരാ രാഷ്ട്രീയ നേതൃത്വവും ആവശ്യമായ ഇടപെടൽ നടത്തിയിട്ടില്ല. ഇതിന്റെ ഫലമായാണു കെട്ടിട നിർമാണങ്ങൾക്കും വ്യവസായ - വ്യാപാര സംരംഭങ്ങൾക്കും നിരോധനം ഉണ്ടാകുന്നത്.
ഉടുന്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ പെട്രോൾ പന്പ് സ്ഥാപിക്കാനുള്ള അനുമതി അപേക്ഷ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം നിഷേധിച്ചു. 1964ലെ ഭൂ പതിവു ചട്ടപ്രകാരം പട്ടയം അനുവദിച്ചു ഭൂമിയിൽ കൃഷിയും ഗൃഹനിർമാണവും മാത്രമേ പാടുള്ളൂ എന്ന കൽപ്പനയാണ് കഴിഞ്ഞ ഓഗസ്റ്റ് 22ന് സർക്കാർ പുറപ്പെടുവിച്ചതെന്നാണ് ഉദ്യോഗസ്ഥ നേതൃത്വം പറയുന്നത്.
1964ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം അനുവദിച്ച ഭൂമിയിൽ കൃഷി, ഗൃഹനിർമാണം, അനുഭവാവകാശ ആസ്വാദനം (ബെനഫിഷൽ എൻജോയ്മെന്റ്) എന്നിവ അനുവദിച്ചിട്ടുണ്ടെന്ന് 22ലെ ഉത്തരവിൽതന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
1964ലെ ഭൂപതിവു ചട്ടത്തിൽ പട്ടയഭൂമിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രികളോ പെട്രോൾ പന്പോ ആരാധനാലയങ്ങളോ കച്ചവട സ്ഥാപനങ്ങളോ ഒന്നും പാടില്ലെന്നു പറയുന്നില്ല. മനുഷ്യർക്കു ജീവിക്കാനാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. കൃഷിയും ചെയ്തു വീടും കെട്ടി താമസിച്ചാൽ ജീവിതമാകില്ലെന്ന് അറിഞ്ഞുതന്നെയാണ് അനുഭവാവകാശ ആസ്വാദനം അഥവാ ബെനഫിഷൽ എൻജോയ്മെന്റിനായി ഭൂമി ഉപയോഗിക്കാമെന്ന വ്യവസ്ഥ ചെയ്തത്. ഈ അനുഭവാവകാശ ആസ്വാദനത്തിലാണു കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുകളും റസ്റ്ററന്റുകളും ഒക്കെയുള്ളത്.
ഭൂമിയുടെ അനുഭവാവകാശത്തിന്റെ പരിധി 1500 ചതുരശ്രയടിയിൽ താഴെയായി നിജപ്പടുത്തി ഒരു സർക്കാർ ഉത്തരവിറങ്ങുന്പോൾ അതിനെ ചോദ്യംചെയ്യേണ്ടവർ മിണ്ടാവ്രതം സ്വീകരിച്ചിരിക്കുന്നതു വോട്ടു ചെയ്തവരോടുള്ള വഞ്ചനയാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കെ.എസ്. ഫ്രാൻസിസ്
ഉടുന്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ പെട്രോൾ പന്പ് സ്ഥാപിക്കാനുള്ള അനുമതി അപേക്ഷ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം നിഷേധിച്ചു. 1964ലെ ഭൂ പതിവു ചട്ടപ്രകാരം പട്ടയം അനുവദിച്ചു ഭൂമിയിൽ കൃഷിയും ഗൃഹനിർമാണവും മാത്രമേ പാടുള്ളൂ എന്ന കൽപ്പനയാണ് കഴിഞ്ഞ ഓഗസ്റ്റ് 22ന് സർക്കാർ പുറപ്പെടുവിച്ചതെന്നാണ് ഉദ്യോഗസ്ഥ നേതൃത്വം പറയുന്നത്.
1964ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം അനുവദിച്ച ഭൂമിയിൽ കൃഷി, ഗൃഹനിർമാണം, അനുഭവാവകാശ ആസ്വാദനം (ബെനഫിഷൽ എൻജോയ്മെന്റ്) എന്നിവ അനുവദിച്ചിട്ടുണ്ടെന്ന് 22ലെ ഉത്തരവിൽതന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
1964ലെ ഭൂപതിവു ചട്ടത്തിൽ പട്ടയഭൂമിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രികളോ പെട്രോൾ പന്പോ ആരാധനാലയങ്ങളോ കച്ചവട സ്ഥാപനങ്ങളോ ഒന്നും പാടില്ലെന്നു പറയുന്നില്ല. മനുഷ്യർക്കു ജീവിക്കാനാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. കൃഷിയും ചെയ്തു വീടും കെട്ടി താമസിച്ചാൽ ജീവിതമാകില്ലെന്ന് അറിഞ്ഞുതന്നെയാണ് അനുഭവാവകാശ ആസ്വാദനം അഥവാ ബെനഫിഷൽ എൻജോയ്മെന്റിനായി ഭൂമി ഉപയോഗിക്കാമെന്ന വ്യവസ്ഥ ചെയ്തത്. ഈ അനുഭവാവകാശ ആസ്വാദനത്തിലാണു കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുകളും റസ്റ്ററന്റുകളും ഒക്കെയുള്ളത്.
ഭൂമിയുടെ അനുഭവാവകാശത്തിന്റെ പരിധി 1500 ചതുരശ്രയടിയിൽ താഴെയായി നിജപ്പടുത്തി ഒരു സർക്കാർ ഉത്തരവിറങ്ങുന്പോൾ അതിനെ ചോദ്യംചെയ്യേണ്ടവർ മിണ്ടാവ്രതം സ്വീകരിച്ചിരിക്കുന്നതു വോട്ടു ചെയ്തവരോടുള്ള വഞ്ചനയാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കെ.എസ്. ഫ്രാൻസിസ്