വാകക്കാട്: വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യഗണത്തിലെ അവസാന അംഗവും യാത്രയായി. അൽഫോൻസാമ്മയുടെ ശിഷ്യയായിരുന്ന ഇടമറുക് ഇടയക്കുന്നേൽ പി.കെ. ഗൗരി(90)യാണ് കഴിഞ്ഞ ദിവസം പുലർച്ചെ നിര്യാതയായത്.
വാകക്കാട് പള്ളിക്കൂടത്തിൽ അൽഫോൻസാമ്മ അധ്യാപനം നടത്തിയ 1932-33 കാലഘട്ടത്തിലെ വിദ്യാർഥിനിയായിരുന്നു ഗൗരിക്കുട്ടി. ഇടയക്കുന്നേൽ പരേതനായ ഗോപാലന്റെ ഭാര്യയാണ്. സരസ, കുമാരൻ, സജി, പരേതനായ ഗോപി എന്നിവർ മക്കളാണ്. സംസ്കാരം നടത്തി.
ഗൗരിക്കുട്ടിയുടെ സ്കൂൾ ജീവിതത്തിലെ ഓർമകളെയും വിശുദ്ധ അൽഫോൻസാമ്മയുടെ അധ്യാപനത്തെയും ആസ്പദമാക്കി വാകക്കാട് അൽഫോൻസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് തയാറാക്കിയ ഹ്രസ്വചിത്രം ‘വിശുദ്ധ അധ്യാപിക’ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. രണ്ടു മാസങ്ങൾക്ക് മുന്പ് ഗൗരിക്കുട്ടിയമ്മയുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖ സംഭാഷണത്തിൽ അൽഫോൻസാമ്മയുടെ സൗമ്യമായ പെരുമാറ്റത്തെക്കുറിച്ചും സ്നേഹപൂർണമായ അധ്യാപനത്തെക്കുറിച്ചും അവർ സംസാരിച്ചിരുന്നു.
അൽഫോൻസാമ്മ കുട്ടികളെ നല്ല ശിക്ഷണത്തിലായിരുന്നു വളർത്തിയതെന്നാണ് ഗൗരിയുടെ അഭിപ്രായം. ഗൗരിക്കുട്ടിയമ്മയുടെ നിര്യാണത്തിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ. ജയിംസ് കുടിലിൽ അനുശോചിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റെസിനോടൊപ്പം അധ്യാപകരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
വാകക്കാട് പള്ളിക്കൂടത്തിൽ അൽഫോൻസാമ്മ അധ്യാപനം നടത്തിയ 1932-33 കാലഘട്ടത്തിലെ വിദ്യാർഥിനിയായിരുന്നു ഗൗരിക്കുട്ടി. ഇടയക്കുന്നേൽ പരേതനായ ഗോപാലന്റെ ഭാര്യയാണ്. സരസ, കുമാരൻ, സജി, പരേതനായ ഗോപി എന്നിവർ മക്കളാണ്. സംസ്കാരം നടത്തി.
ഗൗരിക്കുട്ടിയുടെ സ്കൂൾ ജീവിതത്തിലെ ഓർമകളെയും വിശുദ്ധ അൽഫോൻസാമ്മയുടെ അധ്യാപനത്തെയും ആസ്പദമാക്കി വാകക്കാട് അൽഫോൻസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് തയാറാക്കിയ ഹ്രസ്വചിത്രം ‘വിശുദ്ധ അധ്യാപിക’ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. രണ്ടു മാസങ്ങൾക്ക് മുന്പ് ഗൗരിക്കുട്ടിയമ്മയുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖ സംഭാഷണത്തിൽ അൽഫോൻസാമ്മയുടെ സൗമ്യമായ പെരുമാറ്റത്തെക്കുറിച്ചും സ്നേഹപൂർണമായ അധ്യാപനത്തെക്കുറിച്ചും അവർ സംസാരിച്ചിരുന്നു.
അൽഫോൻസാമ്മ കുട്ടികളെ നല്ല ശിക്ഷണത്തിലായിരുന്നു വളർത്തിയതെന്നാണ് ഗൗരിയുടെ അഭിപ്രായം. ഗൗരിക്കുട്ടിയമ്മയുടെ നിര്യാണത്തിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ. ജയിംസ് കുടിലിൽ അനുശോചിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റെസിനോടൊപ്പം അധ്യാപകരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.