കൊച്ചി: കിഫ്ബിയുടെ സഹായത്തോടെ കെഎസ്ഇബി നടപ്പാക്കുന്ന ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ ആയിരത്തിലേറെ കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായി വി.ഡി. സതീശൻ എംഎൽഎ. ചട്ടങ്ങൾ മറികടന്നു 4,572 കോടി രൂപ മുടക്കി കിഫ്ബി സഹായത്തോടെ ബോർഡ് നടത്തുന്ന ഒന്നാംഘട്ട പദ്ധതിയിലെ 12 എണ്ണത്തിലും ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നു സതീശൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
പിഡബ്ല്യുഡി ഷെഡ്യൂൾ നിരക്കിനെ അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിച്ച് റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയാണ് ഇത്തരം പ്രവൃത്തികൾ കെഎസ്ഇബി നടത്തുന്നത്. ഇതിനായി താഴെത്തലം മുതൽ എസ്റ്റിമേറ്റ് തയാറാക്കും. എന്നാൽ ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ ഒരു ചീഫ് എൻജിനിയറെ പ്രത്യേകമായി നിശ്ചയിച്ച് നിലവിലുള്ള ബോർഡ് നിരക്കിനെക്കാൾ 50 മുതൽ 80 ശതമാനം വരെ എസ്റ്റിമേറ്റ് തുക ഉയർത്തി. ഇത്തരത്തിൽ കോടികളുടെ തട്ടിപ്പാണ് ബോർഡിൽ നടന്നിരിക്കുന്നത്.
കോട്ടയം-തൃശൂർ ജില്ലകളിൽ നടത്തുന്ന പദ്ധതിക്കു 130 കോടി രൂപയുടെ എസ്റ്റിമേറ്റായിരുന്നു നിലവിലെ നിരക്കനുസരിച്ച് ബോർഡ് തയാറാക്കേണ്ടിയിരിക്കുന്നത്. ഇത് 60 ശതമാനം ഉയർത്തി എസ്റ്റിമേറ്റ് 210 കോടി രൂപയാക്കി. അങ്ങനെ ആകെ ടെൻഡർ തുക 339.50 കോടി രൂപയാക്കി ഉയർത്തിയാണ് എൽ ആൻഡി ടി കന്പനിക്ക് ടെൻഡർ നൽകിയത്. ഇതുമൂലം 210 കോടിയോളം രൂപയുടെ നഷ്ടമാണ് ബോർഡിനുണ്ടായത്.
സമാനമായ നടപടിയാണ് മലബാറിലെ മൂന്നു പദ്ധതികളിലും സംഭവിച്ചത്. 240 കോടി എസ്റ്റിമേറ്റ് ക്രമവിരുദ്ധമായി തയാറാക്കി സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ കന്പനിക്ക് ടെൻഡർ തുക 54.81 ശതമാനം വർധിപ്പിച്ച് 372.42 കോടിക്ക് കരാർ നൽകി. ഈ സംഭവങ്ങൾക്കെല്ലാം വിചിത്രമായ ന്യായീകരണങ്ങളാണ് ബോർഡ് നൽകുന്നത്. പദ്ധതി മേഖലകളിലെ ശക്തമായ ട്രേഡ് യൂണിയൻ സാന്നിധ്യംകൊണ്ടു കയറ്റിറക്ക് ജോലികൾക്കും മറ്റുമായി വൻതുക വേണ്ടിവരുന്നതാണ് ഉയർന്ന ടെൻഡർ തുക അനുവദിച്ചതിനു കാരണമെന്നാണ് വിശദീകരണം.
ഈ ടെൻഡർ നടപടികളിൽ പ്രീ ക്വാളിഫിക്കേഷൻ വ്യവസ്ഥകളിൽ മാറ്റം വരുത്തി ടെൻഡറിന്റെ മത്സര സ്വഭാവം നഷ്ടപ്പെടുത്തിയെന്നും സതീശൻ പറഞ്ഞു. ബോർഡ് അധികൃതരുടെ ഒത്താശയോടെ വൻകിട കന്പനികൾ കാർട്ടൽ രൂപീകരിച്ച് 70 ശതമാനം വരെ ടെൻഡർ ഉയർത്തി. ടെൻഡർ നടപടികൾ ചീഫ് എൻജിനിയറും ടെൻഡറിൽ പങ്കെടുത്ത കന്പനികളും ഒരുമിച്ചിരുന്നാണ് തീരുമാനിച്ചത്.
