കോട്ടയം: ഇന്ത്യയിലെ ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള തീവ്രവാദ ശക്തികളുടെ അജൻഡകൾ ആശങ്കാജനകമെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. ഈ രീതി തുടർന്നാൽ കേരളത്തിലെ ക്രൈസ്തവ സമൂഹം വരും നാളുകളിൽ വൻ പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്നുള്ളതു തിരിച്ചറിയണം. ക്രൈസ്തവ സഭാസംവിധാനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും മാത്രമല്ല വിശ്വാസി സമൂഹത്തെയും ലക്ഷ്യംവച്ചുള്ള ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങളെ നിസാരവത്കരിക്കാതെ കണ്ണുതുറന്നു കാണാൻ വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കും നേതൃത്വങ്ങൾക്കുമാകണം.
ഒരു തലമുറതന്നെ നഷ്ടപ്പെടുന്ന പ്രതിസന്ധിയെ നേരിടാൻ സഭാസംവിധാനങ്ങൾ ഉണരണം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവർത്തനങ്ങളിൽ പോലും ക്രൈസ്തവ വിരുദ്ധത തുടരുന്പോൾ വിവിധ സഭാ നേതൃത്വങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കാതിരിക്കുന്നതു ദുഃഖകരമാണ്. കഴിഞ്ഞ നാളുകളിൽ ഭരിച്ച യുഡിഎഫും ഇപ്പോൾ ഭരിക്കുന്ന എൽഡിഎഫും ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ ക്രൈസ്തവരോട് അവഗണനയാണു കാണിക്കുന്നത്.
മതനിരപേക്ഷത ഉയർത്തിക്കാട്ടി സഭയുടെ പൊതുവേദികളിൽ സഭാവിരുദ്ധരെ പ്രതിഷ്ഠിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. സന്പത്തിന്റെ തർക്കത്തിലും പള്ളികളുടെ അവകാശത്തിന്റെ പേരിലും വിശ്വാസികളെ തെരുവിലേക്കു തമ്മിലടിക്കാൻ തള്ളിവിടുന്നതു ക്രൈസ്തവികതയാണോയെന്നു വിവിധ സഭാസമൂഹങ്ങളും നേതൃത്വങ്ങളും പുനർചിന്ത നടത്തണം.
ക്രൈസ്തവ സഭാവിഭാഗങ്ങളിലുള്ള ഭിന്നിപ്പുകൾ മുതലെടുത്തു വിരുദ്ധ ശക്തികൾ സഭയ്ക്കുള്ളിലേക്കു നുഴഞ്ഞുകയറി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതി വിശേഷം അനുവദിക്കാൻ പാടില്ല. വിശ്വാസി സമൂഹത്തിൽ ഭിന്നിപ്പുകൾ സൃഷ്ടിച്ച് പശ്ചിമേഷ്യയിൽ ക്രൈസ്തവർ നേരിട്ട ദുരന്തങ്ങൾക്കു സമാനമായി ഭാരത സഭയെ തള്ളിവിടരുത്.
സഭയ്ക്കുള്ളിലും വിശ്വാസി സമൂഹത്തിനിടയിലും ഒരുമയും സ്വരുമയും സൃഷ്ടിച്ചു വിശ്വാസികളെ സംരക്ഷിക്കാൻ സഭാ നേതൃത്വങ്ങൾ പ്രതിജ്ഞാബദ്ധരായി മുന്നോട്ടുവരണമെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
ഒരു തലമുറതന്നെ നഷ്ടപ്പെടുന്ന പ്രതിസന്ധിയെ നേരിടാൻ സഭാസംവിധാനങ്ങൾ ഉണരണം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവർത്തനങ്ങളിൽ പോലും ക്രൈസ്തവ വിരുദ്ധത തുടരുന്പോൾ വിവിധ സഭാ നേതൃത്വങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കാതിരിക്കുന്നതു ദുഃഖകരമാണ്. കഴിഞ്ഞ നാളുകളിൽ ഭരിച്ച യുഡിഎഫും ഇപ്പോൾ ഭരിക്കുന്ന എൽഡിഎഫും ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ ക്രൈസ്തവരോട് അവഗണനയാണു കാണിക്കുന്നത്.
മതനിരപേക്ഷത ഉയർത്തിക്കാട്ടി സഭയുടെ പൊതുവേദികളിൽ സഭാവിരുദ്ധരെ പ്രതിഷ്ഠിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. സന്പത്തിന്റെ തർക്കത്തിലും പള്ളികളുടെ അവകാശത്തിന്റെ പേരിലും വിശ്വാസികളെ തെരുവിലേക്കു തമ്മിലടിക്കാൻ തള്ളിവിടുന്നതു ക്രൈസ്തവികതയാണോയെന്നു വിവിധ സഭാസമൂഹങ്ങളും നേതൃത്വങ്ങളും പുനർചിന്ത നടത്തണം.
ക്രൈസ്തവ സഭാവിഭാഗങ്ങളിലുള്ള ഭിന്നിപ്പുകൾ മുതലെടുത്തു വിരുദ്ധ ശക്തികൾ സഭയ്ക്കുള്ളിലേക്കു നുഴഞ്ഞുകയറി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതി വിശേഷം അനുവദിക്കാൻ പാടില്ല. വിശ്വാസി സമൂഹത്തിൽ ഭിന്നിപ്പുകൾ സൃഷ്ടിച്ച് പശ്ചിമേഷ്യയിൽ ക്രൈസ്തവർ നേരിട്ട ദുരന്തങ്ങൾക്കു സമാനമായി ഭാരത സഭയെ തള്ളിവിടരുത്.
സഭയ്ക്കുള്ളിലും വിശ്വാസി സമൂഹത്തിനിടയിലും ഒരുമയും സ്വരുമയും സൃഷ്ടിച്ചു വിശ്വാസികളെ സംരക്ഷിക്കാൻ സഭാ നേതൃത്വങ്ങൾ പ്രതിജ്ഞാബദ്ധരായി മുന്നോട്ടുവരണമെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.