കൊച്ചി: കോളജ് ഹോസ്റ്റലുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോണും ലാപ് ടോപ്പും ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതു മൗലികാവകാശ ലംഘനമാണെന്നും ഇത്തരം നിയന്ത്രണങ്ങൾ ഉചിതമല്ലെന്നും ഹൈക്കോടതി. കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ഫോണ്‍ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ ബിഎ മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയായ ഫഹീമ ഷിറിൻ നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.
ഹർജി പരിഗണിക്കവേ മൊബൈൽ ഫോണിനു നിരോധനമില്ലെന്നും പഠിക്കുന്ന സമയത്ത് ഇതുപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുകയാണു ചെയ്തതെന്നും കോളജ് അധികൃതർ വിശദീകരിച്ചു. ഹർജിക്കാരി ഹോസ്റ്റലിൽ പ്രവേശനം നേടാൻ ഒപ്പിട്ടു നൽകിയ നിബന്ധനയിൽ ഇക്കാര്യം പറയുന്നുണ്ടെന്നും ഹർജിക്കാരി ഒഴികെ മറ്റാരും ഈ നിബന്ധനയെ എതിർത്തിട്ടില്ലെന്നും കോളജ് അധികൃതർ വ്യക്തമാക്കി.
മറ്റാരും എതിർത്തില്ലെന്ന കാരണത്താൽ ഒരു വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നു സിംഗിൾബെഞ്ച് പറഞ്ഞു. ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും ഇതു വിദ്യാഭ്യാസാവകാശം ഉറപ്പാക്കുമെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് രക്ഷിതാക്കളുടെ അഭ്യർഥന കൂടി കണക്കിലെടുത്തു മൊബൈൽ ഫോണ്‍ നിയന്ത്രണം കൊണ്ടുവന്നതെന്നു കോളജ് അധികൃതർ വാദിച്ചെങ്കിലും ഹോസ്റ്റലിലുള്ള അന്തേവാസികൾ പ്രായപൂർത്തിയായവരാണെന്നു കോടതി വ്യക്തമാക്കി.
മൊബൈൽ ഫോണ്‍ നിയന്ത്രണം ഏർപ്പെടുത്തിയത് അംഗീകരിച്ചില്ലെന്ന കാരണത്താൽ ഹർജിക്കാരിയെ ഹോസ്റ്റലിൽനിന്നു പുറത്താക്കിയിരുന്നു. ഈ നടപടി റദ്ദാക്കിയ ഹൈക്കോടതി ഹർജിക്കാരിയായ ഫഹീമയെ ഉടൻ തിരിച്ചെടുക്കാനും നിർദേശം നൽകി.
എങ്ങനെ പഠിക്കണം, എപ്പോൾ പഠിക്കണം എന്നീ കാര്യങ്ങൾ വിദ്യാർഥികളാണ് തീരുമാനിക്കേണ്ടത്. മൊബൈൽ ഫോണ്‍ ദുരുപയോഗം തടയാനാണു നിയന്ത്രണമെന്നു പറയുന്പോൾ നിയന്ത്രണം ഏർപ്പെടുത്തിയ സമയത്തിനുശേഷവും ഇതാകാമെന്നു മനസിലാക്കണം.
യുജിസിതന്നെ ഇപ്പോൾ ഓണ്‍ലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്. അറിവു സന്പാദിക്കാനും സഹപാഠികളോടു മത്സരിക്കാനുമുള്ള അവകാശത്തെ ഇത്തരം നിയന്ത്രണങ്ങൾ ഹനിക്കും. പ്രായപൂർത്തിയായ വിദ്യാർഥിക്ക് സ്വന്തം പഠനരീതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം.
സംസ്ഥാനത്ത് സ്കൂളുകളിലുൾപ്പെടെ ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുന്നു. മൊബൈൽ ഇന്റർനെറ്റ് വഴിയുള്ള അറിവു സന്പാദനം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കും. കോളജ് ഹോസ്റ്റലിലെ മൊബൈൽ ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയുന്ന നിയന്ത്രണം മതിയാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹർജി പരിഗണിക്കവേ മൊബൈൽ ഫോണിനു നിരോധനമില്ലെന്നും പഠിക്കുന്ന സമയത്ത് ഇതുപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുകയാണു ചെയ്തതെന്നും കോളജ് അധികൃതർ വിശദീകരിച്ചു. ഹർജിക്കാരി ഹോസ്റ്റലിൽ പ്രവേശനം നേടാൻ ഒപ്പിട്ടു നൽകിയ നിബന്ധനയിൽ ഇക്കാര്യം പറയുന്നുണ്ടെന്നും ഹർജിക്കാരി ഒഴികെ മറ്റാരും ഈ നിബന്ധനയെ എതിർത്തിട്ടില്ലെന്നും കോളജ് അധികൃതർ വ്യക്തമാക്കി.
മറ്റാരും എതിർത്തില്ലെന്ന കാരണത്താൽ ഒരു വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നു സിംഗിൾബെഞ്ച് പറഞ്ഞു. ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും ഇതു വിദ്യാഭ്യാസാവകാശം ഉറപ്പാക്കുമെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് രക്ഷിതാക്കളുടെ അഭ്യർഥന കൂടി കണക്കിലെടുത്തു മൊബൈൽ ഫോണ്‍ നിയന്ത്രണം കൊണ്ടുവന്നതെന്നു കോളജ് അധികൃതർ വാദിച്ചെങ്കിലും ഹോസ്റ്റലിലുള്ള അന്തേവാസികൾ പ്രായപൂർത്തിയായവരാണെന്നു കോടതി വ്യക്തമാക്കി.
മൊബൈൽ ഫോണ്‍ നിയന്ത്രണം ഏർപ്പെടുത്തിയത് അംഗീകരിച്ചില്ലെന്ന കാരണത്താൽ ഹർജിക്കാരിയെ ഹോസ്റ്റലിൽനിന്നു പുറത്താക്കിയിരുന്നു. ഈ നടപടി റദ്ദാക്കിയ ഹൈക്കോടതി ഹർജിക്കാരിയായ ഫഹീമയെ ഉടൻ തിരിച്ചെടുക്കാനും നിർദേശം നൽകി.
എങ്ങനെ പഠിക്കണം, എപ്പോൾ പഠിക്കണം എന്നീ കാര്യങ്ങൾ വിദ്യാർഥികളാണ് തീരുമാനിക്കേണ്ടത്. മൊബൈൽ ഫോണ്‍ ദുരുപയോഗം തടയാനാണു നിയന്ത്രണമെന്നു പറയുന്പോൾ നിയന്ത്രണം ഏർപ്പെടുത്തിയ സമയത്തിനുശേഷവും ഇതാകാമെന്നു മനസിലാക്കണം.
യുജിസിതന്നെ ഇപ്പോൾ ഓണ്‍ലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്. അറിവു സന്പാദിക്കാനും സഹപാഠികളോടു മത്സരിക്കാനുമുള്ള അവകാശത്തെ ഇത്തരം നിയന്ത്രണങ്ങൾ ഹനിക്കും. പ്രായപൂർത്തിയായ വിദ്യാർഥിക്ക് സ്വന്തം പഠനരീതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം.
സംസ്ഥാനത്ത് സ്കൂളുകളിലുൾപ്പെടെ ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുന്നു. മൊബൈൽ ഇന്റർനെറ്റ് വഴിയുള്ള അറിവു സന്പാദനം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കും. കോളജ് ഹോസ്റ്റലിലെ മൊബൈൽ ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയുന്ന നിയന്ത്രണം മതിയാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.