തിരുവനന്തപുരം: അഴിമതിക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പാലായിലെ ’ഗിരിപ്രഭാഷണം’ ഇക്കാലത്തെ ഏറ്റവും വലിയ തമാശയാണെന്ന് വി.എം. സുധീരൻ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരുന്ന സർക്കാരിന്റെ കാലത്ത് ശരിയായ ദിശയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ ’സർക്കാർ ഭക്ഷണം’ കഴിക്കേണ്ടി വരുന്നവരുടെ മുൻനിരയിൽ തന്നെയാണ് പിണറായിയുടെ സ്ഥാനമെന്നു സുധീരൻ പറഞ്ഞു.
സർവവിധ മാഫിയാ ഗ്രൂപ്പുകളുടെയും സംരക്ഷണം ഏറ്റെടുത്ത് അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്ത കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടപടി പരന്പരയുടെ നടത്തിപ്പുകാരനായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് യാതൊരു വിശ്വാസ്യതയുമില്ല. മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത് അതാണ്. കേരളം കണ്ട വലിയ അഴിമതിയായ എസ്എൻസി ലാവ്ലിൻ കേസിൽ നിയമനടപടി നേരിടുന്ന പിണറായിയാണ് ഇതൊക്കെ പറയുന്നത് എന്നതാണ് ഏറ്റവും കൗതുകകരം.
കേരളത്തെ വലിയൊരു സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിട്ട് നാടാകെ മദ്യവ്യാപനം നടത്തുന്നതിന് മദ്യമാഫിയയ്ക്ക് വേണ്ടി കളമൊരുക്കി കൊടുത്തത് അഴിമതിയല്ലേ എന്നു സുധീരൻ ചോദിച്ചു. ഹാരിസണ്സ് ഉൾപ്പെടെയുള്ള ഭൂമാഫിയയ്ക്കു വേണ്ടി കേസുകൾ തോറ്റു കൊടുത്ത് നിയമവിരുദ്ധമായി അവർ കൈയടക്കിയ ഭൂമിക്കെല്ലാം ഇല്ലാത്ത അവകാശം സ്ഥാപിച്ചു കൊടുക്കുന്ന രീതിയിൽ അവരിൽ നിന്നു കരം സ്വീകരിക്കാൻ നടപടിയെടുത്തത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ്.
മാരകമായ പ്രകൃതി ദുരന്തങ്ങൾക്കു ശേഷവും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് പട്ടയഭൂമിയിൽ വൻതോതിൽ ക്വാറികൾ ആരംഭിക്കുന്നതിന് ഉത്തരവിറക്കിയ നടപടികളുടെ പിന്നിലെ അഴിമതി ഉറപ്പാണ്. ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി സ്വകാര്യ കന്പനിക്ക് കരിമണൽ ഖനനത്തിന് അനുമതി നൽകാനുള്ള സർക്കാർ നീക്കങ്ങളുടെ പിന്നിലെ അഴിമതി നിഷേധിക്കാനാവില്ല. നിയമംലംഘിച്ച് അനധികൃത നിർമാണം നടത്തുന്ന ബിൽഡേഴ്സ് ലോബിയുടെ സംരക്ഷകരായി സർക്കാർ മാറിയതിന് പിന്നിലും അഴിമതി തന്നെ.
നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചുകൊണ്ടു നിയമ ലംഘന പരന്പരകൾ നടത്തിയ പി. വി. അൻവർ, തോമസ് ചാണ്ടി, ജോയ്സ് ജോർജ് തുടങ്ങിയവർക്ക് സർവ സംരക്ഷണവും ഒരുക്കിക്കൊടുത്തത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയായിരുന്നില്ലേ എന്നും സുധീരൻ ചോദിച്ചു.
