കാസര്‍ഗോഡ്: മണ്ഡലത്തിലെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ 24 മണിക്കൂര്‍ നിരാഹാരസമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാരങ്ങാനീര് നല്കി അവസാനിപ്പിച്ചു.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശപ്രകാരം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 26 ന് ഡൽഹിയിൽ ചർച്ച നടക്കും. മഴക്കാലം കഴിഞ്ഞതിനുശേഷം താറുമാറായി കിടക്കുകയായിരുന്ന കാസർഗോഡ് മണ്ഡലത്തിലെ ദേശീയപാതയുടെ അറ്റകുറ്റപ്പണികൾ എംപിയുടെ നിരാഹാരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി തുടങ്ങിയിരുന്നു. വിഷയത്തിൽ ദേശീയപാത അഥോറിറ്റിയുമായി ചര്‍ച്ചനടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സമാപനസമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശപ്രകാരം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 26 ന് ഡൽഹിയിൽ ചർച്ച നടക്കും. മഴക്കാലം കഴിഞ്ഞതിനുശേഷം താറുമാറായി കിടക്കുകയായിരുന്ന കാസർഗോഡ് മണ്ഡലത്തിലെ ദേശീയപാതയുടെ അറ്റകുറ്റപ്പണികൾ എംപിയുടെ നിരാഹാരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി തുടങ്ങിയിരുന്നു. വിഷയത്തിൽ ദേശീയപാത അഥോറിറ്റിയുമായി ചര്‍ച്ചനടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സമാപനസമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.