തിരുവനന്തപുരം: അന്തർ സംസ്ഥാന നദീജല തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മന്ത്രിമാരും അടങ്ങുന്ന ഉന്നതതല സംഘം 25നു തിരുവനന്തപുരത്തെത്തി കേരളവുമായി ചർച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും ജലമന്ത്രി കെ. കൃഷ്ണൻകുട്ടിയുമടങ്ങുന്നവരുമായി ഉച്ചകഴിഞ്ഞു മൂന്നിനു മസ്കറ്റ് ഹോട്ടലിലാണു ചർച്ച. നദീജല തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി തലത്തിൽ ചർച്ച വേണമെന്നു ഏറെ നാളായി കേരളം ആവശ്യപ്പെട്ടു വരികയായിരുന്നു.
തമിഴ്നാടിന്റെ ആവശ്യപ്രകാരമാണു ചർച്ച. ആനമലയാറിൽനിന്നു കൂടുതൽ വെള്ളം നൽകുക. പാണ്ടിയാർ- പുന്നപ്പുഴയിൽ പുതിയ അണക്കെട്ടു നിർമിക്കാൻ കേരളം അനുമതി നൽകുക, പന്പ- അച്ചൻകോവിൽ ആറിൽനിന്നു തമിഴ്നാടിനു നൽകുന്ന വെള്ളത്തിന്റെ വഴി തിരിച്ചുവിട്ടു കൂടുതൽ പ്രദേശങ്ങളിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയവയാണു തമിഴ്നാടിന്റെ പ്രധാന ആവശ്യം.
കൂടാതെ ആളിയാർ, പറന്പിക്കുളം, ശിരുവാണി, നെയ്യാർ തുടങ്ങിയവയും പ്രധാന ചർച്ചയാകും. കേരളം വെള്ളം നൽകുന്നില്ലെന്നാണു തമിഴ്നാടിന്റെ പ്രധാന പരാതി. എന്നാൽ, മുല്ലപ്പെരിയാറിൽ നിന്നും പറന്പിക്കുളത്തു നിന്നും 30 ടിഎംസി വീതവും ശിരുവാണിയിൽനിന്ന് 2.5 ടിഎംസിയും വെള്ളം തമിഴ്നാടിനു നല്കുന്നുണ്ട്. ശിരുവാണിയിൽനിന്ന് 1.3 ടിഎംസി വെള്ളം നൽകാമെന്ന കരാർ നിലനിൽക്കേയാണു കേരളം ഇരട്ടിയോളം നൽകുന്നത്. എന്നാൽ, കരാർ പ്രകാരം പറന്പിക്കുളത്തേക്കു നൽകേണ്ട വെള്ളം നൽകാത്ത തമിഴ്നാട് നിലപാടും യോഗത്തിൽ ചർച്ചയാകും. മുല്ലപ്പെരിയാർ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ചർച്ചയ്ക്കു സാധ്യത കുറവാണ്.
എടപ്പാടി പളനിസ്വാമിയെ കൂടാതെ ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം അടക്കമുള്ള നാലു മന്ത്രിമാരുമുണ്ടാകും. ചീഫ് സെക്രട്ടറിയും ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും തമിഴ്നാട് മുഖ്യമന്ത്രിയോടൊപ്പമുണ്ടാകുമെന്നും കേരളത്തെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയും സംഘവും കേരളത്തിലെത്തി നദീജല തർക്കം ചർച്ച ചെയ്യുന്നത് അപൂർവമാണ്. നേരത്തെ എം. കരുണാനിധി മുഖ്യമന്ത്രിയായിരിക്കേ തിരുവനന്തപുരത്തെത്തി ചർച്ച നടത്തിയിരുന്നു.
തമിഴ്നാടിന്റെ ആവശ്യപ്രകാരമാണു ചർച്ച. ആനമലയാറിൽനിന്നു കൂടുതൽ വെള്ളം നൽകുക. പാണ്ടിയാർ- പുന്നപ്പുഴയിൽ പുതിയ അണക്കെട്ടു നിർമിക്കാൻ കേരളം അനുമതി നൽകുക, പന്പ- അച്ചൻകോവിൽ ആറിൽനിന്നു തമിഴ്നാടിനു നൽകുന്ന വെള്ളത്തിന്റെ വഴി തിരിച്ചുവിട്ടു കൂടുതൽ പ്രദേശങ്ങളിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയവയാണു തമിഴ്നാടിന്റെ പ്രധാന ആവശ്യം.
കൂടാതെ ആളിയാർ, പറന്പിക്കുളം, ശിരുവാണി, നെയ്യാർ തുടങ്ങിയവയും പ്രധാന ചർച്ചയാകും. കേരളം വെള്ളം നൽകുന്നില്ലെന്നാണു തമിഴ്നാടിന്റെ പ്രധാന പരാതി. എന്നാൽ, മുല്ലപ്പെരിയാറിൽ നിന്നും പറന്പിക്കുളത്തു നിന്നും 30 ടിഎംസി വീതവും ശിരുവാണിയിൽനിന്ന് 2.5 ടിഎംസിയും വെള്ളം തമിഴ്നാടിനു നല്കുന്നുണ്ട്. ശിരുവാണിയിൽനിന്ന് 1.3 ടിഎംസി വെള്ളം നൽകാമെന്ന കരാർ നിലനിൽക്കേയാണു കേരളം ഇരട്ടിയോളം നൽകുന്നത്. എന്നാൽ, കരാർ പ്രകാരം പറന്പിക്കുളത്തേക്കു നൽകേണ്ട വെള്ളം നൽകാത്ത തമിഴ്നാട് നിലപാടും യോഗത്തിൽ ചർച്ചയാകും. മുല്ലപ്പെരിയാർ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ചർച്ചയ്ക്കു സാധ്യത കുറവാണ്.
എടപ്പാടി പളനിസ്വാമിയെ കൂടാതെ ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം അടക്കമുള്ള നാലു മന്ത്രിമാരുമുണ്ടാകും. ചീഫ് സെക്രട്ടറിയും ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും തമിഴ്നാട് മുഖ്യമന്ത്രിയോടൊപ്പമുണ്ടാകുമെന്നും കേരളത്തെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയും സംഘവും കേരളത്തിലെത്തി നദീജല തർക്കം ചർച്ച ചെയ്യുന്നത് അപൂർവമാണ്. നേരത്തെ എം. കരുണാനിധി മുഖ്യമന്ത്രിയായിരിക്കേ തിരുവനന്തപുരത്തെത്തി ചർച്ച നടത്തിയിരുന്നു.