കൊച്ചി: ചെന്നൈ ഐഐടി സംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തി പാലാരിവട്ടം മേൽപാലം ഗതാഗതത്തിനു തുറന്നു നൽകാമെന്നിരിക്കെ, പാലം പൊളിക്കാനുളള നീക്കം പ്രതിഷേധാർഹമാണെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ. ഈ നീക്കത്തെ എന്ത് വിലകൊടുത്തും എതിർക്കും.
ഐഐടി സംഘം നിർദേശിച്ച പ്രകാരമുള്ള അറ്റകുറ്റപ്പണികളിൽ മേൽത്തട്ടിലെ തകരാറുകൾ കരാറുകാരൻ പരിഹരിച്ചിട്ടുണ്ട്. ഐഐടി നിർദേശിച്ചതിൽ ഗർഡറുകളിലെ കാർബണ്‍ ഫൈബർ റാപ്പിംഗും തൂണുകളിലെ കോണ്‍ക്രീറ്റ് ജാക്കറ്റിംഗും മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് ചെയ്ത് തീർക്കാൻ കരാറുകാരനെ അനുവദിക്കണം. ഇതിന് പുറമേ ഇന്ത്യൻ റോഡ് കോണ്‍ഗ്രസ് മാനദണ്ഡം അനുശാസിക്കുന്ന ലോഡ് ടെസ്റ്റ് കൂടി നടത്തി പാലത്തിന് ബലക്ഷയം ഉണ്ടോയെന്ന് ഉറപ്പുവരുത്തി പാലം നവംബർ ഒന്നിന് ഗതാഗതയോഗ്യമാക്കാമെന്നാണ് കരാറുകാരൻ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സർക്കാർ പാലം പൊളിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.
നിലവിൽ പാലം പൊളിച്ചു പണിയുന്പോൾ ആർസിസി ഗർഡറുകൾക്കു പകരം പ്രീ സ്ട്രസ്ഡ് ഗർഡർ ഉപയോഗിക്കണമെന്നാണു ഇ. ശ്രീധരൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത്തരം പണികൾ ചെയ്യുന്പോൾ അത് തൂണുകളെ കാര്യമായി ബാധിക്കും. പാലങ്ങളുടെ നിർമാണ മാനദണ്ഡങ്ങളിൽ അവസാന വാക്കായ ഇന്ത്യൻ റോഡ് കോണ്‍ഗ്രസിന്റെയും ദേശീയപാത അഥോറിറ്റിയുടെയും അഭിപ്രായം സർക്കാർ തേടണം. പാലത്തിന്റെ പുനർനിർമാണം കരാർ ക്ഷണിക്കാതെ ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഏൽപ്പിക്കാനുളള നീക്കവും ദുരൂഹമാണ്.
കാർബണ്‍ റാപ്പിംഗ് നടത്തിയാൽ പാലം 20 വർഷം ഉപയോഗിക്കാമെങ്കിൽ കരാറുകാരന്റെ ചെലവിൽ അതു ചെയ്യുകയാണ് വേണ്ടത്. പാലം നിർമാണത്തിന് കരാറുകാരനു പണം മുൻകൂറായി നൽകിയതിൽ തെറ്റില്ലെന്നും അസോസിയേഷൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി, കെ.മനീഷ്, ബിനു മാത്യു, കെ.എ. ജെൻസൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഐഐടി സംഘം നിർദേശിച്ച പ്രകാരമുള്ള അറ്റകുറ്റപ്പണികളിൽ മേൽത്തട്ടിലെ തകരാറുകൾ കരാറുകാരൻ പരിഹരിച്ചിട്ടുണ്ട്. ഐഐടി നിർദേശിച്ചതിൽ ഗർഡറുകളിലെ കാർബണ്‍ ഫൈബർ റാപ്പിംഗും തൂണുകളിലെ കോണ്‍ക്രീറ്റ് ജാക്കറ്റിംഗും മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് ചെയ്ത് തീർക്കാൻ കരാറുകാരനെ അനുവദിക്കണം. ഇതിന് പുറമേ ഇന്ത്യൻ റോഡ് കോണ്‍ഗ്രസ് മാനദണ്ഡം അനുശാസിക്കുന്ന ലോഡ് ടെസ്റ്റ് കൂടി നടത്തി പാലത്തിന് ബലക്ഷയം ഉണ്ടോയെന്ന് ഉറപ്പുവരുത്തി പാലം നവംബർ ഒന്നിന് ഗതാഗതയോഗ്യമാക്കാമെന്നാണ് കരാറുകാരൻ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സർക്കാർ പാലം പൊളിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.
നിലവിൽ പാലം പൊളിച്ചു പണിയുന്പോൾ ആർസിസി ഗർഡറുകൾക്കു പകരം പ്രീ സ്ട്രസ്ഡ് ഗർഡർ ഉപയോഗിക്കണമെന്നാണു ഇ. ശ്രീധരൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത്തരം പണികൾ ചെയ്യുന്പോൾ അത് തൂണുകളെ കാര്യമായി ബാധിക്കും. പാലങ്ങളുടെ നിർമാണ മാനദണ്ഡങ്ങളിൽ അവസാന വാക്കായ ഇന്ത്യൻ റോഡ് കോണ്‍ഗ്രസിന്റെയും ദേശീയപാത അഥോറിറ്റിയുടെയും അഭിപ്രായം സർക്കാർ തേടണം. പാലത്തിന്റെ പുനർനിർമാണം കരാർ ക്ഷണിക്കാതെ ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഏൽപ്പിക്കാനുളള നീക്കവും ദുരൂഹമാണ്.
കാർബണ്‍ റാപ്പിംഗ് നടത്തിയാൽ പാലം 20 വർഷം ഉപയോഗിക്കാമെങ്കിൽ കരാറുകാരന്റെ ചെലവിൽ അതു ചെയ്യുകയാണ് വേണ്ടത്. പാലം നിർമാണത്തിന് കരാറുകാരനു പണം മുൻകൂറായി നൽകിയതിൽ തെറ്റില്ലെന്നും അസോസിയേഷൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി, കെ.മനീഷ്, ബിനു മാത്യു, കെ.എ. ജെൻസൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.