മൂവാറ്റുപുഴ: വികസന രംഗത്ത് യുഡിഎഫിനു കഴിയാത്തത് എൽഡിഎഫ് നടത്തേണ്ടെന്ന ചിന്തയിൽ നിന്നാണ് പ്രതിപക്ഷ നേതാവ് കിഫ്ബിയ്ക്കെതിരേ രംഗത്തു വന്നിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി നാടിന്റെ പുതിയ ധനസ്രോതസാണെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിനു പുറത്തുള്ള വികസനം പൂർത്തീകരിക്കാൻ കിഫ്ബി അനിവാര്യമാണ്. കിഫ്ബി രേഖകൾ പരിശോധിക്കുന്നതിനു കൺട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറലിന് പൂർണ അധികാരം നൽകിയിട്ടുണ്ട്.
ഇതു മറച്ചുവച്ചാണ് സി ആൻഡ് ജിക്ക് പരിശോധന നടത്താൻ അവസരം നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവും കൂട്ടരും പ്രചരിപ്പിക്കുന്നത്. എത്ര വിശദമായ പരിശോധന നടത്താനും തടസമില്ല.
വികസനത്തിന് ആവശ്യമായ പണം കിഫ്ബിയിലൂടെ ലഭിക്കാൻ പാടില്ലന്ന നിലപാടു കൊണ്ടൊന്നും സംസ്ഥാനത്തിന്റെ വികസനം സ്തംഭിക്കാൻ പോകുന്നില്ല.
അടുത്ത വർഷം 30,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന മുണ്ടാകും.
a കോവളം മുതൽ ബേക്കൽ വരെയുള്ള 600 കിലോ മീറ്റർ ദൈർഘ്യമുള്ള ജലപാത വരാൻ പോകുന്നു.
സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിക്കു പ്രാരംഭ തീരുമാനമായി. കേരളത്തിലെ മാറ്റം ചെറുതല്ലെന്നും പുതിയ തരത്തിലുള്ള വ്യവസായം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി നാടിന്റെ പുതിയ ധനസ്രോതസാണെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിനു പുറത്തുള്ള വികസനം പൂർത്തീകരിക്കാൻ കിഫ്ബി അനിവാര്യമാണ്. കിഫ്ബി രേഖകൾ പരിശോധിക്കുന്നതിനു കൺട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറലിന് പൂർണ അധികാരം നൽകിയിട്ടുണ്ട്.
ഇതു മറച്ചുവച്ചാണ് സി ആൻഡ് ജിക്ക് പരിശോധന നടത്താൻ അവസരം നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവും കൂട്ടരും പ്രചരിപ്പിക്കുന്നത്. എത്ര വിശദമായ പരിശോധന നടത്താനും തടസമില്ല.
വികസനത്തിന് ആവശ്യമായ പണം കിഫ്ബിയിലൂടെ ലഭിക്കാൻ പാടില്ലന്ന നിലപാടു കൊണ്ടൊന്നും സംസ്ഥാനത്തിന്റെ വികസനം സ്തംഭിക്കാൻ പോകുന്നില്ല.
അടുത്ത വർഷം 30,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന മുണ്ടാകും.
a കോവളം മുതൽ ബേക്കൽ വരെയുള്ള 600 കിലോ മീറ്റർ ദൈർഘ്യമുള്ള ജലപാത വരാൻ പോകുന്നു.
സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിക്കു പ്രാരംഭ തീരുമാനമായി. കേരളത്തിലെ മാറ്റം ചെറുതല്ലെന്നും പുതിയ തരത്തിലുള്ള വ്യവസായം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.