തിരുവനന്തപുരം: ട്രാൻസ്ഗ്രിഡ് അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണത്തിൽ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ളയ്ക്കെതിരേ, സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ്. ചെയർമാന്റെ നടപടി പ്രതിപക്ഷനേതാവെന്ന പദവിയെ അധിക്ഷേപിക്കുന്നതിനും സമൂഹമധ്യത്തിൽ അവഹേളിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്നു ചൂണ്ടിക്കാട്ടി നിയമസഭാ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 154 -ാം ചട്ടപ്രകാരം വി.ഡി. സതീശൻ എംഎൽഎയാണു നോട്ടീസ് നൽകിയത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വൈദ്യുതി ബോർഡിലെ ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ അഴിമതി സംബന്ധിച്ച് ആരോപണം ഉന്നയിച്ചിരുന്നു. സാധാരണ ഗതിയിൽ സർക്കാരിനെതിരേയോ വകുപ്പിനെതിരേയോ പ്രതിപക്ഷനേതാവ് നടത്തുന്ന പരാമർശങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും ഉദ്യോഗസ്ഥതലത്തിൽ മറുപടി പറയാറില്ല. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ ആണ് ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകാറുള്ളത്. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദിത്വത്തോടെ നടത്തിയ ആരോപണത്തിന് ഉദ്യോഗസ്ഥത ലത്തിൽ നല്കിയ മറുപടി അവകാശലംഘനമാണ്.
ഇത്തരം അവകാശങ്ങളെ നിഷേധിക്കുന്നതിനുള്ള ഗൂഢശ്രമമാണു ചെയർമാന്റെയും ബോർഡിന്റെയും ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇതു സഭയെയും പ്രതിപക്ഷനേതാവിനെയും അവഹേളിക്കുന്നതാണ്. സഭയ്ക്കും പ്രതിപക്ഷനേതാവിനുമുള്ള പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ളയ്ക്കെതിരേ അവകാശലംഘനത്തിന് അടിയന്തരമായി നടപടി സ്വീകരിക്കണം.
നേരത്തെ ബ്രൂവറി, ഡിസ്റ്റലറി ക്രമക്കേട് സംബന്ധിച്ച പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് വകുപ്പു സെക്രട്ടറി പത്രക്കുറിപ്പിറക്കിയതിനെതിരേ അവകാശലംഘനത്തിന് നോട്ടീസ് നൽകിയപ്പോൾ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം തേടിയതും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വൈദ്യുതി ബോർഡിലെ ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ അഴിമതി സംബന്ധിച്ച് ആരോപണം ഉന്നയിച്ചിരുന്നു. സാധാരണ ഗതിയിൽ സർക്കാരിനെതിരേയോ വകുപ്പിനെതിരേയോ പ്രതിപക്ഷനേതാവ് നടത്തുന്ന പരാമർശങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും ഉദ്യോഗസ്ഥതലത്തിൽ മറുപടി പറയാറില്ല. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ ആണ് ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകാറുള്ളത്. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദിത്വത്തോടെ നടത്തിയ ആരോപണത്തിന് ഉദ്യോഗസ്ഥത ലത്തിൽ നല്കിയ മറുപടി അവകാശലംഘനമാണ്.
ഇത്തരം അവകാശങ്ങളെ നിഷേധിക്കുന്നതിനുള്ള ഗൂഢശ്രമമാണു ചെയർമാന്റെയും ബോർഡിന്റെയും ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇതു സഭയെയും പ്രതിപക്ഷനേതാവിനെയും അവഹേളിക്കുന്നതാണ്. സഭയ്ക്കും പ്രതിപക്ഷനേതാവിനുമുള്ള പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ളയ്ക്കെതിരേ അവകാശലംഘനത്തിന് അടിയന്തരമായി നടപടി സ്വീകരിക്കണം.
നേരത്തെ ബ്രൂവറി, ഡിസ്റ്റലറി ക്രമക്കേട് സംബന്ധിച്ച പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് വകുപ്പു സെക്രട്ടറി പത്രക്കുറിപ്പിറക്കിയതിനെതിരേ അവകാശലംഘനത്തിന് നോട്ടീസ് നൽകിയപ്പോൾ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം തേടിയതും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.