കട്ടപ്പന: സംസ്ഥാനത്തെ കുടിയേറ്റജനതയെ ആകെ രണ്ടാംതരക്കാരാക്കിയുള്ള സർക്കാരിന്റെ നിർമാണ നിരോധന ഉത്തരവ് പ്രാബല്യത്തിലായി. ഉടുന്പൻചോല താലൂക്കിൽ പെട്രോൾ പന്പ് സ്ഥാപിക്കുന്നതിനു നൽകിയ അപേക്ഷ ജില്ലാ കളക്ടർ തള്ളി. 1964ലെ ഭൂപതിവു ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണു പെട്രോൾ പന്പിനുള്ള അനുമതി അപേക്ഷ തള്ളിയത്.
ഇനിമുതൽ ഇടുക്കി ജില്ലയിൽ 15 സെന്റിൽ താഴെയുള്ള ഭൂമിയിലെ 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾക്കേ നിർമാണാനുമതി ലഭിക്കൂ. 1964ലെ ഭൂപതിവ് ചട്ടം, കേരളത്തിൽ സർക്കാർ ഭൂമി പതിച്ചുനൽകിയിട്ടുള്ള എല്ലാവർക്കും ബാധകമാണ്. ആ നിലയിൽ നിർമാണ നിരോധനം ഇടുക്കി, പത്തനംതിട്ട, വയനാട് ഉൾപ്പെടെയുള്ള കുടിയേറ്റ മേഖലയ്ക്കു മുഴുവൻ ബാധകമാകും. ഇടുക്കിയിൽ 1964-ലെ ഭൂപതിവു ചട്ടലംഘനം ചൂണ്ടിക്കാട്ടി നിർമാണം നിരോധിച്ചതു മറ്റുജില്ലകളിലെ ഇതേ സ്വഭാവമുള്ള ഭൂമിയിലെ നിർമാണങ്ങൾക്കും ബാധകമാകും. സംസ്ഥാനത്തു ഭൂപതിവു ചട്ടം ഉണ്ടാക്കിയപ്പോൾ കൃഷിക്കും വാസസ്ഥലത്തിനും വേണ്ടിയാണു ഭൂമി നൽകിയത്. ഭൂപതിവുനിയമം പാസാക്കിയ ഒന്നാം കേരള നിയമസഭയുടെ കാലത്തു കൃഷിയും താമസവും മാത്രമായിരുന്നു നിയമസഭയ്ക്കു മുന്നിലുണ്ടായിരുന്ന വിഷയം. അതിനാൽ അപ്രകാരം വ്യവസ്ഥ ചെയ്തു എന്നുവേണം അനുമാനിക്കാൻ.
ജനപ്രതിനിധി സഭ നോക്കുകുത്തിയായി
സംസ്ഥാനത്തെ വലിയ വിഭാഗം ജനങ്ങളുടെ ജീവിതം വെറുമൊരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റിമറിക്കുകയെന്നത് ജനകീയ സർക്കാരിന്റെ ബലഹീനതയായും വീക്ഷിക്കുന്നവരുണ്ട്. ഭൂവിനിയോഗം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് നിയമസഭയാണെന്നാണ് ഒരു വിവക്ഷയുള്ളത്. രാജ്യത്ത് അനധികൃത ഭൂമി കൈയേറ്റവും നിർമാണങ്ങളും തടയാൻ നിയമവും നിയമം നടപ്പാക്കാൻ നിർവഹണ ഉദ്യോഗസ്ഥരുമുണ്ട്. നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർ പരാജയപ്പെടുന്പോൾ അതിന്റെ ഉത്തരവാദിത്വം സാധാരണ പൗരന്മാരുടെ തലയിൽ കെട്ടിവച്ച് "ഇല്ലം ചുടുന്നത്' ജനകീയ സർക്കാരിനു ഭൂഷണമല്ലെന്നു മുതിർന്ന രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പെട്രോൾ പന്പ് നിരോധനം സർവ മേഖലയിലേക്കും ബാധിക്കും