പത്തു ശതമാനത്തിനു മേൽ ടെൻഡർ തുക ഉയർന്നാൽ റീ എസ്റ്റിമേറ്റ് തയാറാക്കി വീണ്ടും ടെൻഡർ ചെയ്യണമെന്ന 2017 ലെ ധനകാര്യവകുപ്പിന്റെ ഉത്തരവ് ഈ പദ്ധതികളുടെ കാര്യത്തിൽ ബോർഡ് കാറ്റിൽപ്പറത്തി. ഇത് അന്വേഷണ വിധേയമാക്കണം. ഇതിനു നേതൃത്വം കൊടുത്ത ട്രാൻസ്മിഷൻ ഡയറക്ടർ വിരമിച്ചശേഷം കിഫ്ബിക്കു വേണ്ടി പ്രവൃത്തികൾ പരിശോധിക്കുന്ന സ്വകാര്യ കന്പനിയുടെ കണ്സൾട്ടന്റായി ചുമതലയേറ്റതും ബോർഡിന്റെ ക്രമക്കേടുകളെ ശരിവയ്ക്കുന്നതിന് സഹായിക്കുകയാണ് ചെയ്തത്.
കിഫ്ബിയിൽ സിഎജിയുടെ സമഗ്രമായ ഓഡിറ്റിംഗ് നടത്തണമെന്ന ആവശ്യത്തിന് ശക്തി പകരുന്നതാണ് ഈ തെളിവുകൾ. 2.80 ലക്ഷം രൂപ മാസശന്പളത്തിൽ കിഫ്ബിയിൽ പദ്ധതി അവലോകനത്തിന് അപ്രൈസൽ വിഭാഗത്തിന്റെ തലവനെ നിശ്ചയിച്ചിട്ടുള്ളപ്പോൾ എട്ടു കോടി രൂപ കൊടുത്ത് ’ടെറാനസ്’ എന്ന സ്വകാര്യ കന്പനിയെ അതേ ചുമതലകൾ ഏൽപ്പിച്ചത് എന്തിനെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പിഡബ്ല്യുഡി ഷെഡ്യൂൾ നിരക്കിനെ അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിച്ച് റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയാണ് ഇത്തരം പ്രവൃത്തികൾ കെഎസ്ഇബി നടത്തുന്നത്. ഇതിനായി താഴെത്തലം മുതൽ എസ്റ്റിമേറ്റ് തയാറാക്കും. എന്നാൽ ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ ഒരു ചീഫ് എൻജിനിയറെ പ്രത്യേകമായി നിശ്ചയിച്ച് നിലവിലുള്ള ബോർഡ് നിരക്കിനെക്കാൾ 50 മുതൽ 80 ശതമാനം വരെ എസ്റ്റിമേറ്റ് തുക ഉയർത്തി. ഇത്തരത്തിൽ കോടികളുടെ തട്ടിപ്പാണ് ബോർഡിൽ നടന്നിരിക്കുന്നത്.
കോട്ടയം-തൃശൂർ ജില്ലകളിൽ നടത്തുന്ന പദ്ധതിക്കു 130 കോടി രൂപയുടെ എസ്റ്റിമേറ്റായിരുന്നു നിലവിലെ നിരക്കനുസരിച്ച് ബോർഡ് തയാറാക്കേണ്ടിയിരിക്കുന്നത്. ഇത് 60 ശതമാനം ഉയർത്തി എസ്റ്റിമേറ്റ് 210 കോടി രൂപയാക്കി. അങ്ങനെ ആകെ ടെൻഡർ തുക 339.50 കോടി രൂപയാക്കി ഉയർത്തിയാണ് എൽ ആൻഡി ടി കന്പനിക്ക് ടെൻഡർ നൽകിയത്. ഇതുമൂലം 210 കോടിയോളം രൂപയുടെ നഷ്ടമാണ് ബോർഡിനുണ്ടായത്.