മദ്യ, ക്വാറി, കരിമണൽ, മണൽ ഭൂ മാഫിയകളുടെ വക്താക്കളും സംരക്ഷകരുമായി മാറി അവർക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന ഒരു ദുർഭരണ സംവിധാനത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ ’അഴിമതിവിരുദ്ധ’ പ്രസംഗത്തെ പരിഹാസത്തോടെയാണ് ജനങ്ങൾ കാണുന്നതെന്നും സുധീരൻ പറഞ്ഞു.
സർവവിധ മാഫിയാ ഗ്രൂപ്പുകളുടെയും സംരക്ഷണം ഏറ്റെടുത്ത് അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്ത കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടപടി പരന്പരയുടെ നടത്തിപ്പുകാരനായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് യാതൊരു വിശ്വാസ്യതയുമില്ല. മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത് അതാണ്. കേരളം കണ്ട വലിയ അഴിമതിയായ എസ്എൻസി ലാവ്ലിൻ കേസിൽ നിയമനടപടി നേരിടുന്ന പിണറായിയാണ് ഇതൊക്കെ പറയുന്നത് എന്നതാണ് ഏറ്റവും കൗതുകകരം.
കേരളത്തെ വലിയൊരു സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിട്ട് നാടാകെ മദ്യവ്യാപനം നടത്തുന്നതിന് മദ്യമാഫിയയ്ക്ക് വേണ്ടി കളമൊരുക്കി കൊടുത്തത് അഴിമതിയല്ലേ എന്നു സുധീരൻ ചോദിച്ചു. ഹാരിസണ്സ് ഉൾപ്പെടെയുള്ള ഭൂമാഫിയയ്ക്കു വേണ്ടി കേസുകൾ തോറ്റു കൊടുത്ത് നിയമവിരുദ്ധമായി അവർ കൈയടക്കിയ ഭൂമിക്കെല്ലാം ഇല്ലാത്ത അവകാശം സ്ഥാപിച്ചു കൊടുക്കുന്ന രീതിയിൽ അവരിൽ നിന്നു കരം സ്വീകരിക്കാൻ നടപടിയെടുത്തത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ്.
മാരകമായ പ്രകൃതി ദുരന്തങ്ങൾക്കു ശേഷവും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് പട്ടയഭൂമിയിൽ വൻതോതിൽ ക്വാറികൾ ആരംഭിക്കുന്നതിന് ഉത്തരവിറക്കിയ നടപടികളുടെ പിന്നിലെ അഴിമതി ഉറപ്പാണ്. ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി സ്വകാര്യ കന്പനിക്ക് കരിമണൽ ഖനനത്തിന് അനുമതി നൽകാനുള്ള സർക്കാർ നീക്കങ്ങളുടെ പിന്നിലെ അഴിമതി നിഷേധിക്കാനാവില്ല. നിയമംലംഘിച്ച് അനധികൃത നിർമാണം നടത്തുന്ന ബിൽഡേഴ്സ് ലോബിയുടെ സംരക്ഷകരായി സർക്കാർ മാറിയതിന് പിന്നിലും അഴിമതി തന്നെ.
നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചുകൊണ്ടു നിയമ ലംഘന പരന്പരകൾ നടത്തിയ പി. വി. അൻവർ, തോമസ് ചാണ്ടി, ജോയ്സ് ജോർജ് തുടങ്ങിയവർക്ക് സർവ സംരക്ഷണവും ഒരുക്കിക്കൊടുത്തത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയായിരുന്നില്ലേ എന്നും സുധീരൻ ചോദിച്ചു.
മദ്യ, ക്വാറി, കരിമണൽ, മണൽ ഭൂ മാഫിയകളുടെ വക്താക്കളും സംരക്ഷകരുമായി മാറി അവർക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന ഒരു ദുർഭരണ സംവിധാനത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ ’അഴിമതിവിരുദ്ധ’ പ്രസംഗത്തെ പരിഹാസത്തോടെയാണ് ജനങ്ങൾ കാണുന്നതെന്നും സുധീരൻ പറഞ്ഞു.