പെട്രോൾ പന്പിനു നിർമാണാനുമതി നിഷേധിച്ചത് വരാൻ പോകുന്ന വലിയ ഭവിഷ്യത്തിന്റെ ചൂണ്ടുപലകയാണ്. ഈ നിരോധന ഉത്തവരവ്, ഇനിയും ഉണ്ടാകാൻ പോകുന്ന സകല നിർമാണത്തിനും കുരുക്കാകും. 1500 ചതുശ്ര അടിയിൽ കൂടുതലുള്ള നിർമാണങ്ങൾ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവിൽ പറയുന്നത്. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും ബസ് സ്റ്റാൻഡും ഓഡിറ്റോറിയവും വ്യാപാര സ്ഥാപനങ്ങളും ചെറുകിട നിർമാണ സ്ഥാപനങ്ങളും ഉൾപ്പെടെ 1,500 ചതുരശ്രയടിക്കു മുകളിൽ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കെല്ലാം ഉത്തരവ് പ്രതിബന്ധമാകുമെന്നു റവന്യു ഉദ്യോഗസ്ഥർതന്നെ പറയുന്നു. വണ് എർത്ത് വണ് ലൈഫ് എന്ന സംഘടന മൂന്നാർ ഉൾപ്പെടെയുള്ള മേഖലയിലെ അനധികൃത ഭൂമികൈയേറ്റവും നിർമാണങ്ങളും തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ ബാക്കിപത്രമായാണ് ഇപ്പോൾ പുതിയ സർക്കാർ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചു സംസ്ഥാനത്തു പതിച്ചുനൽകിയ ഭൂമിയിലെ നിർമാണങ്ങളെല്ലാം ചോദ്യംചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്.
കർഷകർക്കു ഭൂമി പതിച്ചുനൽകിയത് പൊടുന്നനെയല്ല
രാജ്യത്തു കൂടുതൽ ഭക്ഷ്യോത്പാദനത്തിനും ജനവാസത്തിനും ഭൂമി ആവശ്യമായി വന്നപ്പോൾ രാജഭരണകാലത്തും ജനകീയ സർക്കാരും വിവിധ കമ്മീഷനുകളെ നിയോഗിച്ചു പഠനവും ആലോചനകളും നടത്തിയാണ് ഭൂമി പതിച്ചുനൽകിയിട്ടുള്ളത്. അത് ഒരിക്കലും ഒരു എക്സിക്യൂട്ടീവ് ഉത്തരവായിരുന്നുമില്ല.
തിരുവിതാംകൂർ നിയമസഭയുടെ ഉന്നതാധികാര സമിതി പരിശോധനയും തെളിവെടുപ്പും നടത്തിയാണ് അന്നു ഭൂമി പതിച്ചുനൽകിയത്. പ്രഫ. കെ.എം. ചാണ്ടിയായിരുന്നു ഉന്നതാധികാര സമിതി അധ്യക്ഷൻ. എൻ.എസ്. കൃഷ്ണപിള്ള കമ്മീഷണറായ ദേവികുളം ഭൂവിതരണ കമ്മീഷനും ഭൂമി പതിച്ചുനൽകാൻ ശിപാർശ ചെയ്തു.
രാജ്യത്തെ മുഴുവൻ വനഭൂമികളിലും ഉണ്ടായിട്ടുള്ള കൈയേറ്റം ക്രമീകരിച്ചുനൽകാൻ 1962ൽ മാത്യു മണിയങ്ങാടൻ കമ്മീഷനും ശിപാർശചെയ്തു. 32 എംപിമാരായിരുന്നു സമിതിയിലുണ്ടായിരുന്നത്. 1954ൽ കോളനൈസേഷന്റെ ഭാഗമായി പട്ടയം നൽകാൻ തീരുമാനിച്ചതും സർക്കർ കൂടിയാലോചനയിലൂടെയാണ്.
