പാലക്കാട്: ട്രെയിൻ മാർഗം ചാക്കിൽക്കെട്ടി ജനറൽ കംപാർട്ട്മെന്റിൽ കടത്തിക്കൊണ്ടുവന്ന വ്യാജ മൊബൈൽ ഫോണുകൾ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കു പാറ്റ്ന-എറണാകുളം എക്സ്പ്രസിൽനിന്നാണ് നോർത്ത് സിഐ ഷിജു ഏബ്രഹാം, ആർപിഎഫ്എ എസ്ഐ കെ. സജു എന്നിവരുടെ നേതൃത്വത്തിലുള്ള റെയിൽവേ പോലീസ് സംഘം ഫോണുകൾ പിടിച്ചെടുത്തത്.
മഹാരാഷ്ട്ര ജൻഗാവ് സ്വദേശികളായ രമേശ് മോത്തിറാം ബെൽദാം (53), രാഹുൽ സീതാറാം ബെൽദാം (26) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഓപ്പോ, സാംസംഗ് എന്നീ പേരുകൾ രേഖപ്പെടുത്തിയ 130 ഫോണുകളാണ് കണ്ടെടുത്തത്. പൊതുവിപണിയിൽ ബ്രാൻഡഡ് ഫോണുകൾക്ക് 15,000 രൂപയോളം വിലയുള്ളപ്പോൾ അതേ രൂപത്തിലുള്ള വ്യാജ ഫോണുകൾ വൻ വിലക്കുറവിൽ വില്‍ക്കുന്നത് ഉപയോക്താക്കളെ ഏറെ ആകർഷിക്കുന്നുവെന്നതാണ് തട്ടിപ്പിന് സഹായകമാകുന്നത്.
യഥാർഥ കമ്പനികളുടെ ഫോണുകളാണെന്നു കരുതി പലരും വഞ്ചിതരാകുകയാണെന്ന് പോലീസ് പറഞ്ഞു. യഥാർഥ ഫോണുമായി ഒറ്റനോട്ടത്തിൽ യാതൊരു വ്യത്യാസവുമില്ലാത്ത രീതിയിലാണ് ഇവയുടെ രൂപകല്പന. വിലക്കുറവുള്ളതിനാൽ, ഇത്തരം ഫോണുകൾക്കു വിപണിയിൽ ആവശ്യക്കാരേറെയാണ്. ആർപിഎഫ് ഹെഡ് കോണ്‍സ്റ്റബിൾ സജി അഗസ്റ്റിൻ, കോണ്‍സ്റ്റബിൾ സലീം എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
മഹാരാഷ്ട്ര ജൻഗാവ് സ്വദേശികളായ രമേശ് മോത്തിറാം ബെൽദാം (53), രാഹുൽ സീതാറാം ബെൽദാം (26) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഓപ്പോ, സാംസംഗ് എന്നീ പേരുകൾ രേഖപ്പെടുത്തിയ 130 ഫോണുകളാണ് കണ്ടെടുത്തത്. പൊതുവിപണിയിൽ ബ്രാൻഡഡ് ഫോണുകൾക്ക് 15,000 രൂപയോളം വിലയുള്ളപ്പോൾ അതേ രൂപത്തിലുള്ള വ്യാജ ഫോണുകൾ വൻ വിലക്കുറവിൽ വില്‍ക്കുന്നത് ഉപയോക്താക്കളെ ഏറെ ആകർഷിക്കുന്നുവെന്നതാണ് തട്ടിപ്പിന് സഹായകമാകുന്നത്.
യഥാർഥ കമ്പനികളുടെ ഫോണുകളാണെന്നു കരുതി പലരും വഞ്ചിതരാകുകയാണെന്ന് പോലീസ് പറഞ്ഞു. യഥാർഥ ഫോണുമായി ഒറ്റനോട്ടത്തിൽ യാതൊരു വ്യത്യാസവുമില്ലാത്ത രീതിയിലാണ് ഇവയുടെ രൂപകല്പന. വിലക്കുറവുള്ളതിനാൽ, ഇത്തരം ഫോണുകൾക്കു വിപണിയിൽ ആവശ്യക്കാരേറെയാണ്. ആർപിഎഫ് ഹെഡ് കോണ്‍സ്റ്റബിൾ സജി അഗസ്റ്റിൻ, കോണ്‍സ്റ്റബിൾ സലീം എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.