കൊച്ചി: മൂല്യങ്ങളും നൻമകളും വളർത്തുന്ന രീതിയിൽ സമൂഹത്തിനു പ്രചോദനം പകരാൻ നാടകങ്ങൾക്കും കലാപ്രവർത്തനങ്ങൾക്കും സാധിക്കേണ്ടതുണ്ടെന്നു കെസിബിസി മാധ്യമ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.
മാധ്യമ കമ്മീഷൻ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന 32-ാമത് അഖിലകേരള പ്രഫഷണൽ നാടകമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നേർദിശയിലേക്കു നയിക്കാൻ പര്യാപ്തമായ ചലനങ്ങളുണ്ടാക്കാൻ നാടകങ്ങളുടെ ഇതിവൃത്തങ്ങൾക്കും അവതരണങ്ങൾക്കുമാവും. കെസിബിസി നാടകമേളയിലൂടെ ലക്ഷ്യമാക്കുന്നതും ഇതു തന്നെയാണെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു.
ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ "ആളൊരുക്കം' ചലച്ചിത്രത്തിന്റെ നിർമാതാവ് ജോളി ലോനപ്പനെ ചടങ്ങിൽ ആദരിച്ചു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട്, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ, ഫാ. ജോസ് പ്ലാച്ചിക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു പാലാ കമ്യൂണിക്കേഷൻസിന്റെ "ജീവിതം മുതൽ ജീവിതം വരെ' നാടകം അരങ്ങേറി.
ദിവസവും വൈകുന്നേരം ആറിനാണു നാടകം. അന്തരിച്ച നാടകാചാര്യൻമാരെ വിവിധ ദിവസങ്ങളിൽ നാടകത്തിനു മുന്പ് പ്രശസ്ത സാഹിത്യകാരൻമാർ അനുസ്മരിച്ചു സംസാരിക്കും. ഷെവ. ആർട്ടിസ്റ്റ് പി.ജെ. ചെറിയാനെ പ്രഫ. എം.കെ. സാനുവും എഢി മാസ്റ്ററെ ജോണ് ഫെർണാണ്ടസ് എംഎൽഎയും വി.എസ് ആൻഡ്രൂസിനെ പ്രഫ. എം തോമസ് മാത്യുവും സി.ജെ. തോമസിനെ ആർ. ഗോപാലകൃഷ്ണനും അനുസ്മരിച്ചു സംസാരിക്കും. പി.ജെ. ആന്റണിയെ അനുസ്മരിച്ച് എസ്.രമേശനും സെയ്ത്താൻ ജോസഫിനെക്കുറിച്ചു അജിത്കുമാറും കുയിലനെക്കുറിച്ച് ഇടക്കൊച്ചി സലിംകുമാറും പ്രസംഗിക്കും.
ഇന്നു കൊല്ലം അയനം നാടകവേദിയുടെ "ഇതു ധർമഭൂമിയാണ്' എന്ന നാടകം അവതരിപ്പിക്കും. നാടകമേള 29നു സമാപിക്കും.
മാധ്യമ കമ്മീഷൻ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന 32-ാമത് അഖിലകേരള പ്രഫഷണൽ നാടകമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നേർദിശയിലേക്കു നയിക്കാൻ പര്യാപ്തമായ ചലനങ്ങളുണ്ടാക്കാൻ നാടകങ്ങളുടെ ഇതിവൃത്തങ്ങൾക്കും അവതരണങ്ങൾക്കുമാവും. കെസിബിസി നാടകമേളയിലൂടെ ലക്ഷ്യമാക്കുന്നതും ഇതു തന്നെയാണെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു.
ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ "ആളൊരുക്കം' ചലച്ചിത്രത്തിന്റെ നിർമാതാവ് ജോളി ലോനപ്പനെ ചടങ്ങിൽ ആദരിച്ചു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട്, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ, ഫാ. ജോസ് പ്ലാച്ചിക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു പാലാ കമ്യൂണിക്കേഷൻസിന്റെ "ജീവിതം മുതൽ ജീവിതം വരെ' നാടകം അരങ്ങേറി.
ദിവസവും വൈകുന്നേരം ആറിനാണു നാടകം. അന്തരിച്ച നാടകാചാര്യൻമാരെ വിവിധ ദിവസങ്ങളിൽ നാടകത്തിനു മുന്പ് പ്രശസ്ത സാഹിത്യകാരൻമാർ അനുസ്മരിച്ചു സംസാരിക്കും. ഷെവ. ആർട്ടിസ്റ്റ് പി.ജെ. ചെറിയാനെ പ്രഫ. എം.കെ. സാനുവും എഢി മാസ്റ്ററെ ജോണ് ഫെർണാണ്ടസ് എംഎൽഎയും വി.എസ് ആൻഡ്രൂസിനെ പ്രഫ. എം തോമസ് മാത്യുവും സി.ജെ. തോമസിനെ ആർ. ഗോപാലകൃഷ്ണനും അനുസ്മരിച്ചു സംസാരിക്കും. പി.ജെ. ആന്റണിയെ അനുസ്മരിച്ച് എസ്.രമേശനും സെയ്ത്താൻ ജോസഫിനെക്കുറിച്ചു അജിത്കുമാറും കുയിലനെക്കുറിച്ച് ഇടക്കൊച്ചി സലിംകുമാറും പ്രസംഗിക്കും.
ഇന്നു കൊല്ലം അയനം നാടകവേദിയുടെ "ഇതു ധർമഭൂമിയാണ്' എന്ന നാടകം അവതരിപ്പിക്കും. നാടകമേള 29നു സമാപിക്കും.