1958ൽ അന്നു റവന്യു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ രാജാക്കാട്ട് നടന്ന പട്ടയമേളയിൽ പട്ടയം നൽകിയതും മന്ത്രിസഭാ തീരുമാനമനുസരിച്ചാണ്. മുൻ എംഎൽഎ എം. ജിനദേവന്റെ പിതാവ് നെല്ലിയാനിക്കുന്നേൽ മാധവനും പൊതുപ്രവർത്തകനായ കന്പിയകത്ത് ചാണ്ടി ജോസഫിനും പട്ടയം നൽകിയാണ് അന്നു പട്ടയമേള ഉദ്ഘാടനംചെയ്തത്. ഇതെല്ലാമാണ് കൈയേറ്റത്തിന്റെ പേരിൽ സർക്കാർ പിടിച്ചെടുക്കാൻ ഒരുങ്ങുന്നത്.
വേറെ ഉപജീവനമാർഗം ഒന്നുമില്ലെന്നു തഹസിൽദാരെക്കൊണ്ട് റിപ്പോർട്ട് ഉണ്ടാക്കാത്തവരുടെ നിർമിതികൾ സർക്കാർ ഉടമസ്ഥതയിലാക്കാൻ വ്യവസ്ഥചെയ്യുന്നതാണ് ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവ്. ഉത്തരവിന് ഉപോൽബലകമായി ചൂണ്ടിക്കാട്ടുന്നത് ദേവികുളം സബ്കളക്ടറുടെ റിപ്പോർട്ട് മാത്രമാണ്. ഐഎഎസ് കേഡറിലെ ഏറ്റവും ജൂണിയറായ ഉദ്യോഗസ്ഥനാണ് സബ്കളക്ടർ. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു പുതിയ നിയമം ഉണ്ടാകുക എന്നതിലെ അപാകതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പണ്ടാരപ്പാട്ട വിളംബരം മുതൽ 1993 വരെ
കുടിയേറ്റക്കാർക്കു ജനകീയ സർക്കാർ പതിച്ചുനൽകിയ ഭൂമി അല്ലാതെ രാജാക്കന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി 1865ലെ പണ്ടാരപ്പാട്ട വിളംബരത്തിലൂടെ കർഷകർക്കു സ്ഥിരാവകാശമായി ലഭിച്ചിട്ടുണ്ട്.
ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നവർക്കും രാജാക്കന്മാരുടെ ഭൂമി പതിച്ചുനൽകിയിട്ടുണ്ട്. യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തോടെയാണ് രാജാക്കന്മാർ ഭൂമിയുടെ അവകാശം കൈമാറിയിട്ടുള്ളത്. 1970ലെ ഭൂപരിഷ്കരണ നിയമപ്രകാരം ട്രൈബൂണൽ പട്ടയം നൽകിയ ഭൂമിയും കർഷകരുടെ പക്കലുണ്ട്.
സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയിൽ കൃഷി ചെയ്തിരുന്നവർക്ക് (കുടിയാന്മാർ) ഭൂമി പതിച്ചുനൽകിയതാണ് ട്രൈബൂണൽ പട്ടയം. ഇതിനു പുറമേ മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത സ്ഥലവും കർഷകർക്കു പതിച്ചുനൽകി. 1958ലും 64ലും ഒടുവിൽ 1993 ലെ സ്പെഷൽ റൂൾ അനുസരിച്ചും നാലേക്കർവരെ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. ഇവിടെയെല്ലാം 1500 ചതുരശ്രയടിയിൽ കൂടുതൽ തറ വിസ്തൃതിയുള്ള കെട്ടിടങ്ങൾ നിർമിക്കരുതെന്ന ഉത്തവു ജനങ്ങളെയാകെ ആശങ്കയിലാക്കുന്നതാണ്.
1964-ലെ ഭൂപതിവു ചട്ടം ഏതെല്ലാം പട്ടയഭൂമികൾക്കു ബാധകമാണെന്നത് ഓഗസ്റ്റ് 22-ലെ സർക്കാർ ഉത്തരവിൽ വ്യക്തമല്ല. പലപ്പോഴായി നൽകിയിട്ടുള്ള പട്ടയങ്ങളിൽനിന്നും വിവിധ കാലങ്ങളിലും വ്യവസ്ഥകളിലും നൽകിയിട്ടുള്ള പട്ടയങ്ങൾ തരംതിരിച്ചെടുക്കാൻ സർക്കാരിന് ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഇതെല്ലാം മറച്ചുവച്ചാണ് 1964ലെ ഭൂപതിവു ചട്ടത്തിന്റെ പേരിൽ ജനങ്ങളുടെ ഭൂമിയിലുള്ള അവകാശം നിഷേധിക്കുന്നത്.
