തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള സ്വാതന്ത്ര്യം കൊട്ടിയടച്ചതാണു മോട്ടോർ വാഹന നിയമത്തോടുള്ള വിയോജിപ്പിനു കാരണമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. സംസ്ഥാന സർക്കാരിനു മാറ്റം വരുത്താൻ അവകാശമില്ലാത്ത മേഖലകളിലാണു സാധാരണക്കാരെ ഏറെ ബാധിക്കുന്ന വിഷയങ്ങളുള്ളത്.
ഇളവ് തേടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കു താൻ കത്തയച്ചിട്ട് ഇതുവരെ മറുപടിയുണ്ടായിട്ടില്ല. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിക്കും എംപിമാർക്കുമെല്ലാം ഇടപെടൽ ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്.
നിയമത്തിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നതിനെതിരെയുള്ള നിലപാടായി തെറ്റിദ്ധരിക്കപ്പെട്ടു. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തും.
മറ്റു സംസ്ഥാനങ്ങൾ പുതിയ നിയമപ്രകാരം പ്രവർത്തിക്കുന്നില്ല, കേരളം മാത്രമാണു കർശനമാക്കിയതെന്ന നല്ല അർഥത്തിൽ പറയേണ്ട കാര്യം, നെഗറ്റീവ് അർഥത്തിലാണു പ്രചരിപ്പിക്കുന്നത്. നടപ്പാക്കില്ലെന്നു പ്രഖ്യാപനത്തിലൂടെ പറഞ്ഞതല്ലാതെ നിയമാനുസൃതം ഇക്കാര്യത്തിൽ ഒരു സംസ്ഥാനവും ഉത്തരവിറക്കിയിട്ടില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും നിയമത്തിലെ പല വ്യവസ്ഥകളോടും വിയോജിപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇളവ് തേടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കു താൻ കത്തയച്ചിട്ട് ഇതുവരെ മറുപടിയുണ്ടായിട്ടില്ല. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിക്കും എംപിമാർക്കുമെല്ലാം ഇടപെടൽ ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്.
നിയമത്തിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നതിനെതിരെയുള്ള നിലപാടായി തെറ്റിദ്ധരിക്കപ്പെട്ടു. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തും.
മറ്റു സംസ്ഥാനങ്ങൾ പുതിയ നിയമപ്രകാരം പ്രവർത്തിക്കുന്നില്ല, കേരളം മാത്രമാണു കർശനമാക്കിയതെന്ന നല്ല അർഥത്തിൽ പറയേണ്ട കാര്യം, നെഗറ്റീവ് അർഥത്തിലാണു പ്രചരിപ്പിക്കുന്നത്. നടപ്പാക്കില്ലെന്നു പ്രഖ്യാപനത്തിലൂടെ പറഞ്ഞതല്ലാതെ നിയമാനുസൃതം ഇക്കാര്യത്തിൽ ഒരു സംസ്ഥാനവും ഉത്തരവിറക്കിയിട്ടില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും നിയമത്തിലെ പല വ്യവസ്ഥകളോടും വിയോജിപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.