കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം പൊതുമരാമത്ത് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് ഇന്നു നോട്ടീസ് നൽകിയേക്കും. വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് കഴിഞ്ഞ ദിവസം മന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. കരാറുകാരന് മുൻകൂട്ടി പണം നൽകാൻ അനുമതി നൽകിയത് മന്ത്രിയാണെന്നായിരുന്നു സൂരജിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അതിനിടെ, സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് അന്വേഷണസംഘം വീണ്ടും പരിശോധിക്കുന്നതായാണ് സൂചന. ഇബ്രാഹിംകുഞ്ഞിനെ എന്നു ചോദ്യം ചെയ്യുന്നമെന്ന കാര്യം ഇനിയും അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല.
രണ്ടാംഘട്ട ചോദ്യംചെയ്യലിൽ ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്കോയിലെയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ പാലം നിർമാണ കാലയളവിൽ ആർബിഡിസികെ മാനേജിംഗ് ഡയറക്ടറായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യംചെയ്യും.
നടപ്പാക്കിയതു നയപരമായ തീരുമാനം; ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പാലത്തിന്റെ കാര്യത്തില്‍ നയപരമായ തീരുമാനമാണ് എടുത്തതെന്നും ഇന്നലെ കൊച്ചിയിലെ വസതിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മൊബൈലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നത് പതിവാണ്. മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണ രീതിയാണ്, ഇതില്‍ ചട്ടലംഘനമൊന്നുമില്ല.
ഈ സര്‍ക്കാരിന്റെ കാലത്തും മുന്‍ സര്‍ക്കാരിന്റെ കാലത്തും വിവിധ പദ്ധതികള്‍ക്കായി മുന്‍കൂറായി പണം നല്കുന്ന രീതിയുണ്ട്. ബജറ്റില്‍ വകയിരുത്താത്ത പദ്ധതികള്‍ക്കും മുന്‍കൂര്‍ പണം നല്‍കാറുണ്ട്. എന്നാല്‍ മൊബൈലേസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്ന കാര്യം കരാറിലുണ്ടായിരുന്നില്ലല്ലോയെന്ന ചോദ്യത്തിന്, അത് ഒരു മന്ത്രിയുടെ വിവേചനാധികാരമാണെന്നും ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയുടെ വിധിയുണ്ടെന്നുമായിരുന്നു മറുപടി.
ടി.ഒ. സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. അഴിമതിക്കേസില്‍ റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന് ജാമ്യാപേക്ഷയില്‍ പറയുന്നതിന് താന്‍ മറുപടി പറയുന്നില്ല. തനിക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നും തന്നെയില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ചോദ്യം ചെയ്യലിന് വിജിലന്‍സ് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് അന്വേഷണസംഘം വീണ്ടും പരിശോധിക്കുന്നതായാണ് സൂചന. ഇബ്രാഹിംകുഞ്ഞിനെ എന്നു ചോദ്യം ചെയ്യുന്നമെന്ന കാര്യം ഇനിയും അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല.
രണ്ടാംഘട്ട ചോദ്യംചെയ്യലിൽ ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്കോയിലെയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ പാലം നിർമാണ കാലയളവിൽ ആർബിഡിസികെ മാനേജിംഗ് ഡയറക്ടറായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യംചെയ്യും.
നടപ്പാക്കിയതു നയപരമായ തീരുമാനം; ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പാലത്തിന്റെ കാര്യത്തില്‍ നയപരമായ തീരുമാനമാണ് എടുത്തതെന്നും ഇന്നലെ കൊച്ചിയിലെ വസതിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മൊബൈലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നത് പതിവാണ്. മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണ രീതിയാണ്, ഇതില്‍ ചട്ടലംഘനമൊന്നുമില്ല.
ഈ സര്‍ക്കാരിന്റെ കാലത്തും മുന്‍ സര്‍ക്കാരിന്റെ കാലത്തും വിവിധ പദ്ധതികള്‍ക്കായി മുന്‍കൂറായി പണം നല്കുന്ന രീതിയുണ്ട്. ബജറ്റില്‍ വകയിരുത്താത്ത പദ്ധതികള്‍ക്കും മുന്‍കൂര്‍ പണം നല്‍കാറുണ്ട്. എന്നാല്‍ മൊബൈലേസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്ന കാര്യം കരാറിലുണ്ടായിരുന്നില്ലല്ലോയെന്ന ചോദ്യത്തിന്, അത് ഒരു മന്ത്രിയുടെ വിവേചനാധികാരമാണെന്നും ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയുടെ വിധിയുണ്ടെന്നുമായിരുന്നു മറുപടി.
ടി.ഒ. സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. അഴിമതിക്കേസില്‍ റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന് ജാമ്യാപേക്ഷയില്‍ പറയുന്നതിന് താന്‍ മറുപടി പറയുന്നില്ല. തനിക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നും തന്നെയില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ചോദ്യം ചെയ്യലിന് വിജിലന്‍സ് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.