കെ.എസ്. ഫ്രാൻസിസ്
ഇനിമുതൽ ഇടുക്കി ജില്ലയിൽ 15 സെന്റിൽ താഴെയുള്ള ഭൂമിയിലെ 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾക്കേ നിർമാണാനുമതി ലഭിക്കൂ. 1964ലെ ഭൂപതിവ് ചട്ടം, കേരളത്തിൽ സർക്കാർ ഭൂമി പതിച്ചുനൽകിയിട്ടുള്ള എല്ലാവർക്കും ബാധകമാണ്. ആ നിലയിൽ നിർമാണ നിരോധനം ഇടുക്കി, പത്തനംതിട്ട, വയനാട് ഉൾപ്പെടെയുള്ള കുടിയേറ്റ മേഖലയ്ക്കു മുഴുവൻ ബാധകമാകും. ഇടുക്കിയിൽ 1964-ലെ ഭൂപതിവു ചട്ടലംഘനം ചൂണ്ടിക്കാട്ടി നിർമാണം നിരോധിച്ചതു മറ്റുജില്ലകളിലെ ഇതേ സ്വഭാവമുള്ള ഭൂമിയിലെ നിർമാണങ്ങൾക്കും ബാധകമാകും. സംസ്ഥാനത്തു ഭൂപതിവു ചട്ടം ഉണ്ടാക്കിയപ്പോൾ കൃഷിക്കും വാസസ്ഥലത്തിനും വേണ്ടിയാണു ഭൂമി നൽകിയത്. ഭൂപതിവുനിയമം പാസാക്കിയ ഒന്നാം കേരള നിയമസഭയുടെ കാലത്തു കൃഷിയും താമസവും മാത്രമായിരുന്നു നിയമസഭയ്ക്കു മുന്നിലുണ്ടായിരുന്ന വിഷയം. അതിനാൽ അപ്രകാരം വ്യവസ്ഥ ചെയ്തു എന്നുവേണം അനുമാനിക്കാൻ.
ജനപ്രതിനിധി സഭ നോക്കുകുത്തിയായി
സംസ്ഥാനത്തെ വലിയ വിഭാഗം ജനങ്ങളുടെ ജീവിതം വെറുമൊരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റിമറിക്കുകയെന്നത് ജനകീയ സർക്കാരിന്റെ ബലഹീനതയായും വീക്ഷിക്കുന്നവരുണ്ട്. ഭൂവിനിയോഗം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് നിയമസഭയാണെന്നാണ് ഒരു വിവക്ഷയുള്ളത്. രാജ്യത്ത് അനധികൃത ഭൂമി കൈയേറ്റവും നിർമാണങ്ങളും തടയാൻ നിയമവും നിയമം നടപ്പാക്കാൻ നിർവഹണ ഉദ്യോഗസ്ഥരുമുണ്ട്. നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർ പരാജയപ്പെടുന്പോൾ അതിന്റെ ഉത്തരവാദിത്വം സാധാരണ പൗരന്മാരുടെ തലയിൽ കെട്ടിവച്ച് "ഇല്ലം ചുടുന്നത്' ജനകീയ സർക്കാരിനു ഭൂഷണമല്ലെന്നു മുതിർന്ന രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പെട്രോൾ പന്പ് നിരോധനം സർവ മേഖലയിലേക്കും ബാധിക്കും
പെട്രോൾ പന്പിനു നിർമാണാനുമതി നിഷേധിച്ചത് വരാൻ പോകുന്ന വലിയ ഭവിഷ്യത്തിന്റെ ചൂണ്ടുപലകയാണ്. ഈ നിരോധന ഉത്തവരവ്, ഇനിയും ഉണ്ടാകാൻ പോകുന്ന സകല നിർമാണത്തിനും കുരുക്കാകും. 1500 ചതുശ്ര അടിയിൽ കൂടുതലുള്ള നിർമാണങ്ങൾ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവിൽ പറയുന്നത്. