+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്തേജക പാക്കേജ് തട്ടിപ്പ്: തോമസ് ഐസക്

ആലപ്പുഴ: കേന്ദ്ര സർക്കാരിന്‍റെ ഉത്തേജക പാക്കേജ് ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയും തട്ടിപ്പുമാണെന്നു ധനമന്ത്രി തോമസ് ഐസക്. കോ
ഉത്തേജക പാക്കേജ് തട്ടിപ്പ്: തോമസ് ഐസക്
ആലപ്പുഴ: കേന്ദ്ര സർക്കാരിന്‍റെ ഉത്തേജക പാക്കേജ് ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയും തട്ടിപ്പുമാണെന്നു ധനമന്ത്രി തോമസ് ഐസക്. കോർപ്പറേറ്റ് നികുതി 22 ശതമാനം ആയി കുറച്ചെന്നു കേന്ദ്ര ധനമന്ത്രി പറയുന്നതു ശരിയല്ല.

ഒൗദ്യോഗിക പത്രക്കുറിപ്പിൽ കുറച്ച കണക്കുകൾ വേറെയാണ്. യഥാർഥ ഉത്തേജക പാക്കേജ് 29,000 കോടി മാത്രമാണ്. ബിജെപി ധനമന്ത്രിമാരും കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂറും ഉത്തേജക പാക്കേജിനെ വിമർശിക്കുന്നുണ്ട്. നികുതി കുറിച്ചെന്നതു വാചകമടി അടുത്ത ദിവസങ്ങളിൽ ഓഹരി വിപണിയിൽ ഇടിവ് ഉണ്ടാകും. ജനങ്ങളിൽ പണം എത്തിക്കാനുള്ള പദ്ധതിയിലൂടെ മാത്രമേ പ്രതിസന്ധി മറികടക്കാൻ കഴിയൂ. പാക്കേജ് കോർപറേറ്റകൾക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയുള്ളതാണ്. വിപണനം നടത്താൻ കഴിയുന്ന പദ്ധതിയാണ് ആവശ്യം. സർക്കാർ നൽകിയ നികുതി ഇളവിൽ കോർപറേറ്റുകൾ പൊതുമേഖല കന്പനികൾ സ്വന്തമാക്കും-തോമസ് ഐ സക് കുറ്റപ്പെടുത്തി.

മോദിയുടെ അമേരിക്കൻ സന്ദർശനം മുന്നിൽ കണ്ടുള്ള പ്രഖ്യാപനം മാത്രമാണു ധനമന്ത്രിയുടേത്. ഗോവ ജിഎസ്ടി കൗണ്‍സിൽ യോഗത്തിനു മുന്നേ നടത്തിയ കേന്ദ്രധനമന്ത്രിയുടെ പത്രസമ്മേളനത്തിൽ സംശയമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.