സമാനമായ നടപടിയാണ് മലബാറിലെ മൂന്നു പദ്ധതികളിലും സംഭവിച്ചത്. 240 കോടി എസ്റ്റിമേറ്റ് ക്രമവിരുദ്ധമായി തയാറാക്കി സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ കന്പനിക്ക് ടെൻഡർ തുക 54.81 ശതമാനം വർധിപ്പിച്ച് 372.42 കോടിക്ക് കരാർ നൽകി. ഈ സംഭവങ്ങൾക്കെല്ലാം വിചിത്രമായ ന്യായീകരണങ്ങളാണ് ബോർഡ് നൽകുന്നത്. പദ്ധതി മേഖലകളിലെ ശക്തമായ ട്രേഡ് യൂണിയൻ സാന്നിധ്യംകൊണ്ടു കയറ്റിറക്ക് ജോലികൾക്കും മറ്റുമായി വൻതുക വേണ്ടിവരുന്നതാണ് ഉയർന്ന ടെൻഡർ തുക അനുവദിച്ചതിനു കാരണമെന്നാണ് വിശദീകരണം.
ഈ ടെൻഡർ നടപടികളിൽ പ്രീ ക്വാളിഫിക്കേഷൻ വ്യവസ്ഥകളിൽ മാറ്റം വരുത്തി ടെൻഡറിന്റെ മത്സര സ്വഭാവം നഷ്ടപ്പെടുത്തിയെന്നും സതീശൻ പറഞ്ഞു. ബോർഡ് അധികൃതരുടെ ഒത്താശയോടെ വൻകിട കന്പനികൾ കാർട്ടൽ രൂപീകരിച്ച് 70 ശതമാനം വരെ ടെൻഡർ ഉയർത്തി. ടെൻഡർ നടപടികൾ ചീഫ് എൻജിനിയറും ടെൻഡറിൽ പങ്കെടുത്ത കന്പനികളും ഒരുമിച്ചിരുന്നാണ് തീരുമാനിച്ചത്.
പത്തു ശതമാനത്തിനു മേൽ ടെൻഡർ തുക ഉയർന്നാൽ റീ എസ്റ്റിമേറ്റ് തയാറാക്കി വീണ്ടും ടെൻഡർ ചെയ്യണമെന്ന 2017 ലെ ധനകാര്യവകുപ്പിന്റെ ഉത്തരവ് ഈ പദ്ധതികളുടെ കാര്യത്തിൽ ബോർഡ് കാറ്റിൽപ്പറത്തി. ഇത് അന്വേഷണ വിധേയമാക്കണം. ഇതിനു നേതൃത്വം കൊടുത്ത ട്രാൻസ്മിഷൻ ഡയറക്ടർ വിരമിച്ചശേഷം കിഫ്ബിക്കു വേണ്ടി പ്രവൃത്തികൾ പരിശോധിക്കുന്ന സ്വകാര്യ കന്പനിയുടെ കണ്സൾട്ടന്റായി ചുമതലയേറ്റതും ബോർഡിന്റെ ക്രമക്കേടുകളെ ശരിവയ്ക്കുന്നതിന് സഹായിക്കുകയാണ് ചെയ്തത്.
കിഫ്ബിയിൽ സിഎജിയുടെ സമഗ്രമായ ഓഡിറ്റിംഗ് നടത്തണമെന്ന ആവശ്യത്തിന് ശക്തി പകരുന്നതാണ് ഈ തെളിവുകൾ. 2.80 ലക്ഷം രൂപ മാസശന്പളത്തിൽ കിഫ്ബിയിൽ പദ്ധതി അവലോകനത്തിന് അപ്രൈസൽ വിഭാഗത്തിന്റെ തലവനെ നിശ്ചയിച്ചിട്ടുള്ളപ്പോൾ എട്ടു കോടി രൂപ കൊടുത്ത് ’ടെറാനസ്’ എന്ന സ്വകാര്യ കന്പനിയെ അതേ ചുമതലകൾ ഏൽപ്പിച്ചത് എന്തിനെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.