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും ബസ് സ്റ്റാൻഡും ഓഡിറ്റോറിയവും വ്യാപാര സ്ഥാപനങ്ങളും ചെറുകിട നിർമാണ സ്ഥാപനങ്ങളും ഉൾപ്പെടെ 1,500 ചതുരശ്രയടിക്കു മുകളിൽ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കെല്ലാം ഉത്തരവ് പ്രതിബന്ധമാകുമെന്നു റവന്യു ഉദ്യോഗസ്ഥർതന്നെ പറയുന്നു. വണ് എർത്ത് വണ് ലൈഫ് എന്ന സംഘടന മൂന്നാർ ഉൾപ്പെടെയുള്ള മേഖലയിലെ അനധികൃത ഭൂമികൈയേറ്റവും നിർമാണങ്ങളും തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ ബാക്കിപത്രമായാണ് ഇപ്പോൾ പുതിയ സർക്കാർ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചു സംസ്ഥാനത്തു പതിച്ചുനൽകിയ ഭൂമിയിലെ നിർമാണങ്ങളെല്ലാം ചോദ്യംചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്.
കർഷകർക്കു ഭൂമി പതിച്ചുനൽകിയത് പൊടുന്നനെയല്ല
രാജ്യത്തു കൂടുതൽ ഭക്ഷ്യോത്പാദനത്തിനും ജനവാസത്തിനും ഭൂമി ആവശ്യമായി വന്നപ്പോൾ രാജഭരണകാലത്തും ജനകീയ സർക്കാരും വിവിധ കമ്മീഷനുകളെ നിയോഗിച്ചു പഠനവും ആലോചനകളും നടത്തിയാണ് ഭൂമി പതിച്ചുനൽകിയിട്ടുള്ളത്. അത് ഒരിക്കലും ഒരു എക്സിക്യൂട്ടീവ് ഉത്തരവായിരുന്നുമില്ല.
തിരുവിതാംകൂർ നിയമസഭയുടെ ഉന്നതാധികാര സമിതി പരിശോധനയും തെളിവെടുപ്പും നടത്തിയാണ് അന്നു ഭൂമി പതിച്ചുനൽകിയത്. പ്രഫ. കെ.എം. ചാണ്ടിയായിരുന്നു ഉന്നതാധികാര സമിതി അധ്യക്ഷൻ. എൻ.എസ്. കൃഷ്ണപിള്ള കമ്മീഷണറായ ദേവികുളം ഭൂവിതരണ കമ്മീഷനും ഭൂമി പതിച്ചുനൽകാൻ ശിപാർശ ചെയ്തു.
രാജ്യത്തെ മുഴുവൻ വനഭൂമികളിലും ഉണ്ടായിട്ടുള്ള കൈയേറ്റം ക്രമീകരിച്ചുനൽകാൻ 1962ൽ മാത്യു മണിയങ്ങാടൻ കമ്മീഷനും ശിപാർശചെയ്തു. 32 എംപിമാരായിരുന്നു സമിതിയിലുണ്ടായിരുന്നത്. 1954ൽ കോളനൈസേഷന്റെ ഭാഗമായി പട്ടയം നൽകാൻ തീരുമാനിച്ചതും സർക്കർ കൂടിയാലോചനയിലൂടെയാണ്.
1958ൽ അന്നു റവന്യു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ രാജാക്കാട്ട് നടന്ന പട്ടയമേളയിൽ പട്ടയം നൽകിയതും മന്ത്രിസഭാ തീരുമാനമനുസരിച്ചാണ്. മുൻ എംഎൽഎ എം. ജിനദേവന്റെ പിതാവ് നെല്ലിയാനിക്കുന്നേൽ മാധവനും പൊതുപ്രവർത്തകനായ കന്പിയകത്ത് ചാണ്ടി ജോസഫിനും പട്ടയം നൽകിയാണ് അന്നു പട്ടയമേള ഉദ്ഘാടനംചെയ്തത്. ഇതെല്ലാമാണ് കൈയേറ്റത്തിന്റെ പേരിൽ സർക്കാർ പിടിച്ചെടുക്കാൻ ഒരുങ്ങുന്നത്.
