കോട്ടയം: സംസ്ഥാനത്ത് 1,664 വില്ലേജുകളുള്ളതിൽ 12 വില്ലേജുകളിൽ മാത്രമായി പുരയിടം തോട്ടമായി മാറിയതിൽ ദുരൂഹതയുണ്ടെന്നും പ്രശ്നം സമയബന്ധിതമായി പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ശക്തമായ കർഷകപ്രക്ഷോഭം തുടങ്ങുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.
പാലായിൽ ആയിരക്കണക്കിനു കർഷകരെ പങ്കെടുപ്പിച്ചുനടത്തിയ സമ്മേളനം കർഷക പ്രക്ഷോഭങ്ങളുടെ ഒരു മുന്നറിയിപ്പാണ്. പുരയിടം തോട്ടം വിഷയത്തിൽ നിയമസഭയിൽ രണ്ട് എംഎൽഎമാർ 2018ൽ സബ്മിഷൻ ഉന്നയിച്ചു. നടപടികളുണ്ടാകുമെന്നു റവന്യുമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, ഒന്നും സംഭവിച്ചില്ല.
പ്രഖ്യാപനങ്ങളല്ല, തെറ്റുതിരുത്തൽ നടപടികളാണു കർഷകർക്കു വേണ്ടത്. സെറ്റിൽമെന്റ് രജിസ്റ്ററിൽ ക്രമക്കേടുകാണിച്ചവർ തെറ്റുതിരുത്താൻ തയാറാകണം. പണച്ചെലവും സമയനഷ്ടവും മാനഹാനിയും സഹിച്ചു കർഷകരെ വില്ലേജ്, താലൂക്ക്, കളക്ടറേറ്റ്, സെക്രട്ടേറിയേറ്റ് ഓഫീസുകളിലേക്കു നിരന്തരം കയറിയിറങ്ങാൻ വിടുന്നതു ശരിയല്ല.
തോട്ടം എന്നത് തിരുത്തി പുരയിടം പുനഃസ്ഥാപിക്കുന്നില്ലെങ്കിൽ വരും നാളുകളിൽ പ്രശ്നബാധിതമായ 12 വില്ലേജുകളിലേക്കും കർഷകപ്രക്ഷോഭം വ്യാപിപ്പിക്കും. പ്രതിസന്ധിയിൽ ഒരുമിച്ചു നിന്നാൽ മാത്രമേ എന്തെങ്കിലും നേടിയെടുക്കാനാവൂയെന്നുള്ളത് കർഷകരും തിരിച്ചറിയണം.
ഇതിനോടകം 83 കർഷകർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടു. 37 കർഷകർ രണ്ടു വർഷത്തിനുള്ളിൽ കടക്കെണിയിലും ഉദ്യോഗസ്ഥ പീഡനത്തിലും ജീവനൊടുക്കി. കർഷകരെ കബളിപ്പിച്ചും വിഡികളാക്കിയും അധികാരത്തിന്റെ മറവിലും പൂർവകരിൽനിന്നു സിദ്ധിച്ചതും അധ്വാനിച്ചുണ്ടാക്കിയതുമായ കൃഷിഭൂമി നിയമങ്ങൾ സൃഷ്ടിച്ചു തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കങ്ങളെ സംഘടിച്ച് എതിർക്കുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
പാലായിൽ ആയിരക്കണക്കിനു കർഷകരെ പങ്കെടുപ്പിച്ചുനടത്തിയ സമ്മേളനം കർഷക പ്രക്ഷോഭങ്ങളുടെ ഒരു മുന്നറിയിപ്പാണ്. പുരയിടം തോട്ടം വിഷയത്തിൽ നിയമസഭയിൽ രണ്ട് എംഎൽഎമാർ 2018ൽ സബ്മിഷൻ ഉന്നയിച്ചു. നടപടികളുണ്ടാകുമെന്നു റവന്യുമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, ഒന്നും സംഭവിച്ചില്ല.
പ്രഖ്യാപനങ്ങളല്ല, തെറ്റുതിരുത്തൽ നടപടികളാണു കർഷകർക്കു വേണ്ടത്. സെറ്റിൽമെന്റ് രജിസ്റ്ററിൽ ക്രമക്കേടുകാണിച്ചവർ തെറ്റുതിരുത്താൻ തയാറാകണം. പണച്ചെലവും സമയനഷ്ടവും മാനഹാനിയും സഹിച്ചു കർഷകരെ വില്ലേജ്, താലൂക്ക്, കളക്ടറേറ്റ്, സെക്രട്ടേറിയേറ്റ് ഓഫീസുകളിലേക്കു നിരന്തരം കയറിയിറങ്ങാൻ വിടുന്നതു ശരിയല്ല.
തോട്ടം എന്നത് തിരുത്തി പുരയിടം പുനഃസ്ഥാപിക്കുന്നില്ലെങ്കിൽ വരും നാളുകളിൽ പ്രശ്നബാധിതമായ 12 വില്ലേജുകളിലേക്കും കർഷകപ്രക്ഷോഭം വ്യാപിപ്പിക്കും. പ്രതിസന്ധിയിൽ ഒരുമിച്ചു നിന്നാൽ മാത്രമേ എന്തെങ്കിലും നേടിയെടുക്കാനാവൂയെന്നുള്ളത് കർഷകരും തിരിച്ചറിയണം.
ഇതിനോടകം 83 കർഷകർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടു. 37 കർഷകർ രണ്ടു വർഷത്തിനുള്ളിൽ കടക്കെണിയിലും ഉദ്യോഗസ്ഥ പീഡനത്തിലും ജീവനൊടുക്കി. കർഷകരെ കബളിപ്പിച്ചും വിഡികളാക്കിയും അധികാരത്തിന്റെ മറവിലും പൂർവകരിൽനിന്നു സിദ്ധിച്ചതും അധ്വാനിച്ചുണ്ടാക്കിയതുമായ കൃഷിഭൂമി നിയമങ്ങൾ സൃഷ്ടിച്ചു തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കങ്ങളെ സംഘടിച്ച് എതിർക്കുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.