കൊച്ചി: നാവികസേനയ്ക്കു വേണ്ടി ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ ഹാർഡ് ഡിസ്ക് മോഷണം പോയ കേസിൽ മേഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളങ്ങൾ അന്വേഷണസംഘം കണ്ടെത്തി. കൈയുറ ധരിച്ചാണു മോഷണം നടത്തിയതെന്നായിരുന്നു ആദ്യ കണ്ടെത്തൽ. വിശദമായ പരിശോധനയിൽ സംശയകരമായ വിരലടയാളങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതു തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
അയ്യായിരത്തോളം ജീവനക്കാർ ജോലിയെടുക്കുന്ന കൊച്ചി കപ്പൽ നിർമാണശാലയിൽ വിമാനവാഹിനി കപ്പലിന്റെ നിർമാണവുമായി ബന്ധപ്പെട്ടു നിലവിൽ 50 പേരാണു ജോലിയെടുക്കുന്നത്. ഈ കപ്പലിൽനിന്നാണ് 10 ഹാർഡ് ഡിസ്കുകളും മൂന്നു സിപിയുകളും ഒരു പ്രോസസറും മോഷണം പോയത്. കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രികളുടെ വിന്യാസവും രേഖപ്പെടുത്തിയ കംപ്യൂട്ടറുകളിൽനിന്നാണു ഹാർഡ് ഡിസ്കും സിപിയും കവർന്നത്. സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും (ഐബി) നാവിക സേനയും അന്വേഷണം നടത്തുന്നുണ്ട്.
2009ലാണ് കപ്പലിന്റെ നിർമാണം കൊച്ചിൻ ഷിപ്യാർഡിൽ ആരംഭിച്ചത്. 2021ൽ നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം. നിർമാണച്ചെലവ് 20,000 കോടി രൂപയോളമാണ്.
അയ്യായിരത്തോളം ജീവനക്കാർ ജോലിയെടുക്കുന്ന കൊച്ചി കപ്പൽ നിർമാണശാലയിൽ വിമാനവാഹിനി കപ്പലിന്റെ നിർമാണവുമായി ബന്ധപ്പെട്ടു നിലവിൽ 50 പേരാണു ജോലിയെടുക്കുന്നത്. ഈ കപ്പലിൽനിന്നാണ് 10 ഹാർഡ് ഡിസ്കുകളും മൂന്നു സിപിയുകളും ഒരു പ്രോസസറും മോഷണം പോയത്. കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രികളുടെ വിന്യാസവും രേഖപ്പെടുത്തിയ കംപ്യൂട്ടറുകളിൽനിന്നാണു ഹാർഡ് ഡിസ്കും സിപിയും കവർന്നത്. സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും (ഐബി) നാവിക സേനയും അന്വേഷണം നടത്തുന്നുണ്ട്.
2009ലാണ് കപ്പലിന്റെ നിർമാണം കൊച്ചിൻ ഷിപ്യാർഡിൽ ആരംഭിച്ചത്. 2021ൽ നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം. നിർമാണച്ചെലവ് 20,000 കോടി രൂപയോളമാണ്.