വേറെ ഉപജീവനമാർഗം ഒന്നുമില്ലെന്നു തഹസിൽദാരെക്കൊണ്ട് റിപ്പോർട്ട് ഉണ്ടാക്കാത്തവരുടെ നിർമിതികൾ സർക്കാർ ഉടമസ്ഥതയിലാക്കാൻ വ്യവസ്ഥചെയ്യുന്നതാണ് ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവ്. ഉത്തരവിന് ഉപോൽബലകമായി ചൂണ്ടിക്കാട്ടുന്നത് ദേവികുളം സബ്കളക്ടറുടെ റിപ്പോർട്ട് മാത്രമാണ്. ഐഎഎസ് കേഡറിലെ ഏറ്റവും ജൂണിയറായ ഉദ്യോഗസ്ഥനാണ് സബ്കളക്ടർ. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു പുതിയ നിയമം ഉണ്ടാകുക എന്നതിലെ അപാകതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പണ്ടാരപ്പാട്ട വിളംബരം മുതൽ 1993 വരെ
കുടിയേറ്റക്കാർക്കു ജനകീയ സർക്കാർ പതിച്ചുനൽകിയ ഭൂമി അല്ലാതെ രാജാക്കന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി 1865ലെ പണ്ടാരപ്പാട്ട വിളംബരത്തിലൂടെ കർഷകർക്കു സ്ഥിരാവകാശമായി ലഭിച്ചിട്ടുണ്ട്.
ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നവർക്കും രാജാക്കന്മാരുടെ ഭൂമി പതിച്ചുനൽകിയിട്ടുണ്ട്. യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തോടെയാണ് രാജാക്കന്മാർ ഭൂമിയുടെ അവകാശം കൈമാറിയിട്ടുള്ളത്. 1970ലെ ഭൂപരിഷ്കരണ നിയമപ്രകാരം ട്രൈബൂണൽ പട്ടയം നൽകിയ ഭൂമിയും കർഷകരുടെ പക്കലുണ്ട്.
സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയിൽ കൃഷി ചെയ്തിരുന്നവർക്ക് (കുടിയാന്മാർ) ഭൂമി പതിച്ചുനൽകിയതാണ് ട്രൈബൂണൽ പട്ടയം. ഇതിനു പുറമേ മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത സ്ഥലവും കർഷകർക്കു പതിച്ചുനൽകി. 1958ലും 64ലും ഒടുവിൽ 1993 ലെ സ്പെഷൽ റൂൾ അനുസരിച്ചും നാലേക്കർവരെ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. ഇവിടെയെല്ലാം 1500 ചതുരശ്രയടിയിൽ കൂടുതൽ തറ വിസ്തൃതിയുള്ള കെട്ടിടങ്ങൾ നിർമിക്കരുതെന്ന ഉത്തവു ജനങ്ങളെയാകെ ആശങ്കയിലാക്കുന്നതാണ്.
1964-ലെ ഭൂപതിവു ചട്ടം ഏതെല്ലാം പട്ടയഭൂമികൾക്കു ബാധകമാണെന്നത് ഓഗസ്റ്റ് 22-ലെ സർക്കാർ ഉത്തരവിൽ വ്യക്തമല്ല. പലപ്പോഴായി നൽകിയിട്ടുള്ള പട്ടയങ്ങളിൽനിന്നും വിവിധ കാലങ്ങളിലും വ്യവസ്ഥകളിലും നൽകിയിട്ടുള്ള പട്ടയങ്ങൾ തരംതിരിച്ചെടുക്കാൻ സർക്കാരിന് ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഇതെല്ലാം മറച്ചുവച്ചാണ് 1964ലെ ഭൂപതിവു ചട്ടത്തിന്റെ പേരിൽ ജനങ്ങളുടെ ഭൂമിയിലുള്ള അവകാശം നിഷേധിക്കുന്നത്.
കെ.എസ്. ഫ്രാൻസിസ്