തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ ഫീസ് അഞ്ചു ശതമാനം വർധിപ്പിച്ചു സർക്കാർ ഉത്തരവിറങ്ങി. സർക്കാർ നിയന്ത്രിത സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിംഗ്, പോളിടെക്നിക്, എംബിഎ, മെഡിക്കൽ, ആർക്കിടെക്ചർ, ഡെന്റൽ, ഫാർമസി, നഴ്സിംഗ് കോളജുകളിലെ ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, ഹോസ്റ്റൽ ഫീസ്, യൂണിവേഴ്സിറ്റി ഫീസ് തുടങ്ങിയവയിലാണു വർധന വരുത്തിയത്. ഉത്തരവ് എല്ലാ സർവകലാശാലാ രജിസ്ട്രാർമാർക്കും കൈമാറി.
ഈ വർഷം മുതൽ ഫീസ് വർധന നടപ്പാക്കാനാണു നിർദേശം. ഇതിനു പുറമെ എല്ലാ അക്കാദമിക്ക് വർഷവും അഞ്ചു ശതമാനം വീതം ഫീസ് വർധിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാരുമായി ഫീസ് സംബന്ധിച്ച കരാർ ഒപ്പിടുന്നതിനുള്ള സ്റ്റാന്പ് പേപ്പറിന്റെ വില ഇരുന്നൂറ് രൂപയിൽനിന്ന് 220 രൂപയാക്കി ഉയർത്തി.
ബജറ്റ് പ്രഖ്യാപനം അനുസരിച്ചാണു വർധന. സംസ്ഥാന ബജറ്റിനു തൊട്ടുപിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണു നിർദേശം നടപ്പിലാക്കാൻ വൈകിയത്.
ഈ വർഷം മുതൽ ഫീസ് വർധന നടപ്പാക്കാനാണു നിർദേശം. ഇതിനു പുറമെ എല്ലാ അക്കാദമിക്ക് വർഷവും അഞ്ചു ശതമാനം വീതം ഫീസ് വർധിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാരുമായി ഫീസ് സംബന്ധിച്ച കരാർ ഒപ്പിടുന്നതിനുള്ള സ്റ്റാന്പ് പേപ്പറിന്റെ വില ഇരുന്നൂറ് രൂപയിൽനിന്ന് 220 രൂപയാക്കി ഉയർത്തി.
ബജറ്റ് പ്രഖ്യാപനം അനുസരിച്ചാണു വർധന. സംസ്ഥാന ബജറ്റിനു തൊട്ടുപിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണു നിർദേശം നടപ്പിലാക്കാൻ വൈകിയത്.